ബംഗളൂരു: മുതിര്‍ന്ന ഇന്ത്യന്‍ അത്ലറ്റിക്സ് പരിശീലകന് എന്‍. ലിംഗപ്പ (95) അന്തരിച്ചു. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ലിംഗപ്പയുടെ മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് നല്കിയ സംഭാവനയ്ക്ക് കായിക രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദ്രോണാചാര്യ 2014ലാണ് അദ്ദേഹത്തിന് ലഭിച്ചത്. അശ്വിനി നാച്ചപ്പ, വന്ദന റാവു, മുന്‍ ദേശീയ മാരത്തണ്‍ ചാമ്പ്യന്‍ ഡി.വൈ. ബിരദര്‍, ഉദയ പ്രഭു, പി.സി. പൊന്നപ്പ (1970 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ 400 മീറ്റര്‍ വെള്ളി മെഡല്‍ ജേതാവ്) എന്നിവരുടെ പരിശീലകനായിരുന്നു.
10 കിലോ മീറ്റര്‍ നടത്തമായിരുന്നു ലിംഗപ്പയുടെ കായിക ഇനം. 1954ലെ മനില ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തിന് അദ്ദേഹം യോഗ്യത നേടിയിരുന്നു. എന്നാല്‍ ആ ഇനം ഗെയിംസില്‍ വേണ്ടെന്നുവച്ചു. ഇന്ത്യന്‍ അത്ലറ്റിക് ടീമിന്റെ സഹപരിശീലകനായും ലിംഗപ്പ സേവനമനുഷ്ടിച്ചിട്ടുണ്ട്.
1954ൽ നടന്ന ആദ്യ ദേശീയ ഗെയിംസില്‍ ലിംഗപ്പ 10 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയിരുന്നു.
10 കിലോ മീറ്റര്‍ നടത്തമായിരുന്നു ലിംഗപ്പയുടെ കായിക ഇനം. 1954ലെ മനില ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തിന് അദ്ദേഹം യോഗ്യത നേടിയിരുന്നു. എന്നാല്‍ ആ ഇനം ഗെയിംസില്‍ വേണ്ടെന്നുവച്ചു. ഇന്ത്യന്‍ അത്ലറ്റിക് ടീമിന്റെ സഹപരിശീലകനായും ലിംഗപ്പ സേവനമനുഷ്ടിച്ചിട്ടുണ്ട്.
1954ൽ നടന്ന ആദ്യ ദേശീയ ഗെയിംസില്‍ ലിംഗപ്പ 10 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയിരുന്നു.