കറാച്ചി: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോടേറ്റ പാക്കിസ്ഥാന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ കുറ്റപ്പെടുത്തി മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ശരാശരിയില്‍ താഴെയുള്ള പാക്കിസ്ഥാന് കളിക്കാരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും മുന്‍ പേസര്‍ ആരാധകരോട് പറഞ്ഞു. തലച്ചോറില്ലാത്ത നായകനെന്നാണ് അക്തര്‍, സര്‍ഫറാസ് അഹമ്മദിനെ വിശേഷിപ്പിച്ചത്. നിര്‍ണായകമായ മത്സരത്തില്‍ പാക്കിസ്ഥാനെ കളിയുടെ എല്ലാ മേഖലയിലും നിഷ്പ്രഭരാക്കി ഇന്ത്യ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനു ജയിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ തോല്‍വിയില്‍ അക്തര്‍ തീര്‍ത്തും നിരാശരേഖപ്പെടുത്തി.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ടീം വരുത്തിയ പിഴവുകള്‍ പാക്കിസ്ഥാന് ഈ മത്സരത്തില്‍ ആവര്‍ത്തിച്ചുവെന്ന് അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ടോസ് നേടിയ പാക് നായകന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്രയും മണ്ടനാകാന്‍ സര്‍ഫറാസിന് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. റണ്‍സ് പിന്തുടര്ന്ന് ജയിക്കുന്നതില്‍ നമ്മള് അത്ര മികച്ചവരെല്ലെന്ന് നായകന് എങ്ങനെ മറക്കാനായി. നമ്മുടെ ശക്തി ബൗളിംഗാണ്. ടോസ് നേടിയപ്പോള്‍ പാക്കിസ്ഥാന് പകുതി മത്സരം ജയിച്ചുകഴിഞ്ഞതാണ്. എന്നാല്‍ തോല്‍ക്കാനായി ശ്രമിച്ചതുപോലെയായി കാര്യങ്ങള്‍. അക്തര്‍ കുറ്റപ്പെടുത്തി.
ടോസ് നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന് 260 റണ്‍സെങ്കിലും എടുക്കുകയും അത് ബൗളിംഗ് കൊണ്ട് പ്രതിരോധിക്കാനുമാകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇതിനെ തലച്ചോറില്ലാത്ത നേതൃത്വമെന്ന് വിശേഷിപ്പിച്ചത്. പാക്കിസ്ഥാന് നായകനില്നിന്നുണ്ടായ പ്രകടനം വിഷമിപ്പിക്കുന്നതായിരുന്നു. ഇമ്രാന് ഖാന്റെ നിഴല്‍ അദ്ദേഹത്തിലുമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്- അക്തര്‍ വിഷമത്തോടെ പറഞ്ഞു.
വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം ഹസന് അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തര്‍ പരിഹസിച്ചു. ഹസന് അലി 2018ല്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമര്‍ശം. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂടൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.
വാഗാ അതിര്‍ത്തിയില്‍ പോയി തുള്ളിച്ചാടാന്‍ ഹസന് അലിക്ക് നാണക്കുറവുണ്ടായിരുന്നില്ല. എന്നാല്‍ ഏറ്റവും പ്രാധാന്യം അര്ഹിക്കുമ്പോള് പോരാട്ടവീര്യം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്ന വേഗതയോ സ്വിംഗോ അദ്ദേഹത്തിന്റെ പന്തുകള്‍ക്ക് ഉണ്ടായിരുന്നില്ല- അക്തര്‍ കൂട്ടിച്ചേർത്തു.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ടീം വരുത്തിയ പിഴവുകള്‍ പാക്കിസ്ഥാന് ഈ മത്സരത്തില്‍ ആവര്‍ത്തിച്ചുവെന്ന് അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ടോസ് നേടിയ പാക് നായകന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്രയും മണ്ടനാകാന്‍ സര്‍ഫറാസിന് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. റണ്‍സ് പിന്തുടര്ന്ന് ജയിക്കുന്നതില്‍ നമ്മള് അത്ര മികച്ചവരെല്ലെന്ന് നായകന് എങ്ങനെ മറക്കാനായി. നമ്മുടെ ശക്തി ബൗളിംഗാണ്. ടോസ് നേടിയപ്പോള്‍ പാക്കിസ്ഥാന് പകുതി മത്സരം ജയിച്ചുകഴിഞ്ഞതാണ്. എന്നാല്‍ തോല്‍ക്കാനായി ശ്രമിച്ചതുപോലെയായി കാര്യങ്ങള്‍. അക്തര്‍ കുറ്റപ്പെടുത്തി.
ടോസ് നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന് 260 റണ്‍സെങ്കിലും എടുക്കുകയും അത് ബൗളിംഗ് കൊണ്ട് പ്രതിരോധിക്കാനുമാകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇതിനെ തലച്ചോറില്ലാത്ത നേതൃത്വമെന്ന് വിശേഷിപ്പിച്ചത്. പാക്കിസ്ഥാന് നായകനില്നിന്നുണ്ടായ പ്രകടനം വിഷമിപ്പിക്കുന്നതായിരുന്നു. ഇമ്രാന് ഖാന്റെ നിഴല്‍ അദ്ദേഹത്തിലുമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്- അക്തര്‍ വിഷമത്തോടെ പറഞ്ഞു.
വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം ഹസന് അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തര്‍ പരിഹസിച്ചു. ഹസന് അലി 2018ല്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമര്‍ശം. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂടൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.
വാഗാ അതിര്‍ത്തിയില്‍ പോയി തുള്ളിച്ചാടാന്‍ ഹസന് അലിക്ക് നാണക്കുറവുണ്ടായിരുന്നില്ല. എന്നാല്‍ ഏറ്റവും പ്രാധാന്യം അര്ഹിക്കുമ്പോള് പോരാട്ടവീര്യം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്ന വേഗതയോ സ്വിംഗോ അദ്ദേഹത്തിന്റെ പന്തുകള്‍ക്ക് ഉണ്ടായിരുന്നില്ല- അക്തര്‍ കൂട്ടിച്ചേർത്തു.