ലാ ഹാവ്റെ: ലോകകപ്പ് വനിത ഫുട്ബോളില്‍ ഫ്രാന്‍സിനും ജര്‍മനിക്കും തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സമനില പാലിച്ച് സ്പെയിനും ചൈനയും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് 1-0ന് നൈജീരിയയെ തോല്‍പ്പിച്ചു. 75-ാം മിനിറ്റില്‍ വെന്‍ഡി റെനാദിന്റെ പെനല്റ്റിയിലാണു ഫ്രാന്‍സിന്റെ ജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ 2-1ന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. കൊറിയയ്ക്ക് പോയിന്റൊന്നും നേടാനായില്ല.
ഗ്രൂപ്പ് ബിയില്‍ ജര്‍മനി 4-0ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. മെലേനി ലൗപോൾസ്, സാറാ ഡബ്രിറ്റ്സ്, അലക്സാണ്ട്രാ പോപ്, ലിന മാഗുൽ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയില്‍ത്തന്നെ നാലു ഗോള്‍ നേടി ജര്‍മനി ജയം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിനും ചൈനയും ഗോള്‍രഹിത സമനിലയുമായി പ്രീക്വാര്‍ട്ടറിലെത്തി. ഇരുടീമിനും നാലു പോയിന്റ് വീതമാണ്. എന്നാല്‍ ഗോള്‍ ശരാശരി സ്പെയിനിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. പ്രീക്വാര്‍ട്ടറില്‍ മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഏക സ്ഥാനത്തേക്കു ചൈനയും ഇടംപിടിച്ചു.
ഗ്രൂപ്പ് ബിയില്‍ ജര്‍മനി 4-0ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. മെലേനി ലൗപോൾസ്, സാറാ ഡബ്രിറ്റ്സ്, അലക്സാണ്ട്രാ പോപ്, ലിന മാഗുൽ എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയില്‍ത്തന്നെ നാലു ഗോള്‍ നേടി ജര്‍മനി ജയം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിനും ചൈനയും ഗോള്‍രഹിത സമനിലയുമായി പ്രീക്വാര്‍ട്ടറിലെത്തി. ഇരുടീമിനും നാലു പോയിന്റ് വീതമാണ്. എന്നാല്‍ ഗോള്‍ ശരാശരി സ്പെയിനിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. പ്രീക്വാര്‍ട്ടറില്‍ മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഏക സ്ഥാനത്തേക്കു ചൈനയും ഇടംപിടിച്ചു.