ലണ്ടൻ: ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഓസ്ട്രേലിയ 87 റണ്‍സിന് ശ്രീലങ്കയെ കീഴടക്കി. ജയത്തോടെ ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയ മുന്നോട്ടുവച്ച കൂറ്റൻ ലക്ഷ്യത്തിലേക്ക് തുടക്കത്തിൽ പതറാതെ ബാറ്റേന്തിയ ലങ്ക പിന്നീട് തകരുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ അവർ 115 റണ്‍സ് നേടി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഫിഞ്ച് 53 പന്തിൽ അർധസെഞ്ചുറിയും 97 പന്തിൽ സെഞ്ചുറിയും തികച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ 14-ാം ഏകദിന സെഞ്ചുറിയായിരുന്നു അത്. ലോകകപ്പിലെ ആദ്യത്തേതും. മൂന്നാം വിക്കറ്റിൽ ഫിഞ്ചും സ്റ്റീവ് സ്മിത്തും (73 റണ്‍സ്) 173 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തി. 119 പന്തിലായിരുന്നു ഇവർ 173 റണ്‍സ് അടിച്ചെടുത്തത്. 25 പന്തിൽ 46 റണ്‍സുമായി പുറത്താകാതെനിന്ന മാക്സ്വെൽ കംഗാരുക്കളെ 330 കടത്തി.
സെഞ്ചുറിയിൽ വീണ്ടും ഓസീസ്
ഓസ്ട്രേലിയയ്ക്കെതിരേ ശിഖർ ധവാന്റെ സെഞ്ചുറിയിലൂടെ ലോകകപ്പ് ശതക കണക്കിൽ ഇന്ത്യ 27 എണ്ണവുമായി ഒന്നാമത് എത്തിയിരുന്നു. എന്നാൽ, പാക്കിസ്ഥാനെതിരേ ഡേവിഡ് വാർണറും ഇന്നലെ ശ്രീലങ്കയ്ക്കെതിരേ ആരോണ്‍ ഫിഞ്ചും സെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയ 28 എണ്ണവുമായി വീണ്ടും ഒന്നാമതെത്തി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഫിഞ്ച് 53 പന്തിൽ അർധസെഞ്ചുറിയും 97 പന്തിൽ സെഞ്ചുറിയും തികച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ 14-ാം ഏകദിന സെഞ്ചുറിയായിരുന്നു അത്. ലോകകപ്പിലെ ആദ്യത്തേതും. മൂന്നാം വിക്കറ്റിൽ ഫിഞ്ചും സ്റ്റീവ് സ്മിത്തും (73 റണ്‍സ്) 173 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തി. 119 പന്തിലായിരുന്നു ഇവർ 173 റണ്‍സ് അടിച്ചെടുത്തത്. 25 പന്തിൽ 46 റണ്‍സുമായി പുറത്താകാതെനിന്ന മാക്സ്വെൽ കംഗാരുക്കളെ 330 കടത്തി.
സെഞ്ചുറിയിൽ വീണ്ടും ഓസീസ്
ഓസ്ട്രേലിയയ്ക്കെതിരേ ശിഖർ ധവാന്റെ സെഞ്ചുറിയിലൂടെ ലോകകപ്പ് ശതക കണക്കിൽ ഇന്ത്യ 27 എണ്ണവുമായി ഒന്നാമത് എത്തിയിരുന്നു. എന്നാൽ, പാക്കിസ്ഥാനെതിരേ ഡേവിഡ് വാർണറും ഇന്നലെ ശ്രീലങ്കയ്ക്കെതിരേ ആരോണ്‍ ഫിഞ്ചും സെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയ 28 എണ്ണവുമായി വീണ്ടും ഒന്നാമതെത്തി.