മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. 5.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 29 എന്ന നിലയിലായിരുന്നു. എന്നാൽ, അവസാന പന്തിൽ രോഹിത് ശർമ (18 റണ്സ്) വിൻഡീസിന്റെ റിവ്യൂവിലൂടെ പുറത്ത്. രോഹിത് ഒൗട്ടല്ലായിരുന്നു എന്നാണ് പല പ്രമുഖരുടെയും വിലയിരുത്തൽ.
കാരണം, ബാറ്റിലും പാഡിലും ഒന്നിച്ച് ഉരസിയായിരുന്നു പന്ത് വിക്കറ്റിനു പിന്നിൽ ഷായ് ഹോപ്പിന്റെ ഗ്ലൗസിനുള്ളിൽ വിശ്രമിച്ചത്. എന്നാൽ, അൾട്രാ എഡ്ജിൽ ചെറിയ സ്പാർക്ക് ഉള്ളതിനാൽ അന്പയർ ഒൗട്ട് വിധിച്ചു. അത് ഒൗട്ട് അല്ലായിരുന്നു എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
ക്രീസിലുണ്ടായിരുന്ന കെ.എൽ. രാഹുലിനും രോഹിത് ശർമയെപ്പോലെ ആ വിധി വിശ്വസിക്കാനായില്ല. ഗാലറിയിൽ രോഹിത് ഭാര്യ റിതിക അടക്കമുള്ള കാണികളും തേർഡ് അന്പയറുടെ വിധിയിൽ അദ്ഭുതപ്പെട്ടു. തലകുലുക്കി ചിരിച്ചുകൊണ്ടാണ് രോഹിത് ക്രീസ് വിട്ടത്.
അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, മൂന്നാം അന്പയറായ ഇംഗ്ലീഷുകാരൻ മൈക്കിൾ ഗഫ് ഒൗട്ട് വിധിച്ചു. നിരവധി താരങ്ങളും ആരാധകരും അന്പയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ബ്രാഡ് ഹോഗ്, ജോഫ്ര ആർച്ചർ, ആകാശ് ചോപ്ര എന്നിവരെല്ലാം അന്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. മത്സരത്തിലെ അവസാന പന്ത് എറിയുന്പോൾ മൂന്നാം അന്പയർ വീട്ടിലേക്ക് ഓടുന്നതാകും നല്ലത് എന്നായിരുന്നു ആർച്ചറുടെ ട്വീറ്റ്.
സംശയത്തിന്റെ ആനുകൂല്യം ബാറ്റ്സ്മാനാണ് ലഭിക്കേണ്ടിയിരുന്നത് എന്ന് ആകാശ് ചോപ്ര പറയുന്നു. ഇന്ത്യയെ തോൽപ്പിക്കാൻ ഇംഗ്ലണ്ടുകാരനായ ഗഫിന്റെ തന്ത്രമാണിതെന്നും ആരാധകർ വിമർശിച്ചു. ഗഫിന്റെ വിക്കിപീഡിയ പേജിൽ ഇന്ത്യൻ ആരാധകർ കടന്നാക്രമണം നടത്തി. രോഹിത് ശർമയുടെ വിവാദ ഒൗട്ടിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് ആരാധകർ ഗഫിന്റെ വിക്കിപീഡിയ പേജിൽ ചേർത്തത്.
കാരണം, ബാറ്റിലും പാഡിലും ഒന്നിച്ച് ഉരസിയായിരുന്നു പന്ത് വിക്കറ്റിനു പിന്നിൽ ഷായ് ഹോപ്പിന്റെ ഗ്ലൗസിനുള്ളിൽ വിശ്രമിച്ചത്. എന്നാൽ, അൾട്രാ എഡ്ജിൽ ചെറിയ സ്പാർക്ക് ഉള്ളതിനാൽ അന്പയർ ഒൗട്ട് വിധിച്ചു. അത് ഒൗട്ട് അല്ലായിരുന്നു എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
ക്രീസിലുണ്ടായിരുന്ന കെ.എൽ. രാഹുലിനും രോഹിത് ശർമയെപ്പോലെ ആ വിധി വിശ്വസിക്കാനായില്ല. ഗാലറിയിൽ രോഹിത് ഭാര്യ റിതിക അടക്കമുള്ള കാണികളും തേർഡ് അന്പയറുടെ വിധിയിൽ അദ്ഭുതപ്പെട്ടു. തലകുലുക്കി ചിരിച്ചുകൊണ്ടാണ് രോഹിത് ക്രീസ് വിട്ടത്.
അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, മൂന്നാം അന്പയറായ ഇംഗ്ലീഷുകാരൻ മൈക്കിൾ ഗഫ് ഒൗട്ട് വിധിച്ചു. നിരവധി താരങ്ങളും ആരാധകരും അന്പയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ബ്രാഡ് ഹോഗ്, ജോഫ്ര ആർച്ചർ, ആകാശ് ചോപ്ര എന്നിവരെല്ലാം അന്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. മത്സരത്തിലെ അവസാന പന്ത് എറിയുന്പോൾ മൂന്നാം അന്പയർ വീട്ടിലേക്ക് ഓടുന്നതാകും നല്ലത് എന്നായിരുന്നു ആർച്ചറുടെ ട്വീറ്റ്.
സംശയത്തിന്റെ ആനുകൂല്യം ബാറ്റ്സ്മാനാണ് ലഭിക്കേണ്ടിയിരുന്നത് എന്ന് ആകാശ് ചോപ്ര പറയുന്നു. ഇന്ത്യയെ തോൽപ്പിക്കാൻ ഇംഗ്ലണ്ടുകാരനായ ഗഫിന്റെ തന്ത്രമാണിതെന്നും ആരാധകർ വിമർശിച്ചു. ഗഫിന്റെ വിക്കിപീഡിയ പേജിൽ ഇന്ത്യൻ ആരാധകർ കടന്നാക്രമണം നടത്തി. രോഹിത് ശർമയുടെ വിവാദ ഒൗട്ടിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് ആരാധകർ ഗഫിന്റെ വിക്കിപീഡിയ പേജിൽ ചേർത്തത്.