വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഏറ്റവും ചർച്ചയായത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായ രീതി ആയിരുന്നു. വിൻഡീസിന്റെ റിവ്യൂവിലൂടെയായിരുന്നു രോഹിത് പുറത്തായത്. തുടർച്ചയായി സിക്സും ഫോറും അടിച്ച് മികച്ച ഫോമിൽ നിന്ന രോഹിത് ആറാം ഓവറിലെ അവസാന പന്തിൽ പുറത്തായതായി മൂന്നാം അന്പയർ വിധിച്ചു.
അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, മൂന്നാം അന്പയറായ ഇംഗ്ലീഷുകാരൻ മൈക്കിൾ ഗഫ് ഒൗട്ട് വിധിച്ചു. നിരവധി താരങ്ങളും ആരാധകരും അന്പയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ഇന്നലെ രോഹിത് ശർമയും തന്റെ വിവാദ പുറത്താകലിനെതിരേ ട്വീറ്റ് ചെയ്തു. ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റീപ്ലേ ചിത്രങ്ങളാണ് രോഹിത് ട്വീറ്റ് ചെയ്തത്.
അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, മൂന്നാം അന്പയറായ ഇംഗ്ലീഷുകാരൻ മൈക്കിൾ ഗഫ് ഒൗട്ട് വിധിച്ചു. നിരവധി താരങ്ങളും ആരാധകരും അന്പയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ഇന്നലെ രോഹിത് ശർമയും തന്റെ വിവാദ പുറത്താകലിനെതിരേ ട്വീറ്റ് ചെയ്തു. ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റീപ്ലേ ചിത്രങ്ങളാണ് രോഹിത് ട്വീറ്റ് ചെയ്തത്.