+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്നൂറാൻ

കാർഡിഫ്: മുന്നൂറാൻ എന്ന് പേരെടുത്ത ഇംഗ്ലണ്ടിനു മുന്നിൽ ബംഗ്ലാദേശിനു പിടിച്ചു നിൽക്കാനായില്ല. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ട് 106 റണ്‍സ് ജയം നേടി
മുന്നൂറാൻ
കാർഡിഫ്: മുന്നൂറാൻ എന്ന് പേരെടുത്ത ഇംഗ്ലണ്ടിനു മുന്നിൽ ബംഗ്ലാദേശിനു പിടിച്ചു നിൽക്കാനായില്ല. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ട് 106 റണ്‍സ് ജയം നേടി. ഇംഗ്ലണ്ട് നേടിയ ആറിന് 386 റണ്‍സ് എന്നതിനു മറുപടിയായി 48.5 ഓവറിൽ 280 റണ്‍സ് എടുക്കാനേ ബംഗ്ലാദേശിനു സാധിച്ചുള്ളൂ. ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസൻ 121 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജെസണ്‍ റോയിയും (153) സെഞ്ചുറി സ്വന്തമാക്കി. റോയിയാണ് മാൻ ഓഫ് ദ മാച്ച്.

തകർത്തടിച്ച് മുന്നേറ്റം

ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ച ബംഗ്ലാദേശിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് ഓപ്പണർമാരായ ജെസണ്‍ റോയിയും (121 പന്തിൽ 153 റണ്‍സ്) ജോണി ബെയർസ്റ്റോയും (50 പന്തിൽ 51 റണ്‍സ്) ഓപ്പണിംഗ് വിക്കറ്റിൽ നേടിയത് 19.1 ഓവറിൽ 128 റണ്‍സ്. മഹ്റഫെ മൊർത്താസയുടെ പന്തിൽ മെഹ്തി ഹസന്‍റെ ഉജ്വല ക്യാച്ചിലൂടെയാണ് ബെയർസ്റ്റോ പുറത്തായത്. മൂന്നാം നന്പറായ ജോ റൂട്ട് (29 പന്തിൽ 21 റണ്‍സ്) ഏറെനേരം ക്രീസിൽ തുടർന്നില്ലെങ്കിലും പിന്നാലെയെത്തിയ ജോസ് ബട്‌ലർ തകർത്തടിച്ചു. റോയ്-റൂട്ട് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 77 റണ്‍സ് നേടിയിരുന്നു. തുടർന്ന് ബട്‌ലർ-മോർഗൻ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്‍റെ സ്കോർബോർഡിലേക്ക് 95 റണ്‍സ് സംഭാവന ചെയ്തത്. 65 പന്തിൽ ആയിരുന്നു ഇവർ 95 റണ്‍സ് നേടിയത്. 44 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം ബട്‌ലർ 64 റണ്‍സ് അടിച്ചു. മോർഗൻ 33 പന്തിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 35ഉം. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 330 എന്ന നിലയിൽനിന്ന് ആറിന് 341ലേക്ക് ഇംഗ്ലണ്ട് ഒന്നു പതറി. എന്നാൽ, ക്രിസ് വോക്സും (എട്ട് പന്തിൽ 18 നോട്ടൗട്ട്) ലിയാം പ്ലങ്കെറ്റും (ഒന്പത് പന്തിൽ 27 നോട്ടൗട്ട്) ഏഴാം വിക്കറ്റിൽ പുറത്താകാതെ 45 റണ്‍സ് നേടിയതോടെ ആതിഥേയർ 386 എന്ന കൂറ്റൻ സ്കോറിലെത്തി. അവസാന 17 പന്തിലാണ് വോക്സ്-പ്ലങ്കെറ്റ് കൂട്ടുകെട്ട് 45 റണ്‍സ് അടിച്ചുകൂട്ടിയത്.

ഇംഗ്ലണ്ടിന് ചരിത്രനേട്ടം

ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ ബംഗ്ലാദേശിനെതിരേ നേടിയ ആറിന് 386. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം സ്കോറും കാർഡിഫിലെ ഏറ്റവും ഉയർന്ന സ്കോറും ഇതാണ്. തുടർച്ചയായി ഏഴാം മത്സരത്തിലും 300ൽ അധികം റണ്‍സ് നേടിയും ഇംഗ്ലണ്ട് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 311ഉം പാക്കിസ്ഥാനെതിരേ 334ഉം ഇംഗ്ലണ്ട് നേടിയിരുന്നു. അതിനു മുന്പ് പാക്കിസ്ഥാനെതിരായ പരന്പരയിലെ നാല് മത്സരങ്ങളിൽ 373, 359, 341, 351 എന്നിങ്ങനെയായിരുന്നു അവരുടെ സ്കോർ.

മിന്നൽ ആർച്ചർ

ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ പന്താണ് ഇന്നലെ ജോഫ്ര ആർച്ചറിന്‍റെ നാലാം ഓവറിൽ കണ്ടത്. 153 കിലോമീറ്റർ വേഗത്തിലായിരുന്നു ഓവറിലെ ആദ്യ പന്ത് പാഞ്ഞത്. തുടർന്ന് 143, 151, 151, 140, 141 എന്നിങ്ങനെ മിന്നൽപ്പിണർ സൃഷ്ടിച്ചു ആർച്ചർ. സൗമ്യ സർക്കാരിന്‍റെ (രണ്ട് റണ്‍സ്) വിക്കറ്റ് വീഴ്ത്തിയതും ആർച്ചറാണ്. ആർച്ചറും ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.