സെവിയ്യ: ക്ലബ്ബിന്റെ നൂറാം വാര്‍ഷികത്തിൽ വലന്‍സിയയ്ക്ക് കിരീടം. കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം തേടിയെത്തിയ ബാഴ്സലോണയെ ഫൈനലില്‍ 2-1ന് തകര്‍ത്ത് വലന്‍സിയ കപ്പുയര്‍ത്തി. ഈ സീസണില്‍ രണ്ട് കിരീടമെന്ന ബാഴ്സലോണയുടെ മോഹത്തെയാണ് വലന്‍സിയ തല്ലിക്കെടുത്തിയത്. 2008ലെ കോപ്പ ഡെല്‍ റേ നേടിയശേഷം വലന്‍സിയ സ്വന്തമാക്കുന്ന ഒരു പ്രധാന ട്രോഫിയാണ്.
കെവിന് ഗെമെയ്റോയും റോഡ്രിഗോ മൊറേനോയും ആദ്യ പകുതിയില്‍ നേടിയ ഗോളുകള്‍ ഫൈനല്‍ മത്സരം നടന്ന ബെനിറ്റോ വിയ്യാമാരിന്‍ സ്റ്റേഡിയത്തില്‍ വലന്‍സിയയ്ക്ക് ആധിപത്യം നല്കി.
30 തവണ കോപ്പ ഡെല്‍ റേ ചാമ്പ്യന്മാരായ ബാഴ്സലോണ ലൂയി സുവാരസ്, ഒസാമെന് ഡെംബലെ എന്നിവരില്ലാതെയാണ് ഇറങ്ങിയത്. ഇവരില്ലാത്തത് ബാഴ്സലോണയുടെ ആക്രമണത്തെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ലയണല്‍ മെസി ക്ലോസ് റേഞ്ചില്‍നിന്ന് ഒരു ഗോള്‍ മടക്കി.
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ലിവര്പൂളില്നിന്നേറ്റ നാണംകെട്ട തോല്‍വിക്കു പകരം കോപ്പ ഡെല്‍ റേയിലെ കിരീടംകൊണ്ട് ആശ്വാസം നേടാമെന്ന മോഹത്തിലായിരുന്നു ബാഴ്സ. ഈ കിരീടം നേടിയിരുന്നെങ്കില്‍ കറ്റാലന്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒമ്പതാമത്തെ ആഭ്യന്തര ഇരട്ടക്കിരീട നേട്ടമാകുമായിരുന്നു.
കെവിന് ഗെമെയ്റോയും റോഡ്രിഗോ മൊറേനോയും ആദ്യ പകുതിയില്‍ നേടിയ ഗോളുകള്‍ ഫൈനല്‍ മത്സരം നടന്ന ബെനിറ്റോ വിയ്യാമാരിന്‍ സ്റ്റേഡിയത്തില്‍ വലന്‍സിയയ്ക്ക് ആധിപത്യം നല്കി.
30 തവണ കോപ്പ ഡെല്‍ റേ ചാമ്പ്യന്മാരായ ബാഴ്സലോണ ലൂയി സുവാരസ്, ഒസാമെന് ഡെംബലെ എന്നിവരില്ലാതെയാണ് ഇറങ്ങിയത്. ഇവരില്ലാത്തത് ബാഴ്സലോണയുടെ ആക്രമണത്തെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ലയണല്‍ മെസി ക്ലോസ് റേഞ്ചില്‍നിന്ന് ഒരു ഗോള്‍ മടക്കി.
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ലിവര്പൂളില്നിന്നേറ്റ നാണംകെട്ട തോല്‍വിക്കു പകരം കോപ്പ ഡെല്‍ റേയിലെ കിരീടംകൊണ്ട് ആശ്വാസം നേടാമെന്ന മോഹത്തിലായിരുന്നു ബാഴ്സ. ഈ കിരീടം നേടിയിരുന്നെങ്കില്‍ കറ്റാലന്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒമ്പതാമത്തെ ആഭ്യന്തര ഇരട്ടക്കിരീട നേട്ടമാകുമായിരുന്നു.