കൗനാസ് (ലിത്വാനിയ): 15-ാം വയസിൽ ഒളിന്പിക് സ്വർണം നേടിയ ലിത്വാനിയയുടെ വനിതാ നീന്തൽ താരം റൂത മീലുറ്റെയ് വിരമിച്ചു. യൂറോപ്യൻ ചാന്പ്യൻഷിപ്പിലും ലോക ചാന്പ്യൻഷിപ്പിലും മെഡൽ സ്വന്തമാക്കിയിട്ടുള്ള റൂത തന്റെ 22-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നതാണ് ശ്രദ്ധേയം. പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നതെന്ന് റൂത പറഞ്ഞു.
2012 ലണ്ടൻ ഒളിന്പിക്സിലാണ് 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ റൂത സ്വർണം കരസ്ഥമാക്കിയത്. 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ലോക റിക്കാർഡുകാരിയായ താരത്തിനു 2016 ഒളിന്പിക്സിൽ മെഡൽ നഷ്ടമായിരുന്നു. ഡിസംബറിൽ ലോകചാന്പ്യൻഷിപ്പിൽ വെള്ളി നേടിയശേഷം മത്സര രംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയിൽ ശരിയായ വിവരം നല്‍കാത്തതിനെത്തുടർന്ന് ഫെഡറേഷൻ ഒരു വർഷം റൂതയെ വിലക്കിയിരുന്നു
2012 ലണ്ടൻ ഒളിന്പിക്സിലാണ് 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ റൂത സ്വർണം കരസ്ഥമാക്കിയത്. 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ലോക റിക്കാർഡുകാരിയായ താരത്തിനു 2016 ഒളിന്പിക്സിൽ മെഡൽ നഷ്ടമായിരുന്നു. ഡിസംബറിൽ ലോകചാന്പ്യൻഷിപ്പിൽ വെള്ളി നേടിയശേഷം മത്സര രംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയിൽ ശരിയായ വിവരം നല്‍കാത്തതിനെത്തുടർന്ന് ഫെഡറേഷൻ ഒരു വർഷം റൂതയെ വിലക്കിയിരുന്നു