പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനേഴാം ലോക്സഭയുടെ പ്രഥമദിനത്തിൽ മാധ്യമങ്ങളുമായി പങ്കുവച്ച ആശയങ്ങളും അഭിപ്രായങ്ങളും തികച്ചും സ്വാഗതാർഹമാണ്. പരിണിതപ്രജ്ഞനായൊരു രാഷ്ട്രതന്ത്രജ്ഞന്റെയും ജനാധിപത്യസംവിധാനങ്ങളോട് ആദരവു പുലർത്തുന്നൊരു ഭരണാധികാരിയുടെയും സ്വരമാണു നാം അവിടെ ശ്രവിച്ചത്. സജീവമായ പ്രതിപക്ഷം ജനാധിപത്യത്തിൽ അനിവാര്യമാണെന്നും പാർലമെന്റിലെ അംഗബലത്തെക്കുറിച്ചു പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പാർലമെന്റിലെത്തുന്പോൾ ഭരണകക്ഷി, പ്രതിപക്ഷ വ്യത്യാസം മറന്നു നിഷ്പക്ഷമായും രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾ കണക്കിലെടുത്തുമാകണം ജനപ്രതിനിധികൾ പ്രവർത്തിക്കേണ്ടതെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.
പാർലമെന്റിലും നിയമസഭകളിലും ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടം മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തിലേക്കു വളരാറുണ്ട്. ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കുന്ന നിരവധി രംഗങ്ങൾ കേരള നിയമസഭയിലുൾപ്പെടെ പല നിയമനിർമാണസഭകളിലും നാം കണ്ടിട്ടുമുണ്ട്. ഇത്തരം രംഗങ്ങൾ ലോകത്തെ മറ്റു ചില ജനാധിപത്യ രാജ്യങ്ങളിലും അരങ്ങേറാറുണ്ടെന്നു പറയാമെങ്കിലും അതൊന്നും നമുക്കു മാതൃകയാക്കാനാവില്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരംഭകാലങ്ങളിൽ ജനപ്രതിനിധികൾ കുറെക്കൂടി മാന്യമായി പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രൂക്ഷമായ വാദപ്രതിവാദങ്ങളും തർക്കവിതർക്കങ്ങളും നടക്കുന്പോഴും ക്ഷോഭജനകമായ സാഹചര്യങ്ങൾ ഉണ്ടാകുന്പോഴും ഭരണപക്ഷ-പ്രതിപക്ഷ നേതാക്കൾ മര്യാദവിട്ടു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. പ്രതിപക്ഷ ബഹുമാനം മികച്ച ഭരണകക്ഷിനേതാക്കളുടെ മുഖമുദ്രയുമായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭയിലെന്നപോലെ ഇത്തവണയും പ്രതിപക്ഷം അംഗസംഖ്യയിൽ ദുർബലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ആർക്കും ലഭിക്കാത്ത അവസ്ഥ. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ടി സ്പീക്കർക്കു കത്തു നൽകിയിരുന്നു. എന്നാൽ സഭയിലെ അംഗങ്ങളിൽ പത്തിലൊന്നുപേരുടെ പിന്തുണ ഇല്ലാത്തതിന്റെ പേരിൽ അതു നിഷേധിച്ചു. ഭരണഘടനാപരമായ പല സമിതികളിലെയും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതികളിൽ കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷനേതാവും ഉൾപ്പെടുന്നുണ്ട്. ലോക്പാൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ പാനലുകളിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം നിർണായകമാണ്. ഇത്തരം സമിതികളിലെല്ലാം ഭരണപക്ഷത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു കാര്യങ്ങൾ കൊണ്ടുപോകാൻ കഴിയുമെങ്കിലും വിയോജിപ്പുകൾ രേഖപ്പെടുത്താൻപോലും അവസരമില്ലാതാകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതു സംബന്ധിച്ചു സുപ്രീംകോടതി മുൻ സർക്കാരിന്റെ കാലത്തു വിശദീകരണം തേടിയിരുന്നു.
പ്രതിപക്ഷത്തോട് വളരെ സൗമ്യമായ നിലപാടു തുടക്കത്തിൽ സ്വീകരിച്ച പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കുറെക്കൂടി ഉദാരമായൊരു നിലപാടു സ്വീകരിച്ചാൽ അതു സ്വാഗതം ചെയ്യപ്പെടും. എണ്ണത്തിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞതിലെ ആത്മാർഥത ഇതിലൂടെ ബോധ്യമാവും.
ജനങ്ങൾക്കു ഗുണകരമായ എല്ലാ തീരുമാനങ്ങളേയും പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവണം. ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാക്കാര്യങ്ങളും കണ്ണടച്ച് എതിർക്കുകയെന്നതല്ല പ്രതിപക്ഷ ധർമം. തീരുമാനങ്ങളിലെ നിയമവിരുദ്ധതയും അധാർമികതയും ജനവിരുദ്ധതയുമൊക്കെ ചൂണ്ടിക്കാട്ടുകതന്നെ വേണം. എന്നാൽ, പൊതുവേ എല്ലാവർക്കും സ്വീകാര്യമായതും ജനങ്ങൾക്ക് ഗുണകരമായതുമായ നിയമനിർമാണങ്ങളെയും തീരുമാനങ്ങളെയും പ്രതിപക്ഷം എതിർക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ പുതിയൊരു ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാനായാൽ അതു ഇന്ത്യൻ ജനാധിപത്യത്തിന്റെ യശസ് കൂടുതൽ പ്രകാശമാനമാക്കും.
സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം വനിതകൾ പാർലമെന്റ് അംഗങ്ങളായി എത്തുന്നത് ഇതാദ്യമാണ്. വനിതാ സംവരണബിൽ ഇനിയും പാർലമെന്റിനു പാസാക്കാനായിട്ടില്ല. ഇക്കാര്യത്തിൽ ആരാണ് ആത്മാർഥത കാട്ടാത്തത്? വനിതകൾ കൂടുതലുള്ള ഈ സഭയ്ക്കെങ്കിലും വനിതാ സംവരണബിൽ പാസാക്കിയെടുക്കാനാവുമോ?
നിർണായകമായ പല നിയമനിർമാണങ്ങളും പാസാക്കിയെടുക്കാൻ പുതിയ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ ചില കാര്യങ്ങൾക്കു രാജ്യസഭയിൽ തത്കാലം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ സർക്കാരിനു വേണ്ടിവരും. അതുവരെ പ്രതിപക്ഷത്തെ സമാധാനിപ്പിച്ചു നിർത്താനുള്ള ശ്രമമായി ഇപ്പോഴത്തെ നല്ല വാക്കുകൾ പരിമിതപ്പെടരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പല ബില്ലുകളെക്കുറിച്ചും കടുത്ത അഭിപ്രായഭിന്നതകളുണ്ടായി. സഭ പലപ്പോഴും തടസപ്പെട്ടു. ട്രഷറി ബെഞ്ചും പ്രതിപക്ഷവുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ഫലമായി പതിനാറാം ലോക്സഭ പിരിച്ചുവിടുന്പോൾ 46 ബില്ലുകളാണ് പല ഘട്ടങ്ങളായി സഭയിൽ വന്നിട്ടും പാസാകാതെ കിടന്നിരുന്നത്. സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ചില ബില്ലുകൾ വേണ്ടത്ര ചർച്ചകൂടാതെ പാസാക്കിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴും അടുത്തദിവസം ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരോടു സംസാരിച്ചപ്പോഴും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. കേരളത്തിൽനിന്നു പാർട്ടി സ്ഥാനാർഥികളാരും പാർലമെന്റിലേക്കു വിജയിച്ചില്ലെങ്കിലും തന്റെ സ്വന്തം മണ്ഡലമായ വാരാണസി പോലെയാണു കേരളത്തെയും കരുതുന്നതെന്നു പ്രധാനമന്ത്രി മോദി ഈയിടെ കേരള സന്ദർശനവേളയിൽ പറയുകയുണ്ടായി. ഉത്തരവാദിത്വമുള്ളൊരു നേതാവിന്റെ വാക്കുകളാണിത്. അതു ജനം മുഖവിലയ്ക്കെടുക്കും. ഇത്തരം പ്രസ്താവനകളും പ്രഖ്യാപനങ്ങളും വീൺവാക്കുകളല്ലെന്നു തെളിയിക്കപ്പെടണം.
പാർലമെന്റിലും നിയമസഭകളിലും ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടം മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തിലേക്കു വളരാറുണ്ട്. ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കുന്ന നിരവധി രംഗങ്ങൾ കേരള നിയമസഭയിലുൾപ്പെടെ പല നിയമനിർമാണസഭകളിലും നാം കണ്ടിട്ടുമുണ്ട്. ഇത്തരം രംഗങ്ങൾ ലോകത്തെ മറ്റു ചില ജനാധിപത്യ രാജ്യങ്ങളിലും അരങ്ങേറാറുണ്ടെന്നു പറയാമെങ്കിലും അതൊന്നും നമുക്കു മാതൃകയാക്കാനാവില്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരംഭകാലങ്ങളിൽ ജനപ്രതിനിധികൾ കുറെക്കൂടി മാന്യമായി പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രൂക്ഷമായ വാദപ്രതിവാദങ്ങളും തർക്കവിതർക്കങ്ങളും നടക്കുന്പോഴും ക്ഷോഭജനകമായ സാഹചര്യങ്ങൾ ഉണ്ടാകുന്പോഴും ഭരണപക്ഷ-പ്രതിപക്ഷ നേതാക്കൾ മര്യാദവിട്ടു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. പ്രതിപക്ഷ ബഹുമാനം മികച്ച ഭരണകക്ഷിനേതാക്കളുടെ മുഖമുദ്രയുമായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭയിലെന്നപോലെ ഇത്തവണയും പ്രതിപക്ഷം അംഗസംഖ്യയിൽ ദുർബലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ആർക്കും ലഭിക്കാത്ത അവസ്ഥ. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ടി സ്പീക്കർക്കു കത്തു നൽകിയിരുന്നു. എന്നാൽ സഭയിലെ അംഗങ്ങളിൽ പത്തിലൊന്നുപേരുടെ പിന്തുണ ഇല്ലാത്തതിന്റെ പേരിൽ അതു നിഷേധിച്ചു. ഭരണഘടനാപരമായ പല സമിതികളിലെയും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതികളിൽ കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷനേതാവും ഉൾപ്പെടുന്നുണ്ട്. ലോക്പാൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ പാനലുകളിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം നിർണായകമാണ്. ഇത്തരം സമിതികളിലെല്ലാം ഭരണപക്ഷത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു കാര്യങ്ങൾ കൊണ്ടുപോകാൻ കഴിയുമെങ്കിലും വിയോജിപ്പുകൾ രേഖപ്പെടുത്താൻപോലും അവസരമില്ലാതാകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതു സംബന്ധിച്ചു സുപ്രീംകോടതി മുൻ സർക്കാരിന്റെ കാലത്തു വിശദീകരണം തേടിയിരുന്നു.
പ്രതിപക്ഷത്തോട് വളരെ സൗമ്യമായ നിലപാടു തുടക്കത്തിൽ സ്വീകരിച്ച പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കുറെക്കൂടി ഉദാരമായൊരു നിലപാടു സ്വീകരിച്ചാൽ അതു സ്വാഗതം ചെയ്യപ്പെടും. എണ്ണത്തിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞതിലെ ആത്മാർഥത ഇതിലൂടെ ബോധ്യമാവും.
ജനങ്ങൾക്കു ഗുണകരമായ എല്ലാ തീരുമാനങ്ങളേയും പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവണം. ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാക്കാര്യങ്ങളും കണ്ണടച്ച് എതിർക്കുകയെന്നതല്ല പ്രതിപക്ഷ ധർമം. തീരുമാനങ്ങളിലെ നിയമവിരുദ്ധതയും അധാർമികതയും ജനവിരുദ്ധതയുമൊക്കെ ചൂണ്ടിക്കാട്ടുകതന്നെ വേണം. എന്നാൽ, പൊതുവേ എല്ലാവർക്കും സ്വീകാര്യമായതും ജനങ്ങൾക്ക് ഗുണകരമായതുമായ നിയമനിർമാണങ്ങളെയും തീരുമാനങ്ങളെയും പ്രതിപക്ഷം എതിർക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ പുതിയൊരു ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാനായാൽ അതു ഇന്ത്യൻ ജനാധിപത്യത്തിന്റെ യശസ് കൂടുതൽ പ്രകാശമാനമാക്കും.
സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം വനിതകൾ പാർലമെന്റ് അംഗങ്ങളായി എത്തുന്നത് ഇതാദ്യമാണ്. വനിതാ സംവരണബിൽ ഇനിയും പാർലമെന്റിനു പാസാക്കാനായിട്ടില്ല. ഇക്കാര്യത്തിൽ ആരാണ് ആത്മാർഥത കാട്ടാത്തത്? വനിതകൾ കൂടുതലുള്ള ഈ സഭയ്ക്കെങ്കിലും വനിതാ സംവരണബിൽ പാസാക്കിയെടുക്കാനാവുമോ?
നിർണായകമായ പല നിയമനിർമാണങ്ങളും പാസാക്കിയെടുക്കാൻ പുതിയ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ ചില കാര്യങ്ങൾക്കു രാജ്യസഭയിൽ തത്കാലം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ സർക്കാരിനു വേണ്ടിവരും. അതുവരെ പ്രതിപക്ഷത്തെ സമാധാനിപ്പിച്ചു നിർത്താനുള്ള ശ്രമമായി ഇപ്പോഴത്തെ നല്ല വാക്കുകൾ പരിമിതപ്പെടരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പല ബില്ലുകളെക്കുറിച്ചും കടുത്ത അഭിപ്രായഭിന്നതകളുണ്ടായി. സഭ പലപ്പോഴും തടസപ്പെട്ടു. ട്രഷറി ബെഞ്ചും പ്രതിപക്ഷവുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ഫലമായി പതിനാറാം ലോക്സഭ പിരിച്ചുവിടുന്പോൾ 46 ബില്ലുകളാണ് പല ഘട്ടങ്ങളായി സഭയിൽ വന്നിട്ടും പാസാകാതെ കിടന്നിരുന്നത്. സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ചില ബില്ലുകൾ വേണ്ടത്ര ചർച്ചകൂടാതെ പാസാക്കിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴും അടുത്തദിവസം ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരോടു സംസാരിച്ചപ്പോഴും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. കേരളത്തിൽനിന്നു പാർട്ടി സ്ഥാനാർഥികളാരും പാർലമെന്റിലേക്കു വിജയിച്ചില്ലെങ്കിലും തന്റെ സ്വന്തം മണ്ഡലമായ വാരാണസി പോലെയാണു കേരളത്തെയും കരുതുന്നതെന്നു പ്രധാനമന്ത്രി മോദി ഈയിടെ കേരള സന്ദർശനവേളയിൽ പറയുകയുണ്ടായി. ഉത്തരവാദിത്വമുള്ളൊരു നേതാവിന്റെ വാക്കുകളാണിത്. അതു ജനം മുഖവിലയ്ക്കെടുക്കും. ഇത്തരം പ്രസ്താവനകളും പ്രഖ്യാപനങ്ങളും വീൺവാക്കുകളല്ലെന്നു തെളിയിക്കപ്പെടണം.