ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എവേ ജഴ്സിയെചൊല്ലി വിവാദം. ഓറഞ്ച് നിറമാണ് എവേ ജഴ്സിക്ക് ബിസിസിഐ തെരഞ്ഞെടുത്തത്.
എന്നാൽ, ക്രിക്കറ്റ് ടീമിനെ കാവിവത്ക്കരിക്കാനുള്ള ശ്രമമാണിതെന്ന് എസ്പി, കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികൾ ആരോപിച്ചു. അതേസമയം, ജഴ്സിയുടെ നിറത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇന്നത്തെ മത്സരത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകൻ ബി. അരുണ്‍ പറഞ്ഞു. ഇന്ത്യയുടെ പഴയ ട്വന്റി-20 ജഴ്സിയിലെ നിറമാണ് ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. ഇംഗ്ലണ്ടിനെതിരേ 30ന് നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ എവേ ജഴ്സിയിലാകും ഇറങ്ങുക.
എന്നാൽ, ക്രിക്കറ്റ് ടീമിനെ കാവിവത്ക്കരിക്കാനുള്ള ശ്രമമാണിതെന്ന് എസ്പി, കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികൾ ആരോപിച്ചു. അതേസമയം, ജഴ്സിയുടെ നിറത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇന്നത്തെ മത്സരത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകൻ ബി. അരുണ്‍ പറഞ്ഞു. ഇന്ത്യയുടെ പഴയ ട്വന്റി-20 ജഴ്സിയിലെ നിറമാണ് ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. ഇംഗ്ലണ്ടിനെതിരേ 30ന് നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ എവേ ജഴ്സിയിലാകും ഇറങ്ങുക.