+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇംഗ്ലണ്ട് x പാക്കിസ്ഥാൻ

ഇംഗ്ലണ്ടും പാക്കിസ്ഥാനും ലോകകപ്പിലെ രണ്ടാം പോരാട്ടത്തിന് ഇന്ന് നേർക്കു നേർ. നോട്ടിങാംഷെയറിലെ ട്രെന്‍റ് ബ്രിഡ്ജിലാണ് മത്സരം. ഉദ്ഘാടന മ
ഇംഗ്ലണ്ട് x പാക്കിസ്ഥാൻ
ഇംഗ്ലണ്ടും പാക്കിസ്ഥാനും ലോകകപ്പിലെ രണ്ടാം പോരാട്ടത്തിന് ഇന്ന് നേർക്കു നേർ. നോട്ടിങാംഷെയറിലെ ട്രെന്‍റ് ബ്രിഡ്ജിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനു കീഴടക്കിയിരുന്നു. പാക്കിസ്ഥാൻ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഏഴ് വിക്കറ്റിനു തോറ്റു. ലോകകപ്പ് പോരാട്ടങ്ങളിൽ ഇരു ടീമുകളും ഇതുവരെ 87 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 53 ജയം ഇംഗ്ലണ്ട് നേടി.

റിക്കാർഡ് മൈതാനം

ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ രണ്ട് തവണ ഇംഗ്ലണ്ട് ടീം തിരുത്തിയ മൈതാനമാണ് ട്രെന്‍റ് ബ്രിഡ്ജ്. 2016ൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ട് മൂന്നിന് 444 റണ്‍സ് ഇവിടെ അടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 481 അടിച്ചതും ഇവിടെവച്ചുതന്നെ.