നോട്ടിങാംഷെയർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് വണ്ടർ പോരാട്ടം. അദ്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ള വെസ്റ്റ് ഇൻഡീസും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ ഇറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നോട്ടിങാംഷെയറിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് തീപ്പൊരി പോരാട്ടം അരങ്ങേറുക.
2017 ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടവരാണ് പാക്കിസ്ഥാൻ. ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് മൂന്നു വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനെ തള്ളിക്കളയുക അസാധ്യം. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ട് വിക്കറ്റിനു ജയിച്ചശേഷം പാക്കിസ്ഥാൻ തുടർ തോൽവിയുടെ പടുകുഴിയിലാണ്. അഫ്ഗാനിസ്ഥാനെതിരായതുൾപ്പെടെ 11 തോൽവികൾ തുടർച്ചയായി പാക് പട നേരിട്ടു. ഇതിൽനിന്നു മുക്തി നേടുകയാണ് സർഫ്രാസ് അഹമ്മദിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മറുവശത്ത് ലോകകപ്പ് സന്നാഹ മത്സരത്തിൽ ശക്തമായ ബൗളിംഗ് നിരയുള്ള ന്യൂസിലൻഡിനെതിരേ 421 റണ്‍സ് അടിച്ചെടുത്തതിന്റെ ആവേശത്തിലാണ് വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര സമനിലയിലാക്കിയശേഷമാണ് അവർ ലോകകപ്പ് വേദിയിലെത്തിയിരിക്കുന്നത്. ക്രിസ് ഗെയ്ൽ മുതൽ ആന്ദ്രേ റസൽ വരെയുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്മാരാണ് അവരുടെ കരുത്ത്. ക്യാപ്റ്റൻ ജെസണ്‍ ഹോൾഡർ നയിക്കുന്ന ബൗളിംഗ് നിരയും ആർക്കും ഭീഷണി ഉയർത്താൻ കെൽപ്പുള്ളതുതന്നെ.
ചരിത്രം ഇതുവരെ
ഏകദിന ലോകകപ്പ് ആരംഭിച്ചപ്പോൾ തുടർച്ചയായി രണ്ട് തവണ (1975, 1979) കിരീടം സ്വന്തമാക്കിയ ചരിത്രം വിൻഡീസിനുണ്ട്. 1992ലെ കിരീടത്തിൽ മുത്തമിട്ടവരാണ് പാക്കിസ്ഥാൻ. ലോകകപ്പിൽ ഇതുവരെ ഇരുവരും 10 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴ് ജയം വിൻഡീസ് സംഘം സ്വന്തമാക്കി.
ഇവരെ സൂക്ഷിക്കുക
ആന്ദ്രേ റസൽ: വിൻഡീസ് ടീമിലെ എക്സ് ഫാക്ടർ റസൽ ആണെന്ന് നിസംശയം പറയാം. ഐപിഎലിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഏവരും കണ്ടതാണ്. 204 സ്ട്രൈക്ക് റേറ്റോടെ 510 റണ്‍സാണ് റസൽ ഐപിഎലിൽ അടിച്ചുകൂട്ടിയത്. ഫിനിഷർ റോളിൽ റസൽ തകർത്തടിച്ചാൽ വിൻഡീസ് അതിന്റെ ഗുണഫലം നുകരും.
ബാബർ അസം: റസൽ വെടിക്കെട്ടുകാരനാണെങ്കിൽ അസം നങ്കൂരക്കാരനാണ്. 64 ഏകദിനങ്ങൾ കളിച്ച യുവതാരത്തിന്റെ ശരാശരി 51.67 ആണ്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ പാക് നിരയിലെ ടോപ് സ്കോററായിരുന്നു. അഫ്ഗാനെതിരായ സന്നാഹ മത്സരത്തിലും അസം സെഞ്ചുറി നേടി.
ടീം വർത്തമാനം
വെസ്റ്റ് ഇൻഡീസ്: പേസർ ഷാനോണ്‍ ഗബ്രിയേലിന്റെ പരിക്കാണ് വിൻഡീസ് നിരയിലെ ഏക പ്രശ്നം. പരിക്ക് ഗുരുതരമല്ലെന്നും കളിക്കാൻ താരം ശാരീരികമായി കരുത്ത് വീണ്ടെടുത്തെന്നുമാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
പാക്കിസ്ഥാൻ: പേസർ മുഹമ്മദ് അമീർ പരിക്കിൽനിന്ന് ഇതുവരെ പൂർണമായി മോചിതനായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കുമെന്നാണ് ക്യാപ്റ്റൻ പറയുന്നത്. ചിക്കൻഫോക്സ് പിടിയിലായിരുന്ന താരത്തെ അവസാന നിമിഷമാണ് പാക് ടീമിൽ ഉൾപ്പെടുത്തിയത്. വഹാബ് റിയാസ്, ആസിഫ് അലി എന്നിവരും അവസാന നിമിഷം പാക് സംഘത്തിൽ ഇടംപിടിച്ചവരാണ്.
2017 ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടവരാണ് പാക്കിസ്ഥാൻ. ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് മൂന്നു വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനെ തള്ളിക്കളയുക അസാധ്യം. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ട് വിക്കറ്റിനു ജയിച്ചശേഷം പാക്കിസ്ഥാൻ തുടർ തോൽവിയുടെ പടുകുഴിയിലാണ്. അഫ്ഗാനിസ്ഥാനെതിരായതുൾപ്പെടെ 11 തോൽവികൾ തുടർച്ചയായി പാക് പട നേരിട്ടു. ഇതിൽനിന്നു മുക്തി നേടുകയാണ് സർഫ്രാസ് അഹമ്മദിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മറുവശത്ത് ലോകകപ്പ് സന്നാഹ മത്സരത്തിൽ ശക്തമായ ബൗളിംഗ് നിരയുള്ള ന്യൂസിലൻഡിനെതിരേ 421 റണ്‍സ് അടിച്ചെടുത്തതിന്റെ ആവേശത്തിലാണ് വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര സമനിലയിലാക്കിയശേഷമാണ് അവർ ലോകകപ്പ് വേദിയിലെത്തിയിരിക്കുന്നത്. ക്രിസ് ഗെയ്ൽ മുതൽ ആന്ദ്രേ റസൽ വരെയുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്മാരാണ് അവരുടെ കരുത്ത്. ക്യാപ്റ്റൻ ജെസണ്‍ ഹോൾഡർ നയിക്കുന്ന ബൗളിംഗ് നിരയും ആർക്കും ഭീഷണി ഉയർത്താൻ കെൽപ്പുള്ളതുതന്നെ.
ചരിത്രം ഇതുവരെ
ഏകദിന ലോകകപ്പ് ആരംഭിച്ചപ്പോൾ തുടർച്ചയായി രണ്ട് തവണ (1975, 1979) കിരീടം സ്വന്തമാക്കിയ ചരിത്രം വിൻഡീസിനുണ്ട്. 1992ലെ കിരീടത്തിൽ മുത്തമിട്ടവരാണ് പാക്കിസ്ഥാൻ. ലോകകപ്പിൽ ഇതുവരെ ഇരുവരും 10 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴ് ജയം വിൻഡീസ് സംഘം സ്വന്തമാക്കി.
ഇവരെ സൂക്ഷിക്കുക
ആന്ദ്രേ റസൽ: വിൻഡീസ് ടീമിലെ എക്സ് ഫാക്ടർ റസൽ ആണെന്ന് നിസംശയം പറയാം. ഐപിഎലിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഏവരും കണ്ടതാണ്. 204 സ്ട്രൈക്ക് റേറ്റോടെ 510 റണ്‍സാണ് റസൽ ഐപിഎലിൽ അടിച്ചുകൂട്ടിയത്. ഫിനിഷർ റോളിൽ റസൽ തകർത്തടിച്ചാൽ വിൻഡീസ് അതിന്റെ ഗുണഫലം നുകരും.
ബാബർ അസം: റസൽ വെടിക്കെട്ടുകാരനാണെങ്കിൽ അസം നങ്കൂരക്കാരനാണ്. 64 ഏകദിനങ്ങൾ കളിച്ച യുവതാരത്തിന്റെ ശരാശരി 51.67 ആണ്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ പാക് നിരയിലെ ടോപ് സ്കോററായിരുന്നു. അഫ്ഗാനെതിരായ സന്നാഹ മത്സരത്തിലും അസം സെഞ്ചുറി നേടി.
ടീം വർത്തമാനം
വെസ്റ്റ് ഇൻഡീസ്: പേസർ ഷാനോണ്‍ ഗബ്രിയേലിന്റെ പരിക്കാണ് വിൻഡീസ് നിരയിലെ ഏക പ്രശ്നം. പരിക്ക് ഗുരുതരമല്ലെന്നും കളിക്കാൻ താരം ശാരീരികമായി കരുത്ത് വീണ്ടെടുത്തെന്നുമാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
പാക്കിസ്ഥാൻ: പേസർ മുഹമ്മദ് അമീർ പരിക്കിൽനിന്ന് ഇതുവരെ പൂർണമായി മോചിതനായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കുമെന്നാണ് ക്യാപ്റ്റൻ പറയുന്നത്. ചിക്കൻഫോക്സ് പിടിയിലായിരുന്ന താരത്തെ അവസാന നിമിഷമാണ് പാക് ടീമിൽ ഉൾപ്പെടുത്തിയത്. വഹാബ് റിയാസ്, ആസിഫ് അലി എന്നിവരും അവസാന നിമിഷം പാക് സംഘത്തിൽ ഇടംപിടിച്ചവരാണ്.