ചെസ്റ്റർ ലെ സ്ട്രീറ്റ്: ഒന്നാം ജഴ്സിയിൽ ഭാഗ്യമില്ലെന്ന കണ്ടെത്തലിലൂടെ രണ്ടാം ജഴ്സി ധരിച്ച് ഇറങ്ങിയ ലങ്കയെ ഭാഗ്യദേവത കടാഷിച്ചില്ല. ലങ്കയുടെ സ്ഥിരം ജഴ്സി നിറമായ നീലയ്ക്കു പകരം ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ എവേ ജഴ്സിയായ മഞ്ഞയിലാണ് അവർ ഇറങ്ങിയത്. എന്നാൽ, ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്ക കീഴടക്കി. ഇതോടെ ലങ്കയുടെ സെമി സ്വപ്നം തകർന്നു.
ലങ്കൻ തകർച്ച
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. നിർണായക മത്സരമായിരുന്നിട്ടും ലങ്കൻ ബാറ്റ്സ്മാന്മാർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ പന്തിൽ ലങ്കൻ ഓപ്പണറും ക്യാപ്റ്റനുമായ ദിമുത് കരുണരത്നെ കഗിസൊ റബാദയുടെ പന്തിൽ പുറത്തായി.
അംല - ഡുപ്ലസി
204 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 4.5-ാം ഓവറിൽ ക്വിന്റണ്‍ ഡികോക്കിനെ (15 റണ്‍സ്) നഷ്ടപ്പെട്ടു. മലിംഗയുടെ പന്തിൽ ഡികോക്ക് ബൗൾഡ് ആകുകയായിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഹഷിം അംലയും ഫാഫ് ഡുപ്ലസിയും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു.
ജീവൻ മെൻഡിസ് എറിഞ്ഞ 31-ാം ഓവറിന്റെ അവസാന പന്തിൽ അംല പുറത്തായതായി അന്പയർ വിധിച്ചു. റിവ്യൂ ചെയ്തെങ്കിലും പുറത്താണെന്ന ധാരണയിൽ അംല മൈതാനം വിടാനൊരുങ്ങി. എന്നാൽ, റിവ്യൂ അനുകൂലമായതോടെ തിരിച്ചെത്തി. അംല (80 നോട്ടൗട്ട്) ഡുപ്ലസി (96 നോട്ടൗട്ട്) രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പുറത്താകാതെ 175 റണ്‍സ് നേടി.
ശ്രീലങ്ക: 203 (49.3)
അവിഷ്ക ഫെർണാണ്ടോ: 30 (29)
കുശാൽ പെരേര: 30 (34)
ധനഞ്ജയ സിൽവ: 24 (41)
ഡ്വെയ്ൻ പ്രിറ്റോറിയസ്: 3/25 (10)
ക്രിസ് മോറിസ്: 3/46 (9.3)
കഗിസൊ റബാദ: 2/36 (10)
ദക്ഷിണാഫ്രിക്ക: 206/1 (37.2)
ഫാഫ് ഡുപ്ലസി: 96* (103)
ഹാഷിം അംല: 80* (105)
ഡികോക്ക്: 15 (16)
ലസിത് മലിംഗ: 1/47 (10)
ധനഞ്ജയ സിൽവ: 0/18 (4)
തീസര പെരേര: 0/28 (5.2)
ലങ്കൻ തകർച്ച
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. നിർണായക മത്സരമായിരുന്നിട്ടും ലങ്കൻ ബാറ്റ്സ്മാന്മാർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ പന്തിൽ ലങ്കൻ ഓപ്പണറും ക്യാപ്റ്റനുമായ ദിമുത് കരുണരത്നെ കഗിസൊ റബാദയുടെ പന്തിൽ പുറത്തായി.
അംല - ഡുപ്ലസി
204 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 4.5-ാം ഓവറിൽ ക്വിന്റണ്‍ ഡികോക്കിനെ (15 റണ്‍സ്) നഷ്ടപ്പെട്ടു. മലിംഗയുടെ പന്തിൽ ഡികോക്ക് ബൗൾഡ് ആകുകയായിരുന്നു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഹഷിം അംലയും ഫാഫ് ഡുപ്ലസിയും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു.
ജീവൻ മെൻഡിസ് എറിഞ്ഞ 31-ാം ഓവറിന്റെ അവസാന പന്തിൽ അംല പുറത്തായതായി അന്പയർ വിധിച്ചു. റിവ്യൂ ചെയ്തെങ്കിലും പുറത്താണെന്ന ധാരണയിൽ അംല മൈതാനം വിടാനൊരുങ്ങി. എന്നാൽ, റിവ്യൂ അനുകൂലമായതോടെ തിരിച്ചെത്തി. അംല (80 നോട്ടൗട്ട്) ഡുപ്ലസി (96 നോട്ടൗട്ട്) രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പുറത്താകാതെ 175 റണ്‍സ് നേടി.
ശ്രീലങ്ക: 203 (49.3)
അവിഷ്ക ഫെർണാണ്ടോ: 30 (29)
കുശാൽ പെരേര: 30 (34)
ധനഞ്ജയ സിൽവ: 24 (41)
ഡ്വെയ്ൻ പ്രിറ്റോറിയസ്: 3/25 (10)
ക്രിസ് മോറിസ്: 3/46 (9.3)
കഗിസൊ റബാദ: 2/36 (10)
ദക്ഷിണാഫ്രിക്ക: 206/1 (37.2)
ഫാഫ് ഡുപ്ലസി: 96* (103)
ഹാഷിം അംല: 80* (105)
ഡികോക്ക്: 15 (16)
ലസിത് മലിംഗ: 1/47 (10)
ധനഞ്ജയ സിൽവ: 0/18 (4)
തീസര പെരേര: 0/28 (5.2)