കാർഡിഫ്: 2015 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലൻഡും 1996 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കയും കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ഇന്ന് കൊന്പുകോർക്കും. വിജയ സാധ്യത ന്യൂസിലൻഡിനാണ് കൽപ്പിക്കപ്പെടുന്നതെങ്കിലും ഒരു പയറ്റ് പയറ്റാനാണ് സിംഹള വീര്യക്കാരുടെ വരവ്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ബാറ്റിംഗിലും ബൗളിംഗിലും കിവീകൾ ശക്തമാണ്. ട്രെന്റ് ബോൾട്ട് നയിക്കുന്ന പേസ് ആക്രമണവും കെയ്ൻ വില്യംസണ് നയിക്കുന്ന ബാറ്റിംഗ് നിരയും മികച്ചതുതന്നെ. മറുവശത്ത് ലങ്കയുടെ കാര്യത്തിൽ പേസ് ആക്രമണം നയിക്കുന്നത് ലസിത് മലിംഗയാണ്. എയ്ഞ്ചലോ മാത്യൂസ്, കുശാൽ പെരേര, കുശാൽ മെൻഡിസ് തുടങ്ങിയവരുടെ പ്രതിഭയിലാണ് ലങ്ക വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ ഒന്പത് മാസത്തിനുള്ളിൽ രണ്ട് ജയം മാത്രമേ ലങ്കയ്ക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.
ചരിത്രം ഇതുവരെ
ലോകകപ്പിൽ ഇരു ടീമുകളും 10 തവണ നേർക്കുനേർ ഇറങ്ങിയിട്ടുണ്ട്. അതിൽ ആറ് ജയം ലങ്കയ്ക്കൊപ്പമായിരുന്നു. ഒരു തവണ ലോകകപ്പ് നേടിയ ലങ്ക രണ്ട് തവണ റണ്ണേഴ്സ് അപ്പായിരുന്നു. ഒരു തവണ സെമിയിലും എത്തിയിരുന്നു. ന്യൂസിലൻഡിന്റെ കന്നി ഫൈനൽ ആയിരുന്നു 2015ലേത്. ആറ് തവണ സെമിയിൽ പുറത്തായശേഷമായിരുന്നു കഴിഞ്ഞ പ്രാവശ്യം കലാശപ്പോരിന് കിവികൾ യോഗ്യത നേടിയത്.
ഇവരെ ശ്രദ്ധിക്കുക
ലസിത് മലിംഗ: ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ ഏറ്റവും പരീക്ഷിക്കുക ലങ്കയുടെ പേസർ മലിംഗ ആയിരിക്കും. ലോകകപ്പ് ചരിത്രത്തിൽ ഒന്പത് ഹാട്രിക്ക് പിറന്നതിൽ രണ്ടെണ്ണം മലിംഗയുടെ പേരിലാണ്. കെയ്ൻ വില്യംസണ്: ലോക ക്രിക്കറ്റിലെ മുൻനിര ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വില്യംസണ്. 45.90 ആണ് ന്യൂസിലൻഡ് ക്യാപ്റ്റന്റെ ബാറ്റിംഗ് ശരാശരി.
ബാറ്റിംഗിലും ബൗളിംഗിലും കിവീകൾ ശക്തമാണ്. ട്രെന്റ് ബോൾട്ട് നയിക്കുന്ന പേസ് ആക്രമണവും കെയ്ൻ വില്യംസണ് നയിക്കുന്ന ബാറ്റിംഗ് നിരയും മികച്ചതുതന്നെ. മറുവശത്ത് ലങ്കയുടെ കാര്യത്തിൽ പേസ് ആക്രമണം നയിക്കുന്നത് ലസിത് മലിംഗയാണ്. എയ്ഞ്ചലോ മാത്യൂസ്, കുശാൽ പെരേര, കുശാൽ മെൻഡിസ് തുടങ്ങിയവരുടെ പ്രതിഭയിലാണ് ലങ്ക വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ ഒന്പത് മാസത്തിനുള്ളിൽ രണ്ട് ജയം മാത്രമേ ലങ്കയ്ക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.
ചരിത്രം ഇതുവരെ
ലോകകപ്പിൽ ഇരു ടീമുകളും 10 തവണ നേർക്കുനേർ ഇറങ്ങിയിട്ടുണ്ട്. അതിൽ ആറ് ജയം ലങ്കയ്ക്കൊപ്പമായിരുന്നു. ഒരു തവണ ലോകകപ്പ് നേടിയ ലങ്ക രണ്ട് തവണ റണ്ണേഴ്സ് അപ്പായിരുന്നു. ഒരു തവണ സെമിയിലും എത്തിയിരുന്നു. ന്യൂസിലൻഡിന്റെ കന്നി ഫൈനൽ ആയിരുന്നു 2015ലേത്. ആറ് തവണ സെമിയിൽ പുറത്തായശേഷമായിരുന്നു കഴിഞ്ഞ പ്രാവശ്യം കലാശപ്പോരിന് കിവികൾ യോഗ്യത നേടിയത്.
ഇവരെ ശ്രദ്ധിക്കുക
ലസിത് മലിംഗ: ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ ഏറ്റവും പരീക്ഷിക്കുക ലങ്കയുടെ പേസർ മലിംഗ ആയിരിക്കും. ലോകകപ്പ് ചരിത്രത്തിൽ ഒന്പത് ഹാട്രിക്ക് പിറന്നതിൽ രണ്ടെണ്ണം മലിംഗയുടെ പേരിലാണ്. കെയ്ൻ വില്യംസണ്: ലോക ക്രിക്കറ്റിലെ മുൻനിര ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വില്യംസണ്. 45.90 ആണ് ന്യൂസിലൻഡ് ക്യാപ്റ്റന്റെ ബാറ്റിംഗ് ശരാശരി.