ബിര്‍മിങാം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് വിജയക്കുതിപ്പ് തുടരുന്നു. കടുത്ത സമ്മർദത്തിനിടെയും സെഞ്ചുറിയുമായി കിവീസിനെ നായകൻ കെയ്ൻ വില്യംസൺ നാലു വിക്കറ്റ് ജയത്തിലേക്കു നയിച്ചു. ജയി ക്കാൻ വേണ്ടിയിരുന്ന 242 റൺസ് ന്യൂ സിലൻഡ് 48.3 ഓവറിൽ ആറു വിക്കറ്റിന് 245 റൺസ് നേടി. ക്ഷമയോടെ ബാറ്റ് ചെയ്ത വില്യംസൺ 138 പന്തിൽ എട്ട് ഫോറും ഒരു സിക്സുമായി 106 റൺസുമായി പുറത്താ കാതെനിന്ന് ജയിപ്പിക്കുകയായിരുന്നു. വി ല്യംസണാണ് മാൻ ഓഫ് ദ മാച്ച്.
കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ ബാറ്റിംഗില്‍ താളം നഷ്ടമായ ദക്ഷിണാഫ്രിക്ക 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലോകി ഫെർ ഗുസനാണ് ദക്ഷിണാഫ്രിക്കയെ തകർ ത്തത്. ഓപ്പണര്‍ ഹാഷിം അംല (83 പന്തില്‍ 55), റാസി വാന്‍ ഡര് ഡുസന് (64 പന്തില്‍ 67 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാനുള്ള നിലയിലെത്തിച്ചത്.
മഴ മൂലം ഗ്രൗണ്ട് നനഞ്ഞുകിടന്നതിനെത്തുടര്ന്ന് ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് 49 ഓവറായി മത്സരം ചുരുക്കി.
അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് 84ലെത്തിയപ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നായകന് കെയ്ന്‍ വില്യംസണ് ജയിംസ് നീഷത്തെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസിനെ അപകടത്തില്‍നിന്നു കടത്തി.നീഷംവില്യംസണ് കൂട്ടുകെട്ടില്‍ 57 റണ്‍സാണ് പിറന്നത്. നീഷം (34 പന്തിൽ 23) പുറത്തായശേഷമെത്തിയ കോളിന് ഡി ഗ്രാന്‍ഡ്ഹോം തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തതോടെ കിവീസ് ജയത്തിലേക്ക് അടുത്തു. ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് ഒരവസരം പോലും നല്‍കാതെ ജയത്തിലെത്തിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ കിവീസ് ജയത്തിലേക്കു നീങ്ങി. ഡിആര്‍എസ് ഉപയോഗിക്കാന്‍ തുനിയാതിരുന്നതും ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്കുകാരണമായി. ഗ്രാന്‍ഡ്ഹോം വില്യംസണ് കൂട്ടുകെട്ടില്‍ 91 റണ്സാണെത്തിയത്. ഇതായിരുന്നു കളി മാ്റ്റിമറിച്ച കൂട്ടുകെട്ടും. 47 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും പായിച്ച ഗ്രാന്‍ഡ്ഹോം 60 റണ്‍സ് നേടിയാണ് പുറത്തായത്. ക്രിസ് മോറിസ് മൂന്നു വിക്കറ്റ് നേടി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിടുകയായിരുന്നു. തുടക്കത്തില്‍തന്നെ ക്വിന്റന്‍ ഡി കോക്കിനെ (8 പന്തില്‍ 5) നഷ്ടമായി. അംലയും ഫഫ് ഡുപ്ലെസിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സാവധാനം നീങ്ങി 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലസിയെ (35 പന്തില്‍ 23) ക്ലീന്‍ബൗള്‍ഡാക്കി ലോകി ഫെര്ഗുസന് കൂട്ടുകെട്ട് പൊളിച്ചു.
എയ്ഡന്‍ മാര്‍ക്രം (55 പന്തില്‍ 38) അംല കൂട്ടുകെട്ട് സാവധാനമാണ് മുന്നോട്ടുനീങ്ങിയത്. 52 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. അംലയെ മിച്ചല്‍ സാന്റ്നര്‍ ക്ലീന്‍ബൗള്‍ഡാക്കി.
വാന്‍ ഡര് ദുസന്‍-മാര്‍ക്രം സഖ്യത്തിന് അധിക നേരം ക്രീസില്‍ നില്ക്കാനായില്ല. മാര്‍ക്രമിനെ (55 പന്തില്‍ 38) കോളിന് ഡി ഗ്രാന്‍ഡ്ഹോം പുറത്താക്കി. കോളിന് മണ്റോയ്ക്കായിരുന്നു ക്യാച്ച്. നിരങ്ങി നീങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി ഡേവിഡ് മില്ലര്‍ - വാന്‍ ഡര് ഡുസന് കൂട്ടുകെട്ടെത്തി. അഞ്ചാം വിക്കറ്റ് സഖ്യത്തില്‍ ഇരുവരും 72 റണ്‍സ് അടിച്ചുകൂട്ടി. നല്ലരീതിയില്‍ മുന്നേറുകയായിരുന്ന കൂട്ടുകെട്ട് ഫെര്ഗുസന് പൊളിച്ചു. രണ്ടു ഫോറും ഒരു സിക്്സും സഹിതം 37 പന്തില്‍ 36 റണ്‍സ് എടുത്ത മില്ലര്‍ ട്രെന്‍ഡ് ബോള്‍ട്ടിനു ക്യാച്ച് നല്കി. ആന്‍ഡില്‍ ഫെലുക്വായോ (പൂജ്യം), ക്രിസ് മോറിസ് (6 നോട്ടൗട്ട്) എന്നിവര്‍ക്ക് അവസാന ഓവറുകളില്‍ വന്‍ അടികള്‍ നടത്താനാവാതെ പോയത് ദക്ഷിണാഫ്രിക്ക 241 ലൊതുക്കി. ലോക്കി ഫെര്ഗൂസന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ ബാറ്റിംഗില്‍ താളം നഷ്ടമായ ദക്ഷിണാഫ്രിക്ക 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലോകി ഫെർ ഗുസനാണ് ദക്ഷിണാഫ്രിക്കയെ തകർ ത്തത്. ഓപ്പണര്‍ ഹാഷിം അംല (83 പന്തില്‍ 55), റാസി വാന്‍ ഡര് ഡുസന് (64 പന്തില്‍ 67 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാനുള്ള നിലയിലെത്തിച്ചത്.
മഴ മൂലം ഗ്രൗണ്ട് നനഞ്ഞുകിടന്നതിനെത്തുടര്ന്ന് ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് 49 ഓവറായി മത്സരം ചുരുക്കി.
അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് 84ലെത്തിയപ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നായകന് കെയ്ന്‍ വില്യംസണ് ജയിംസ് നീഷത്തെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസിനെ അപകടത്തില്‍നിന്നു കടത്തി.നീഷംവില്യംസണ് കൂട്ടുകെട്ടില്‍ 57 റണ്‍സാണ് പിറന്നത്. നീഷം (34 പന്തിൽ 23) പുറത്തായശേഷമെത്തിയ കോളിന് ഡി ഗ്രാന്‍ഡ്ഹോം തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തതോടെ കിവീസ് ജയത്തിലേക്ക് അടുത്തു. ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് ഒരവസരം പോലും നല്‍കാതെ ജയത്തിലെത്തിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ കിവീസ് ജയത്തിലേക്കു നീങ്ങി. ഡിആര്‍എസ് ഉപയോഗിക്കാന്‍ തുനിയാതിരുന്നതും ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്കുകാരണമായി. ഗ്രാന്‍ഡ്ഹോം വില്യംസണ് കൂട്ടുകെട്ടില്‍ 91 റണ്സാണെത്തിയത്. ഇതായിരുന്നു കളി മാ്റ്റിമറിച്ച കൂട്ടുകെട്ടും. 47 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും പായിച്ച ഗ്രാന്‍ഡ്ഹോം 60 റണ്‍സ് നേടിയാണ് പുറത്തായത്. ക്രിസ് മോറിസ് മൂന്നു വിക്കറ്റ് നേടി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിടുകയായിരുന്നു. തുടക്കത്തില്‍തന്നെ ക്വിന്റന്‍ ഡി കോക്കിനെ (8 പന്തില്‍ 5) നഷ്ടമായി. അംലയും ഫഫ് ഡുപ്ലെസിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സാവധാനം നീങ്ങി 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലസിയെ (35 പന്തില്‍ 23) ക്ലീന്‍ബൗള്‍ഡാക്കി ലോകി ഫെര്ഗുസന് കൂട്ടുകെട്ട് പൊളിച്ചു.
എയ്ഡന്‍ മാര്‍ക്രം (55 പന്തില്‍ 38) അംല കൂട്ടുകെട്ട് സാവധാനമാണ് മുന്നോട്ടുനീങ്ങിയത്. 52 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. അംലയെ മിച്ചല്‍ സാന്റ്നര്‍ ക്ലീന്‍ബൗള്‍ഡാക്കി.
വാന്‍ ഡര് ദുസന്‍-മാര്‍ക്രം സഖ്യത്തിന് അധിക നേരം ക്രീസില്‍ നില്ക്കാനായില്ല. മാര്‍ക്രമിനെ (55 പന്തില്‍ 38) കോളിന് ഡി ഗ്രാന്‍ഡ്ഹോം പുറത്താക്കി. കോളിന് മണ്റോയ്ക്കായിരുന്നു ക്യാച്ച്. നിരങ്ങി നീങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി ഡേവിഡ് മില്ലര്‍ - വാന്‍ ഡര് ഡുസന് കൂട്ടുകെട്ടെത്തി. അഞ്ചാം വിക്കറ്റ് സഖ്യത്തില്‍ ഇരുവരും 72 റണ്‍സ് അടിച്ചുകൂട്ടി. നല്ലരീതിയില്‍ മുന്നേറുകയായിരുന്ന കൂട്ടുകെട്ട് ഫെര്ഗുസന് പൊളിച്ചു. രണ്ടു ഫോറും ഒരു സിക്്സും സഹിതം 37 പന്തില്‍ 36 റണ്‍സ് എടുത്ത മില്ലര്‍ ട്രെന്‍ഡ് ബോള്‍ട്ടിനു ക്യാച്ച് നല്കി. ആന്‍ഡില്‍ ഫെലുക്വായോ (പൂജ്യം), ക്രിസ് മോറിസ് (6 നോട്ടൗട്ട്) എന്നിവര്‍ക്ക് അവസാന ഓവറുകളില്‍ വന്‍ അടികള്‍ നടത്താനാവാതെ പോയത് ദക്ഷിണാഫ്രിക്ക 241 ലൊതുക്കി. ലോക്കി ഫെര്ഗൂസന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.