ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരേ നാടകീയ ജയത്തിലൂടെ പാക്കിസ്ഥാൻ സെമി സാധ്യത നിലനിർത്തി. രണ്ട് പന്ത് ബാക്കിനിൽക്കേ മൂന്ന് വിക്കറ്റിനായിരുന്നു പാക് ജയം. ഇതോടെ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാൻ നാലാമത് എത്തി. കിരീടം ചൂടിയ 1992നെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇത്തവണ പാക്കിസ്ഥാന്റെ മുന്നേറ്റം.
ടോസ് ജയിച്ച് ക്രീസിലെത്തിയ അഫ്ഗാനിസ്ഥാനുവേണ്ടി നാലാം വിക്കറ്റിൽ അസ്ഗറും(42 റണ്‍സ്) ഇക്രം അലിഖില്ലും (24 റണ്‍സ്) ചേർന്ന് 64 റണ്‍സ് നേടിയതാണ് അവരുടെ ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്. 228 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ പാക്കിസ്ഥാന് ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ഫഖാർ സമാനെ (പൂജ്യം) നഷ്ടപ്പെട്ടു. തുടർന്ന് ഇമാം ഉൾ ഹഖ് (36 റണ്‍സ്), ബാബർ അസം (45 റണ്‍സ്) എന്നിവർ രണ്ടാം വിക്കറ്റിൽ 72 റണ്‍സ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 54 പന്തിൽ 49 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ഇമാദ് വസീം ആണ് പാക്കിസ്ഥാനെ ജയത്തിലെത്തിച്ചത്.
ടോസ് ജയിച്ച് ക്രീസിലെത്തിയ അഫ്ഗാനിസ്ഥാനുവേണ്ടി നാലാം വിക്കറ്റിൽ അസ്ഗറും(42 റണ്‍സ്) ഇക്രം അലിഖില്ലും (24 റണ്‍സ്) ചേർന്ന് 64 റണ്‍സ് നേടിയതാണ് അവരുടെ ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്. 228 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ പാക്കിസ്ഥാന് ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ഫഖാർ സമാനെ (പൂജ്യം) നഷ്ടപ്പെട്ടു. തുടർന്ന് ഇമാം ഉൾ ഹഖ് (36 റണ്‍സ്), ബാബർ അസം (45 റണ്‍സ്) എന്നിവർ രണ്ടാം വിക്കറ്റിൽ 72 റണ്‍സ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 54 പന്തിൽ 49 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ഇമാദ് വസീം ആണ് പാക്കിസ്ഥാനെ ജയത്തിലെത്തിച്ചത്.