+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഴപ്പേടിയിൽ ലങ്ക, ദക്ഷിണാഫ്രിക്ക

ലണ്ടൻ/കാർഡിഫ്: ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ എല്ലാ ടീമുകളും മഴപ്പേടിയിലാണ്. എന്നാൽ, അതിൽ ഏറ്റവും പേടിയോടെ മഴയെ കാണുന്നത് ശ
മഴപ്പേടിയിൽ ലങ്ക, ദക്ഷിണാഫ്രിക്ക
ലണ്ടൻ/കാർഡിഫ്: ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ എല്ലാ ടീമുകളും മഴപ്പേടിയിലാണ്. എന്നാൽ, അതിൽ ഏറ്റവും പേടിയോടെ മഴയെ കാണുന്നത് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാകും. കാരണം, ലോകകപ്പ് പോയിന്‍റ് പട്ടികയിൽ ഇവർക്ക് ആദ്യ നാലിലെത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കാനുള്ള സാഹചര്യമാണ് മഴയൊരുക്കുന്നത്. ലങ്കയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങൾ ഇതിനോടകം മഴയത്ത് ഒലിച്ചുപോയി. ജൂണ്‍ നാലിന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുശേഷം ശ്രീലങ്കയെ മഴ കളിക്കാൻ അനുവദിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കയുടെ ഒരു മത്സരവും. ലങ്ക ഇന്ന് ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും നേരിടും. നാല് മത്സരങ്ങളിൽ ഒരു പോയിന്‍റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ലങ്കയ്ക്ക് നാല് മത്സരങ്ങളിൽ നാല് പോയിന്‍റ് ഉണ്ട്. ഇന്ത്യയോടേറ്റ തോൽവിക്ക് പാക്കിസ്ഥാനോടുള്ള ജയത്തിലൂടെ തിരിച്ചുവന്നശേഷമാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നത്. എന്നാൽ, ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ ആദ്യ ജയമാണ് സ്വപ്നം കാണുന്നത്. അഫ്ഗാനിസ്ഥാന്‍റെ കാര്യത്തിലും വ്യത്യാസമില്ല. അവരും ഈ ലോകകപ്പിൽ ഒരു ജയം പ്രതീക്ഷിച്ചാണ് കാർഡിഫിൽ ഇന്ന് ഇറങ്ങുന്നത്.

ഇന്ത്യ x പാക് പോരാട്ടം നാളെ

നാളെ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിനും സെമി പോരാട്ടങ്ങൾക്കും നിലവിൽ അനുകൂല കാലാവസ്ഥയാണ്. ലോകകപ്പിൽ ഇതിനോടകം നാല് മത്സരങ്ങൾ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുന്നത്. മഴ ഇനിയും വില്ലനായെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഏഴു മത്സരങ്ങൾ കൂടി മഴയുടെ ഭീഷണിയിലാണ്. വെസ്റ്റിൻഡീസിന്‍റെ നാലു മത്സരങ്ങൾക്കും ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങൾക്കും മഴ ഭീഷണി നിലനിൽക്കുന്നു. എന്നാൽ, ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിനു മഴ വില്ലനായേക്കും. ഈ ലോകകപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടമാകും നാളെ നടക്കുന്ന ഇന്ത്യ-പാക് മത്സരം.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇംഗ്ലണ്ടിൽ വേനൽക്കാലമാണ്. എന്നാൽ, കാലംതെറ്റി പെയ്യുന്ന മഴ ഐസിസിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്.