അഫ്ഗാനിസ്ഥാൻ ഒരു ചെറിയ മത്സ്യമല്ലെന്ന തിരിച്ചറിവ് ഇന്ത്യൻ ടീമിന് ഇന്നലെ ഉണ്ടായി. ഇംഗ്ലണ്ടിനു മുന്നിൽ തല്ലുവാങ്ങി ക്ഷീണിച്ച അഫ്ഗാനിസ്ഥാൻ ടീമിനെ ആയിരുന്നില്ല സതാംപ്ടണിൽ കണ്ടത്. ബൗളിംഗിൽ കൃത്യതയുടെ പര്യായമായി അവർ മാറിയപ്പോൾ ഇന്ത്യൻ ടീം ക്രീസിൽ തുഴഞ്ഞു വിയർത്തു.
അഫ്ഗാനെതിരേ ഇംഗ്ലണ്ട് 397 റണ്‍സ് അടിച്ചതുകണ്ട് മോഹവലയത്തിലായ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, റണ്‍സ് നേടാൻ ബുദ്ധിമുട്ടുന്ന ഇന്ത്യയെയാണ് കാണാൻ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഈ ലോകകപ്പിൽ 400 കടക്കുന്ന ആദ്യ ടീമാകുമെന്ന് കടുത്ത ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, കുട്ടിക്കളിയല്ല ഇതെന്നു തെളിയിച്ച് അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനുമെല്ലാം പന്തെറിഞ്ഞപ്പോൾ ക്രീസിൽ തുഴഞ്ഞു നീങ്ങുന്ന കെ.എൽ. രാഹുൽ, എം.എസ്. ധോണി, വിജയ് ശങ്കർ, രോഹിത് ശർമ എന്നിവരെയാണ് കാണാൻ സാധിച്ചത്.
ഒരു ഘട്ടത്തിൽ തുടർച്ചയായി ഒന്‍പത് പന്ത് നേരിട്ട് ഒരു റണ്‍ മാത്രം എടുത്ത്, ക്ഷമ നശിച്ച് ക്രീസ് വിട്ടിറങ്ങി സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായ ധോണിയെയും റോസ് ബൗൾ ക്രിക്കറ്റ് മൈതാനത്ത് കണ്ടു. രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിംഗിനെത്തി കടുത്ത പ്രതിരോധത്തിലൂടെ ബാറ്റ് ചലിപ്പിക്കുകയായിരുന്നു. 56.00 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. 10.00 സ്ട്രൈക്ക് റേറ്റ് മാത്രമുണ്ടായിരുന്ന രോഹിത് ശർമ തുടക്കത്തിലേ പുറത്തായത് ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചു.
നാലാം നന്പറായെത്തിയ വിജയ് ശങ്കറിനും അഞ്ചാം നന്പറായെത്തിയ ധോണിക്കും നേരിട്ട പന്തുകളുടെ എണ്ണം സാധൂകരിക്കത്തക്ക റണ്‍ നേടാൻ സാധിച്ചില്ല. കേദാർ ജാദവ് നേടിയ, കഷ്ടിച്ച് ബൗണ്ടറി ലൈൻ ക്ലിയർ ചെയ്ത ഒരു സിക്സർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഇന്നലെ ഉണ്ടായത്. സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയിൽ ഇന്ത്യൻ ടീം ഒന്നടങ്കം വീഴുകയായിരുന്നു. ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സിൽ കോഹ് ലിക്കുശേഷം അർധസെഞ്ചുറി തികച്ച താരമാണ് കേദാർ ജാദവ് എങ്കിലും അദ്ദേഹത്തിനും സ്കോറിംഗിൽ ഒച്ചിഴയുന്ന വേഗമേ ഉണ്ടായിരുന്നുള്ളൂ.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും അഫ്ഗാനിസ്ഥാൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അന്ന് 36.5 ഓവറിൽ ലങ്കയെ അവർ 201നു ചുരുട്ടിക്കെട്ടി.
അഫ്ഗാനെതിരേ ഇംഗ്ലണ്ട് 397 റണ്‍സ് അടിച്ചതുകണ്ട് മോഹവലയത്തിലായ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, റണ്‍സ് നേടാൻ ബുദ്ധിമുട്ടുന്ന ഇന്ത്യയെയാണ് കാണാൻ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഈ ലോകകപ്പിൽ 400 കടക്കുന്ന ആദ്യ ടീമാകുമെന്ന് കടുത്ത ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, കുട്ടിക്കളിയല്ല ഇതെന്നു തെളിയിച്ച് അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനുമെല്ലാം പന്തെറിഞ്ഞപ്പോൾ ക്രീസിൽ തുഴഞ്ഞു നീങ്ങുന്ന കെ.എൽ. രാഹുൽ, എം.എസ്. ധോണി, വിജയ് ശങ്കർ, രോഹിത് ശർമ എന്നിവരെയാണ് കാണാൻ സാധിച്ചത്.
ഒരു ഘട്ടത്തിൽ തുടർച്ചയായി ഒന്‍പത് പന്ത് നേരിട്ട് ഒരു റണ്‍ മാത്രം എടുത്ത്, ക്ഷമ നശിച്ച് ക്രീസ് വിട്ടിറങ്ങി സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായ ധോണിയെയും റോസ് ബൗൾ ക്രിക്കറ്റ് മൈതാനത്ത് കണ്ടു. രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിംഗിനെത്തി കടുത്ത പ്രതിരോധത്തിലൂടെ ബാറ്റ് ചലിപ്പിക്കുകയായിരുന്നു. 56.00 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. 10.00 സ്ട്രൈക്ക് റേറ്റ് മാത്രമുണ്ടായിരുന്ന രോഹിത് ശർമ തുടക്കത്തിലേ പുറത്തായത് ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചു.
നാലാം നന്പറായെത്തിയ വിജയ് ശങ്കറിനും അഞ്ചാം നന്പറായെത്തിയ ധോണിക്കും നേരിട്ട പന്തുകളുടെ എണ്ണം സാധൂകരിക്കത്തക്ക റണ്‍ നേടാൻ സാധിച്ചില്ല. കേദാർ ജാദവ് നേടിയ, കഷ്ടിച്ച് ബൗണ്ടറി ലൈൻ ക്ലിയർ ചെയ്ത ഒരു സിക്സർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഇന്നലെ ഉണ്ടായത്. സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയിൽ ഇന്ത്യൻ ടീം ഒന്നടങ്കം വീഴുകയായിരുന്നു. ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സിൽ കോഹ് ലിക്കുശേഷം അർധസെഞ്ചുറി തികച്ച താരമാണ് കേദാർ ജാദവ് എങ്കിലും അദ്ദേഹത്തിനും സ്കോറിംഗിൽ ഒച്ചിഴയുന്ന വേഗമേ ഉണ്ടായിരുന്നുള്ളൂ.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും അഫ്ഗാനിസ്ഥാൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അന്ന് 36.5 ഓവറിൽ ലങ്കയെ അവർ 201നു ചുരുട്ടിക്കെട്ടി.