മാഞ്ചസ്റ്റര്‍: മഴമേഘങ്ങൾ മാറിനിന്ന ഓള്‍ഡ് ട്രാഫര്‍ഡില്‍ ഇയോന്‍ മോര്ഗന് സിക്സുകള്കൊണ്ട് മഴ പെയ്യിച്ചു. സിക്സുകള്കൊണ്ട് റൺ മഴപെയ്യി ച്ചപ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തി കൂറ്റന്‍ സ്കോറിന് അടുത്തുപോലുമെത്താതെ അഫ്ഗാനിസ്ഥാന് 150 റണ്‍സിനു കീഴടങ്ങി. അഫ്ഗാനിസ്ഥാനു ജയിക്കാന്‍ 398 റണ്‍സാണ് വേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ എട്ടു വിക്കറ്റിന് 247 റണ്‍സില്‍ അവസാനിച്ചു.
പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. അഫ്ഗിസ്ഥാനെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ നേടി. ഈ ലോകകപ്പില്‍ ഉണ്ടാകുമെന്നു കരുതിയ 500 റണ്‍സ് വഴങ്ങിയില്ലെന്ന കാര്യത്തില്‍ അഫ്ഗാന് ആശ്വസിക്കാം. ടോസ് നേടിയ ഇംഗ്ലണ്ട് രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ്തന്നെ തെരഞ്ഞെടുത്തു. ആ തീരുമാനം വന്നപ്പോള്‍ ഇംഗ്ലണ്ട് എത്ര റണ്‍സ് എടുക്കുമെന്നാണ് കണക്കുകൂട്ടിയത്. ആദ്യ ഓവറുകളിലെ മെല്ലപ്പോക്ക് കണ്ടപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷിച്ചില്ലായിരിക്കും. എന്നാല്‍, ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെത്തിയതോടെ പന്തുകള്‍ നിലംതൊടാതെ ബൗണ്ടറി ലൈനിനു മുകളിലൂടെ പറന്നു തുടങ്ങി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ടെത്തി.
മോര്‍ഗനും ജോ റൂട്ടും ജോസ് ബട്ലറും അടുത്തടുത്ത് പുറത്തായതാണ് ഇംഗ്ലണ്ടിന്റെ സ്കോർ 400 കടക്കാതിരിക്കാന്‍ കാരണമായത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്കോറാണിത്.
71 പന്തില്‍ നാലു ഫോറിന്റെയും 17 സിക്സിന്റെയും അകമ്പടിയില്‍ 148 റണ്‍സ് നേടിയ ഇയോന്‍ മോര്ഗന്, 99 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും പായിച്ച് 90 റണ്‍സിലെത്തിയ ജോണി ബെയര്‍സ്റ്റോ, 82 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും നേടി 88 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിനെ വന്‍ സ്കോറിലേക്കു നയിച്ചത്.
തോല്‍വി ഉറപ്പായ മത്സരത്തിലും ചുമ്മാ വന്നങ്ങ് കീഴടങ്ങാന്‍ പല പോരാട്ടങ്ങളും കണ്ട ഭൂമിയില്‍നിന്നു വന്ന അഫ്ഗാന് കളിക്കാര്‍ തയാറല്ലായിരുന്നു. പോരാടിതന്നെ അവര്‍ ഇംഗ്ലണ്ടിന്റെ സ്കോറിനു മുന്നില്‍ അടിയറവു വച്ചു. വന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത നൂര്‍ അലി സദ്രാനെ ജോഫ്ര ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഹഷ്മതുള്ള ഷാഹിദി (100 പന്തില്‍ 76), റഹ്മത് ഷാ (74 പന്തില്‍ 46), അസ്ഗര്‍ അഫ്ഗാന് (48 പന്തില്‍ 44), ഗുലാബദിന് നെയ്ബ് (28 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനെ മാന്യമായ തോല്‍വിയിലെത്തിച്ചത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒരുമിച്ച ഷാഹിദിയും ഷായും 52 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഷാഹിദിയും അസ്ഗര്‍ അഫ്ഗാനുമായുള്ള കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച സഖ്യം. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 94 റണ്‍സാണ് പിറന്നത്.
ജേസണ്‍ റോയിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ജയിംസ് വിന്‍സ് ആണ് ജോണി ബെയര്‍സ്റ്റോയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇരുവരും സാവധാനമാണ് കളിച്ചത്. 9.3 ഓവറില്‍ 44 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വിന്‍സിനെ (31 പന്തില്‍ 26) ദൗലത് സര്‍ദാന്‍ പുറത്താക്കി. റൂട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സ് പിറന്നു. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ബെയര്‍സ്റ്റോയെ സ്വന്തം പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബ് പിടിച്ചു. 29.5 ഓവറില്‍ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 164 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്. പിന്നീടാണ് കാണികളെ ആവേശത്തിലാക്കിയ പ്രകടനം പുറത്തുവന്നത്. മോര്‍ഗനും റൂട്ടും അടിച്ചു തകര്‍ത്തതോടെ റണ്‍സിന്റെ കുതിച്ചുകയറ്റമായിരുന്നു. 17.3 ഓവറില്‍ 189 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.
തുടക്കത്തില്‍ പരുങ്ങിനിന്ന മോര്ഗന് ഗാംഭീര്യം പൂണ്ട 57 പന്തില്‍ സെഞ്ചുറി തികച്ചു. 28 റണ്‍സില്‍ മോര്‍ഗനെ വിട്ടുകളഞ്ഞതിന്റെ ശിക്ഷ ശരിക്കും അനുവഭിച്ചുകഴിഞ്ഞിരുന്നു അഫ്ഗാനിസ്ഥാന് അപ്പോള്‍. റഷീദ് ഖാനെ സിക്സിനു പറത്തിയാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി ആഘോഷിച്ചത്. ഈ കൂട്ടുകെട്ട് നില്ക്കുന്നതുകണ്ടപ്പോള് ഇംഗ്ലണ്ട് 400 കടന്നു പോകുമെന്നു കരുതി. റൂട്ട്് ലോകകപ്പിലെ മൂന്നാം സെഞ്ചുറിയിലെത്തുമെന്നും തോന്നി. എന്നാല്‍, 46.4 ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബിനെ സിക്സ് നേടാനുള്ള ശ്രമം റഹ്മത് ഷായുടെ കൈകളില്‍ അവസാനിച്ചു. അടുത്ത പന്തില്‍ സിക്സ് നേടിയ മോര്ഗന് ആ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇതും റഹ്മത് ഷായാണ് പിടിച്ചത്. 17 സിക്സ് പായിച്ച് മാത്രം ഇംഗ്ലണ്ട് നായകന് 102 റണ്‍സാണ് നേടിയത്.
ജോസ് ബട്ലര് (2) പുറത്തായപ്പോൾ 47.4 ഓവറില്‍ 362 റണ്‍സ് മാത്രമായിരുന്നു. ബെന്‍ സ്റ്റോക്സിനും(2) കൂടുതലായിട്ടൊന്നും ചെയ്യാനായില്ല. അവസാനം മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ അഫ്ഗാന് തളര്‍ന്നു. ഒമ്പത് പന്തില്‍ 31 റണ്‍സുമായി പുറത്താകാതെനിന്ന അലി നാലു സിക്സും ഒരു ഫോറും നേടി. ഒരു റണ്ണുമായി ക്രിസ് വോക്സ് പുറത്താകാതെനിന്നു.
റണ്‍സിന്റെ പെരുമഴയിലും 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഗുല്‍ബാദിന്‍ നെയ്ബും 85 റണ്‍സിന് മൂന്നു വിക്കറ്റുമായി ദൗലത് സര്‍ദാനും ഭേദപ്പെട്ട പ്രകടനം നടത്തി.
ഒരുപിടി റിക്കാര്‍ഡുകള്‍
* 17 സിക്സ് നേടിയ മോര്ഗന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 16 സിക്സുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡി വില്യേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ലോകകപ്പിൽ 16 സിക്സ് പറത്തിയ ക്രിസ് ഗെയ്ലായിരുന്നു ഇതുവരെ മുന്നിൽ.
* ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ കളിക്കാരനെന്ന പദവി മോര്ഗന് നേടി. 14 സിക്സുള്ള ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്.
* 71 പന്ത് നീണ്ട മോര്‍ഗന്റെ ഇന്നിംഗ്സില്‍ മൂന്നു ഡിഫന്‍സീവ് ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്.
* ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികളില്‍ നാലാമത്തേതാണ് മോര്ഗൻ കുറിച്ചത്. 57 പന്തില്‍നിന്നാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി നേടിയത്. 2011 ലോകകപ്പില്‍ കെവിന് ഒ ബ്രിയന്റെ 50 പന്തിലെ സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്. 2015 ലോകകപ്പില്‍ ഗ്ലെന്‍ മാക്സ് വെല്‍, 52 ബോള്‍ സെഞ്ചുറിയുമായി എ.ബി. ഡിവില്യേഴ്സ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
* ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്റ്സ്മാനാണു മോർഗൻ. 193 സിക്സാണ് ഇംഗ്ലീഷ് നായകന്റെ പേരിലുള്ളത്. ജോസ് ബട്ലര് (123), ആന്‍ഡ്രു ഫ്ളിന്റോഫ് (92) എന്നിവരാണ് പിന്നില്‍.
* ഓൾഡ് ട്രാഫർഡിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് ഇംഗ്ലണ്ടിന്റെ 397 റണ്‍സ്.
* അഫ്ഗാനെതിരെ 25 സിക്സാണ് ഇംഗ്ലണ്ട് നേടിയത്. ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ എണ്ണം. ഇംഗ്ലണ്ടിന്റെതന്നെ പേരിലുണ്ടായിരുന്ന 24 സിക്സായിരുന്നു നേരത്തത്തേത്. ഈ മത്സരത്തില്‍ 21 ഫോറാണ് ഇംഗ്ലണ്ട് നേടിയത്.
പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. അഫ്ഗിസ്ഥാനെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ നേടി. ഈ ലോകകപ്പില്‍ ഉണ്ടാകുമെന്നു കരുതിയ 500 റണ്‍സ് വഴങ്ങിയില്ലെന്ന കാര്യത്തില്‍ അഫ്ഗാന് ആശ്വസിക്കാം. ടോസ് നേടിയ ഇംഗ്ലണ്ട് രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ്തന്നെ തെരഞ്ഞെടുത്തു. ആ തീരുമാനം വന്നപ്പോള്‍ ഇംഗ്ലണ്ട് എത്ര റണ്‍സ് എടുക്കുമെന്നാണ് കണക്കുകൂട്ടിയത്. ആദ്യ ഓവറുകളിലെ മെല്ലപ്പോക്ക് കണ്ടപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷിച്ചില്ലായിരിക്കും. എന്നാല്‍, ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെത്തിയതോടെ പന്തുകള്‍ നിലംതൊടാതെ ബൗണ്ടറി ലൈനിനു മുകളിലൂടെ പറന്നു തുടങ്ങി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ഇംഗ്ലണ്ടെത്തി.
മോര്‍ഗനും ജോ റൂട്ടും ജോസ് ബട്ലറും അടുത്തടുത്ത് പുറത്തായതാണ് ഇംഗ്ലണ്ടിന്റെ സ്കോർ 400 കടക്കാതിരിക്കാന്‍ കാരണമായത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്കോറാണിത്.
71 പന്തില്‍ നാലു ഫോറിന്റെയും 17 സിക്സിന്റെയും അകമ്പടിയില്‍ 148 റണ്‍സ് നേടിയ ഇയോന്‍ മോര്ഗന്, 99 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും പായിച്ച് 90 റണ്‍സിലെത്തിയ ജോണി ബെയര്‍സ്റ്റോ, 82 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും നേടി 88 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിനെ വന്‍ സ്കോറിലേക്കു നയിച്ചത്.
തോല്‍വി ഉറപ്പായ മത്സരത്തിലും ചുമ്മാ വന്നങ്ങ് കീഴടങ്ങാന്‍ പല പോരാട്ടങ്ങളും കണ്ട ഭൂമിയില്‍നിന്നു വന്ന അഫ്ഗാന് കളിക്കാര്‍ തയാറല്ലായിരുന്നു. പോരാടിതന്നെ അവര്‍ ഇംഗ്ലണ്ടിന്റെ സ്കോറിനു മുന്നില്‍ അടിയറവു വച്ചു. വന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത നൂര്‍ അലി സദ്രാനെ ജോഫ്ര ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഹഷ്മതുള്ള ഷാഹിദി (100 പന്തില്‍ 76), റഹ്മത് ഷാ (74 പന്തില്‍ 46), അസ്ഗര്‍ അഫ്ഗാന് (48 പന്തില്‍ 44), ഗുലാബദിന് നെയ്ബ് (28 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനെ മാന്യമായ തോല്‍വിയിലെത്തിച്ചത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒരുമിച്ച ഷാഹിദിയും ഷായും 52 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഷാഹിദിയും അസ്ഗര്‍ അഫ്ഗാനുമായുള്ള കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച സഖ്യം. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 94 റണ്‍സാണ് പിറന്നത്.
ജേസണ്‍ റോയിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ജയിംസ് വിന്‍സ് ആണ് ജോണി ബെയര്‍സ്റ്റോയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇരുവരും സാവധാനമാണ് കളിച്ചത്. 9.3 ഓവറില്‍ 44 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വിന്‍സിനെ (31 പന്തില്‍ 26) ദൗലത് സര്‍ദാന്‍ പുറത്താക്കി. റൂട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സ് പിറന്നു. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ബെയര്‍സ്റ്റോയെ സ്വന്തം പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബ് പിടിച്ചു. 29.5 ഓവറില്‍ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 164 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്. പിന്നീടാണ് കാണികളെ ആവേശത്തിലാക്കിയ പ്രകടനം പുറത്തുവന്നത്. മോര്‍ഗനും റൂട്ടും അടിച്ചു തകര്‍ത്തതോടെ റണ്‍സിന്റെ കുതിച്ചുകയറ്റമായിരുന്നു. 17.3 ഓവറില്‍ 189 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.
തുടക്കത്തില്‍ പരുങ്ങിനിന്ന മോര്ഗന് ഗാംഭീര്യം പൂണ്ട 57 പന്തില്‍ സെഞ്ചുറി തികച്ചു. 28 റണ്‍സില്‍ മോര്‍ഗനെ വിട്ടുകളഞ്ഞതിന്റെ ശിക്ഷ ശരിക്കും അനുവഭിച്ചുകഴിഞ്ഞിരുന്നു അഫ്ഗാനിസ്ഥാന് അപ്പോള്‍. റഷീദ് ഖാനെ സിക്സിനു പറത്തിയാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി ആഘോഷിച്ചത്. ഈ കൂട്ടുകെട്ട് നില്ക്കുന്നതുകണ്ടപ്പോള് ഇംഗ്ലണ്ട് 400 കടന്നു പോകുമെന്നു കരുതി. റൂട്ട്് ലോകകപ്പിലെ മൂന്നാം സെഞ്ചുറിയിലെത്തുമെന്നും തോന്നി. എന്നാല്‍, 46.4 ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബിനെ സിക്സ് നേടാനുള്ള ശ്രമം റഹ്മത് ഷായുടെ കൈകളില്‍ അവസാനിച്ചു. അടുത്ത പന്തില്‍ സിക്സ് നേടിയ മോര്ഗന് ആ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇതും റഹ്മത് ഷായാണ് പിടിച്ചത്. 17 സിക്സ് പായിച്ച് മാത്രം ഇംഗ്ലണ്ട് നായകന് 102 റണ്‍സാണ് നേടിയത്.
ജോസ് ബട്ലര് (2) പുറത്തായപ്പോൾ 47.4 ഓവറില്‍ 362 റണ്‍സ് മാത്രമായിരുന്നു. ബെന്‍ സ്റ്റോക്സിനും(2) കൂടുതലായിട്ടൊന്നും ചെയ്യാനായില്ല. അവസാനം മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ അഫ്ഗാന് തളര്‍ന്നു. ഒമ്പത് പന്തില്‍ 31 റണ്‍സുമായി പുറത്താകാതെനിന്ന അലി നാലു സിക്സും ഒരു ഫോറും നേടി. ഒരു റണ്ണുമായി ക്രിസ് വോക്സ് പുറത്താകാതെനിന്നു.
റണ്‍സിന്റെ പെരുമഴയിലും 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഗുല്‍ബാദിന്‍ നെയ്ബും 85 റണ്‍സിന് മൂന്നു വിക്കറ്റുമായി ദൗലത് സര്‍ദാനും ഭേദപ്പെട്ട പ്രകടനം നടത്തി.
ഒരുപിടി റിക്കാര്‍ഡുകള്‍
* 17 സിക്സ് നേടിയ മോര്ഗന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 16 സിക്സുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡി വില്യേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ലോകകപ്പിൽ 16 സിക്സ് പറത്തിയ ക്രിസ് ഗെയ്ലായിരുന്നു ഇതുവരെ മുന്നിൽ.
* ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ കളിക്കാരനെന്ന പദവി മോര്ഗന് നേടി. 14 സിക്സുള്ള ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്.
* 71 പന്ത് നീണ്ട മോര്‍ഗന്റെ ഇന്നിംഗ്സില്‍ മൂന്നു ഡിഫന്‍സീവ് ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്.
* ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികളില്‍ നാലാമത്തേതാണ് മോര്ഗൻ കുറിച്ചത്. 57 പന്തില്‍നിന്നാണ് ഇംഗ്ലീഷ് നായകന് സെഞ്ചുറി നേടിയത്. 2011 ലോകകപ്പില്‍ കെവിന് ഒ ബ്രിയന്റെ 50 പന്തിലെ സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്. 2015 ലോകകപ്പില്‍ ഗ്ലെന്‍ മാക്സ് വെല്‍, 52 ബോള്‍ സെഞ്ചുറിയുമായി എ.ബി. ഡിവില്യേഴ്സ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
* ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്റ്സ്മാനാണു മോർഗൻ. 193 സിക്സാണ് ഇംഗ്ലീഷ് നായകന്റെ പേരിലുള്ളത്. ജോസ് ബട്ലര് (123), ആന്‍ഡ്രു ഫ്ളിന്റോഫ് (92) എന്നിവരാണ് പിന്നില്‍.
* ഓൾഡ് ട്രാഫർഡിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് ഇംഗ്ലണ്ടിന്റെ 397 റണ്‍സ്.
* അഫ്ഗാനെതിരെ 25 സിക്സാണ് ഇംഗ്ലണ്ട് നേടിയത്. ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ എണ്ണം. ഇംഗ്ലണ്ടിന്റെതന്നെ പേരിലുണ്ടായിരുന്ന 24 സിക്സായിരുന്നു നേരത്തത്തേത്. ഈ മത്സരത്തില്‍ 21 ഫോറാണ് ഇംഗ്ലണ്ട് നേടിയത്.