ലണ്ടൻ: അവസാന ഓവറിൽ ട്രെന്റ് ബോൾട്ട് ഹാട്രിക്ക് നേടിയ മത്സരത്തിൽ ഓസ്ട്രേലിയയെ ന്യൂസിലൻഡ് ഒന്‍പതിന് 243ൽ ഒതുക്കി.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഉസ്മാൻ ഖ്വാജയും (88 റണ്‍സ്) അലക്സ് കാരെയും (71 റണ്‍സ്) ചേർന്ന് നേടിയ 107 റണ്‍സ് കൂട്ടുകെട്ടാണ് കംഗാരുക്കളെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 21.3 ഓവറിൽ അഞ്ചിന് 92 എന്ന നിലയിലാണ് ഇവർ ക്രീസിൽ ഒന്നിച്ചത്. ഓസീസ് ഇന്നിംഗ്സിലെ അവസാന ഓവറിൽ ഖ്വാജ, മിച്ചൽ സ്റ്റാർക്ക്, ബെഹ്റെൻഡോഫ് എന്നിവരെയാണ് ബോൾട്ട് അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്.
ഈ ലോകകപ്പിൽ ഇന്ത്യയുടെ മുഹമ്മദ് ഷാമിക്കുശേഷം ഹാട്രിക്ക് നേടുന്ന താരമായി ബോൾട്ട്. ലോകകപ്പിൽ ന്യൂസിലൻഡ് താരത്തിന്റെ ആദ്യ ഹാട്രിക്ക് ആണ്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഉസ്മാൻ ഖ്വാജയും (88 റണ്‍സ്) അലക്സ് കാരെയും (71 റണ്‍സ്) ചേർന്ന് നേടിയ 107 റണ്‍സ് കൂട്ടുകെട്ടാണ് കംഗാരുക്കളെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 21.3 ഓവറിൽ അഞ്ചിന് 92 എന്ന നിലയിലാണ് ഇവർ ക്രീസിൽ ഒന്നിച്ചത്. ഓസീസ് ഇന്നിംഗ്സിലെ അവസാന ഓവറിൽ ഖ്വാജ, മിച്ചൽ സ്റ്റാർക്ക്, ബെഹ്റെൻഡോഫ് എന്നിവരെയാണ് ബോൾട്ട് അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്.
ഈ ലോകകപ്പിൽ ഇന്ത്യയുടെ മുഹമ്മദ് ഷാമിക്കുശേഷം ഹാട്രിക്ക് നേടുന്ന താരമായി ബോൾട്ട്. ലോകകപ്പിൽ ന്യൂസിലൻഡ് താരത്തിന്റെ ആദ്യ ഹാട്രിക്ക് ആണ്.