നാളെ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ സൂപ്പർ താരങ്ങളായ റാഫേൽ നദാലും റോജർ ഫെഡററും ഒരേ ഹാഫിൽ. ഫലത്തിൽ അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ സെമിയിൽ നദാൽ-ഫെഡറർ പോരാട്ടം നടക്കും. ലോക രണ്ടാം നന്പറായ സ്പാനിഷ് താരം നദാൽ 12-ാം ഫ്രഞ്ച് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ എത്തുന്നത്. മൂന്നാം നന്പറായ സ്വിസ് താരം ഫെഡറർ, 2015നുശേഷം റോളങ് ഗാരസിൽ ഇറങ്ങുന്നത് ഇതാദ്യമാണ്. ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് താരമായ നൊവാക് ജോക്കോവിച്ച് പോളണ്ടിന്റെ ഹുബേർട്ട് ഹർകാക്സിനെയാണ് ആദ്യ റൗണ്ടിൽ നേരിടുക.
വനിതാ വിഭാഗം സിംഗിൾസിൽ ജാപ്പന്റെ ലോക ഒന്നാം നന്പർ താരമായ നവോമി ഒസാക്ക ഹാട്രിക്ക് ഗ്രാൻസ് ലാമിനാണ് ലക്ഷ്യമിടുന്നത്. റോമിൽ കിരീടം നേടിയ രണ്ടാം നന്പർ താരമായ കരോളിന പ്ലീഷ്കോവയുടെ ആദ്യ റൗണ്ട് എതിരാളി അമേരിക്കയുടെ മാഡിസണ്‍ ബ്രെൻഗ്ലെ ആണ്.
വനിതാ വിഭാഗം സിംഗിൾസിൽ ജാപ്പന്റെ ലോക ഒന്നാം നന്പർ താരമായ നവോമി ഒസാക്ക ഹാട്രിക്ക് ഗ്രാൻസ് ലാമിനാണ് ലക്ഷ്യമിടുന്നത്. റോമിൽ കിരീടം നേടിയ രണ്ടാം നന്പർ താരമായ കരോളിന പ്ലീഷ്കോവയുടെ ആദ്യ റൗണ്ട് എതിരാളി അമേരിക്കയുടെ മാഡിസണ്‍ ബ്രെൻഗ്ലെ ആണ്.