പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറിയോടെ തുടക്കം. വനിതാ സിംഗിൾസിൽ അഞ്ചാം സീഡായ ജർമനിയുടെ ആംഗലിക് കെർബറിനെ അട്ടിമറിച്ച് റഷ്യയുടെ കൗമാര താരം അനസ്തേഷ്യ പൊറ്റപോവ രണ്ടാം റൗണ്ടിൽ കടന്നു. വിംബിൾഡൻ ചാന്പ്യനായ കെർബറിനെ നേരിട്ടുള്ള സെറ്റുകൾക്കായണ് പതിനെട്ടുകാരിയായ പൊറ്റപോവ കീഴടക്കിയത്. സ്കോർ: 6-4, 6-2. റോളങ് ഗാരോസിൽ ഇത് ആറാം തവണയാണ് ജർമൻ താരം ആദ്യ റൗണ്ടിൽ പുറത്താകുന്നത്.
സ്പാനിഷ് താരം ഗാർബിനെ മുഗുരുസ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ടെയ്ലർ ടൗണ്സെൻഡിനെതിരേ ഒരു സെറ്റിനു പിന്നിൽനിന്നശേഷമായിരുന്നു മുഗുരുസ ജയം നേടിയത്. സ്കോർ: 5-7, 6-2, 6-2.
ഫെഡറർ മുന്നോട്ട്
2015നുശേഷം ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിനെത്തിയ പുരുഷ ലോക രണ്ടാം നന്പർ സിംഗിൾസ് താരം റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മുപ്പത്തേഴുകാരനായ സ്വിസ് താരം ഇറ്റലിയുടെ ലോറെൻസോ സൊനെഗൊയെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. 6-2, 6-4, 6-4 നായിരുന്നു ഫെഡറർ വിജയിച്ചത്.
ഏഴാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫ്രാൻസിന്റെ ക്വിന്റിൻ ഹെയ്ൽസിനെ 6-2, 6-3, 6-4നാണ് നിഷികോരി ആദ്യ റൗണ്ടിൽ കീഴടക്കിയത്. അതേസമയം, 16-ാം സീഡായ ഇറ്റലിയുടെ മാർക്കോ ചെച്ചിനാറ്റോയെ അട്ടിമറിച്ച് ഫ്രാൻസിന്റെ സീഡ് ചെയ്യപ്പെടാത്ത നിക്കോളാസ് മഹൂത് രണ്ടാം റൗണ്ടിൽ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 2-6, 6-7(6-8), 6-4, 6-2, 6-4നായിരുന്നു മഹൂതിന്റെ ജയം.
ഗുണേശ്വരൻ പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യൻ സാന്നിധ്യമായ പ്രജ്ഞേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. ഇരുപത്തൊന്‍പതുകാരനായ ഇന്ത്യൻ താരം ബൊളീവിയയുടെ ഹ്യൂഗൊ ഡെല്ലിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 6-1, 6-3, 6-1.
ഗ്രീക്ക് സൂപ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. ജർമനിയുടെ മാക്സ്മില്യൻ മാർട്ടറിനെ 6-2, 6-2, 7-6(7-4) കീഴടക്കിയാണ് സിറ്റ്സിപാസ് മുന്നേറിയത്. 11-ാം സീഡായ ക്രൊയേഷ്യയുടെ മരിൻ സിലിച്ചും രണ്ടാം റൗണ്ടിൽ കടന്നു.
സ്പാനിഷ് താരം ഗാർബിനെ മുഗുരുസ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ടെയ്ലർ ടൗണ്സെൻഡിനെതിരേ ഒരു സെറ്റിനു പിന്നിൽനിന്നശേഷമായിരുന്നു മുഗുരുസ ജയം നേടിയത്. സ്കോർ: 5-7, 6-2, 6-2.
ഫെഡറർ മുന്നോട്ട്
2015നുശേഷം ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടത്തിനെത്തിയ പുരുഷ ലോക രണ്ടാം നന്പർ സിംഗിൾസ് താരം റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മുപ്പത്തേഴുകാരനായ സ്വിസ് താരം ഇറ്റലിയുടെ ലോറെൻസോ സൊനെഗൊയെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. 6-2, 6-4, 6-4 നായിരുന്നു ഫെഡറർ വിജയിച്ചത്.
ഏഴാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫ്രാൻസിന്റെ ക്വിന്റിൻ ഹെയ്ൽസിനെ 6-2, 6-3, 6-4നാണ് നിഷികോരി ആദ്യ റൗണ്ടിൽ കീഴടക്കിയത്. അതേസമയം, 16-ാം സീഡായ ഇറ്റലിയുടെ മാർക്കോ ചെച്ചിനാറ്റോയെ അട്ടിമറിച്ച് ഫ്രാൻസിന്റെ സീഡ് ചെയ്യപ്പെടാത്ത നിക്കോളാസ് മഹൂത് രണ്ടാം റൗണ്ടിൽ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 2-6, 6-7(6-8), 6-4, 6-2, 6-4നായിരുന്നു മഹൂതിന്റെ ജയം.
ഗുണേശ്വരൻ പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യൻ സാന്നിധ്യമായ പ്രജ്ഞേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി. ഇരുപത്തൊന്‍പതുകാരനായ ഇന്ത്യൻ താരം ബൊളീവിയയുടെ ഹ്യൂഗൊ ഡെല്ലിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 6-1, 6-3, 6-1.
ഗ്രീക്ക് സൂപ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. ജർമനിയുടെ മാക്സ്മില്യൻ മാർട്ടറിനെ 6-2, 6-2, 7-6(7-4) കീഴടക്കിയാണ് സിറ്റ്സിപാസ് മുന്നേറിയത്. 11-ാം സീഡായ ക്രൊയേഷ്യയുടെ മരിൻ സിലിച്ചും രണ്ടാം റൗണ്ടിൽ കടന്നു.