മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുശേഷം വിരമിക്കുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ൽ. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇന്ത്യ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലെത്തുന്നത്.
ലോകകപ്പിനുശേഷം വിരമിക്കുമെന്നാണ് ഗെയ്ൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ മനസ് മാറിയെന്നും ഇന്ത്യക്കെതിരേയുള്ള പരമ്പരയ്ക്കുശേഷം വിരമിക്കുമെന്നും താരം മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ട്വന്റി-20യില്‍ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കുപ്പായത്തില്‍ ഗെയ്ലിന്റെ അവസാനത്തെ പോരാട്ടങ്ങള്‍ ഇന്ത്യക്കെതിരേയാണെന്ന് വെസ്റ്റ് ഇന്‍ഡീസ് മീഡിയ മാനേജര്‍ ഫിലിപ് സ്പൂണര്‍ ഉറപ്പുനല്‍കി.
ഇന്ത്യയുടെ പര്യടനത്തില്‍ മൂന്നു ട്വന്റി-20യും മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന ട്വന്റി-20യോടെയാണ് പര്യടനം ആരംഭിക്കുക.
ലോകകപ്പിനുശേഷം വിരമിക്കുമെന്നാണ് ഗെയ്ൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ മനസ് മാറിയെന്നും ഇന്ത്യക്കെതിരേയുള്ള പരമ്പരയ്ക്കുശേഷം വിരമിക്കുമെന്നും താരം മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ട്വന്റി-20യില്‍ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കുപ്പായത്തില്‍ ഗെയ്ലിന്റെ അവസാനത്തെ പോരാട്ടങ്ങള്‍ ഇന്ത്യക്കെതിരേയാണെന്ന് വെസ്റ്റ് ഇന്‍ഡീസ് മീഡിയ മാനേജര്‍ ഫിലിപ് സ്പൂണര്‍ ഉറപ്പുനല്‍കി.
ഇന്ത്യയുടെ പര്യടനത്തില്‍ മൂന്നു ട്വന്റി-20യും മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന ട്വന്റി-20യോടെയാണ് പര്യടനം ആരംഭിക്കുക.