ജനാധിപത്യ ഭരണക്രമത്തിൽ പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ ചില ധാരണകളുണ്ട്. ജനങ്ങളുടെ സംരക്ഷകരും സേവകരുമായിരിക്കണം അവർ. എന്നാൽ നമ്മുടെ രാജ്യത്ത് അത് എത്രമാത്രം പ്രാവർത്തികമാകുന്നുണ്ട്? കേരളത്തിൽ ജനമൈത്രി പോലീസ് എന്നൊരു സംവിധാനം നിലവിലുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷനുകളെ പ്രത്യേകമായി തിരിക്കേണ്ടതില്ലെന്നാണു പുതിയ നയം.
എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണിത്. നയവും കാഴ്ചപ്പാടുമൊക്കെ എന്തായിരുന്നാലും നമ്മുടെ പോലീസ് സ്റ്റേഷനുകൾ ജനകീയമാണെന്നു പറയാനാവുമോ? എന്നെങ്കിലും ആയിരുന്നിട്ടുണ്ടോ? മനുഷ്യത്വമുള്ള കുറച്ചു പോലീസുകാർ ഉണ്ട്, എന്നും ഉണ്ടായിരുന്നു എന്നതു സത്യമാണെങ്കിലും പോലീസ് അതിക്രമത്തിന്റെയും കസ്റ്റഡി മരണത്തിന്റെയും വാർത്തകൾക്ക് അവസാനമില്ല.
കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിൽ സുരക്ഷാതടങ്കലിലുണ്ടായിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം പോലീസിന്റെ കാര്യക്ഷമതയെക്കുറിച്ചു വീണ്ടും പരാതി ഉയർത്തുന്നു. മദ്യപനായ യുവാവ് വീട്ടിൽ കലഹം ഉണ്ടാക്കുകയും സ്വയം മുറിവേൽപ്പിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയും പോലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ്. പോലീസ് സ്റ്റേഷനിൽ ഇത്തരക്കാരെ സാധാരണ ചെയ്യുന്നതുപോലെ അയാളെ സുരക്ഷാ തടങ്കലിൽ ഇരുത്തി.
രാവിലെ അയാൾ ശുചിമുറിയിലേക്കു പോയപ്പോൾ അവിടെ ജനൽകന്പിയിൽ ഉടുമുണ്ടഴിച്ചു കെട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഏതായാലും സ്റ്റേഷന്റെ ജിഡി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥനെയും പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സ്റ്റേഷന്റെ ചുമതലയുള്ള സിഐ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതായും അന്വേഷണോദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിമർദനം ഉണ്ടായിട്ടില്ലെന്നു പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങിമരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ ആൾക്കാർ മരിക്കുന്നത് ഏതു സാഹചര്യത്തിലായാലും പോലീസ് പ്രതിക്കൂട്ടിലാകും. ഒരാൾ പോലീസിന്റെ കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് അയാളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതു പോലീസിന്റെ ഉത്തരവാദിത്വമാണ്. അതൊരു ഭാരിച്ച കാര്യംതന്നെ. പോലീസ് മൂന്നാംമുറ പ്രയോഗിച്ച നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു രാജൻ എന്ന എൻജിനിയറിംഗ് വിദ്യാർഥി പോലീസിന്റെ മൂന്നാംമുറയിൽ കൊല്ലപ്പെട്ടതാണ് ഏറ്റവും കുപ്രസിദ്ധമായ സംഭവം. അതിനു മുന്പും ശേഷവും പോലീസ് മർദനത്തിൽ ആളുകൾ മരിച്ച എത്രയോ സംഭവങ്ങൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് മരിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. ഒരു ഗ്രേഡ് എസ്ഐയും മൂന്നു സിവിൽ പോലീസ് ഓഫീസർമാരും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടു. ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടന്നതിന്റെ അടുത്തമാസമാണു കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിൽ അനൂപ് എന്ന യുവാവിനെ നഗ്നനാക്കി ലോക്കപ്പിലിട്ടു മർദിച്ചെന്ന പരാതി ഉണ്ടായത്.
വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടർന്ന്, ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി അടിയന്തരമായി സ്ഥാപിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ലോക്കപ്പ് മരണം നടന്ന മണർകാട് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവ് രാവിലെ ഒന്പതു മണിക്ക് റിസപ്ഷനിലിരിക്കുന്നതും അതിനുശേഷം ശുചിമുറിയിലേക്കു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനു തൊട്ടുപിന്നാലെയായിരിക്കാം മരണം നടന്നത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽനിന്നു തികച്ചും വ്യത്യസ്തമാണു മണർകാട് പോലീസ് സ്റ്റേഷനിലെ മരണം. ശ്രീജിത്ത് തികച്ചും നിരപരാധിയായിരുന്നു. പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തതായിരുന്നു. നിരപരാധിയാണെങ്കിലും അപരാധിയാണെങ്കിലും ഒരാളുടെമേൽ മൂന്നാംമുറ പ്രയോഗിക്കാൻ പോലീസിനു യാതൊരു അധികാരവുമില്ല. അക്രമകാരിയാണെങ്കിൽക്കൂടി അയാളെ കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ചു ചട്ടങ്ങളുണ്ട്. മദ്യപിച്ചെത്തിയ ആളാണെങ്കിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും അതിന്റെ രേഖകൾ പോലീസ് സൂക്ഷിക്കുകയും വേണം. കസ്റ്റഡിയിലെടുക്കപ്പെട്ടയാളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കണം. ഇതൊക്കെ ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ പോലീസ് പ്രതിസ്ഥാനത്താകും. മണർകാട് സംഭവത്തിൽ ഇത്തരം വീഴ്ചകളുണ്ടെങ്കിൽ കർശന നിലപാടുകൾ ഉണ്ടാകണം.
തികച്ചും ഉത്തരവാദിത്വത്തോടും മര്യാദയോടുംകൂടി പെരുമാറുന്നതിൽ കേരള പോലീസ് ഒട്ടും പിന്നോക്കമല്ല. എത്രയോ അവസരങ്ങളിൽ നമ്മുടെ പോലീസ് ഉത്തരവാദിത്വബോധവും വിവേകവും പ്രകടിപ്പിച്ചിട്ടുണ്ട്; പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പോലീസിനെ അപേക്ഷിച്ചു നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ മര്യാദയും മനുഷ്യത്വവുമുള്ളവരാണ്. നമ്മുടെ എത്രയോ പോലീസുകാർ ജനങ്ങൾക്കു വളരെ വലിയ സേവനങ്ങൾ ചെയ്യുന്നു, ആളുകളോടു മാതൃകാപരമായി ഇടപെടുന്നു. പോലീസിന്റെ നന്മകൾ പരസ്യപ്പെടുത്താൻ അധികമാരും മിനക്കെടുന്നില്ല. അവരുടെ വീഴ്ചകളും അതിക്രമങ്ങളും ഉയർത്തിപ്പിടിക്കാനാണു പല മാധ്യമങ്ങൾക്കും താത്പര്യം. പോലീസിന്റെ നന്മയുടെയും മികവിന്റെയും അനേകം ഉദാഹരണങ്ങളുണ്ടെങ്കിലും സേനയുടെ സൽപ്പേരു നഷ്ടപ്പെടുത്തുന്ന സംഭവങ്ങളും നിരവധിയാണ്.
തങ്ങളിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചു പോലീസ് സേനാംഗങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടാകണം. പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടവരാണവർ. അതിനനുസരിച്ചുള്ള പരിശീലനമാണ് അവർക്കു ലഭിക്കേണ്ടത്. അതോടൊപ്പം ക്രിമിനലുകളെ കർശനമായി കൈകാര്യം ചെയ്യുകയും വേണം. കുറ്റവാളികളുമായി കുറ്റകരമായ ബന്ധം പുലർത്തുന്ന പോലീസുകാരുണ്ട്. അത്തരക്കാരെ കണ്ടെത്താനും കർശന നടപടി സ്വീകരിക്കാനും ആഭ്യന്തരവകുപ്പിനു കഴിയണം.
ജനങ്ങൾക്കു സുരക്ഷിതത്വബോധം നൽകാനും നീതിയുക്തമായി ജീവിക്കുന്നവർക്കു സംരക്ഷണം നൽകാനും പോലീസിനു സാധിക്കണം. പോലീസ് സ്റ്റേഷനുകളിലെ പരിമിതവും പരിതാപകരവുമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ മണർകാട് സംഭവം ഭരണാധികാരികളെ പ്രേരിപ്പിച്ചാൽ നന്ന്.
എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണിത്. നയവും കാഴ്ചപ്പാടുമൊക്കെ എന്തായിരുന്നാലും നമ്മുടെ പോലീസ് സ്റ്റേഷനുകൾ ജനകീയമാണെന്നു പറയാനാവുമോ? എന്നെങ്കിലും ആയിരുന്നിട്ടുണ്ടോ? മനുഷ്യത്വമുള്ള കുറച്ചു പോലീസുകാർ ഉണ്ട്, എന്നും ഉണ്ടായിരുന്നു എന്നതു സത്യമാണെങ്കിലും പോലീസ് അതിക്രമത്തിന്റെയും കസ്റ്റഡി മരണത്തിന്റെയും വാർത്തകൾക്ക് അവസാനമില്ല.
കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിൽ സുരക്ഷാതടങ്കലിലുണ്ടായിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം പോലീസിന്റെ കാര്യക്ഷമതയെക്കുറിച്ചു വീണ്ടും പരാതി ഉയർത്തുന്നു. മദ്യപനായ യുവാവ് വീട്ടിൽ കലഹം ഉണ്ടാക്കുകയും സ്വയം മുറിവേൽപ്പിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയും പോലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ്. പോലീസ് സ്റ്റേഷനിൽ ഇത്തരക്കാരെ സാധാരണ ചെയ്യുന്നതുപോലെ അയാളെ സുരക്ഷാ തടങ്കലിൽ ഇരുത്തി.
രാവിലെ അയാൾ ശുചിമുറിയിലേക്കു പോയപ്പോൾ അവിടെ ജനൽകന്പിയിൽ ഉടുമുണ്ടഴിച്ചു കെട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഏതായാലും സ്റ്റേഷന്റെ ജിഡി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥനെയും പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സ്റ്റേഷന്റെ ചുമതലയുള്ള സിഐ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതായും അന്വേഷണോദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിമർദനം ഉണ്ടായിട്ടില്ലെന്നു പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങിമരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ ആൾക്കാർ മരിക്കുന്നത് ഏതു സാഹചര്യത്തിലായാലും പോലീസ് പ്രതിക്കൂട്ടിലാകും. ഒരാൾ പോലീസിന്റെ കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് അയാളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതു പോലീസിന്റെ ഉത്തരവാദിത്വമാണ്. അതൊരു ഭാരിച്ച കാര്യംതന്നെ. പോലീസ് മൂന്നാംമുറ പ്രയോഗിച്ച നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു രാജൻ എന്ന എൻജിനിയറിംഗ് വിദ്യാർഥി പോലീസിന്റെ മൂന്നാംമുറയിൽ കൊല്ലപ്പെട്ടതാണ് ഏറ്റവും കുപ്രസിദ്ധമായ സംഭവം. അതിനു മുന്പും ശേഷവും പോലീസ് മർദനത്തിൽ ആളുകൾ മരിച്ച എത്രയോ സംഭവങ്ങൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് മരിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. ഒരു ഗ്രേഡ് എസ്ഐയും മൂന്നു സിവിൽ പോലീസ് ഓഫീസർമാരും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടു. ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടന്നതിന്റെ അടുത്തമാസമാണു കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിൽ അനൂപ് എന്ന യുവാവിനെ നഗ്നനാക്കി ലോക്കപ്പിലിട്ടു മർദിച്ചെന്ന പരാതി ഉണ്ടായത്.
വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടർന്ന്, ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി അടിയന്തരമായി സ്ഥാപിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ലോക്കപ്പ് മരണം നടന്ന മണർകാട് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവ് രാവിലെ ഒന്പതു മണിക്ക് റിസപ്ഷനിലിരിക്കുന്നതും അതിനുശേഷം ശുചിമുറിയിലേക്കു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനു തൊട്ടുപിന്നാലെയായിരിക്കാം മരണം നടന്നത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽനിന്നു തികച്ചും വ്യത്യസ്തമാണു മണർകാട് പോലീസ് സ്റ്റേഷനിലെ മരണം. ശ്രീജിത്ത് തികച്ചും നിരപരാധിയായിരുന്നു. പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തതായിരുന്നു. നിരപരാധിയാണെങ്കിലും അപരാധിയാണെങ്കിലും ഒരാളുടെമേൽ മൂന്നാംമുറ പ്രയോഗിക്കാൻ പോലീസിനു യാതൊരു അധികാരവുമില്ല. അക്രമകാരിയാണെങ്കിൽക്കൂടി അയാളെ കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ചു ചട്ടങ്ങളുണ്ട്. മദ്യപിച്ചെത്തിയ ആളാണെങ്കിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും അതിന്റെ രേഖകൾ പോലീസ് സൂക്ഷിക്കുകയും വേണം. കസ്റ്റഡിയിലെടുക്കപ്പെട്ടയാളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കണം. ഇതൊക്കെ ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ പോലീസ് പ്രതിസ്ഥാനത്താകും. മണർകാട് സംഭവത്തിൽ ഇത്തരം വീഴ്ചകളുണ്ടെങ്കിൽ കർശന നിലപാടുകൾ ഉണ്ടാകണം.
തികച്ചും ഉത്തരവാദിത്വത്തോടും മര്യാദയോടുംകൂടി പെരുമാറുന്നതിൽ കേരള പോലീസ് ഒട്ടും പിന്നോക്കമല്ല. എത്രയോ അവസരങ്ങളിൽ നമ്മുടെ പോലീസ് ഉത്തരവാദിത്വബോധവും വിവേകവും പ്രകടിപ്പിച്ചിട്ടുണ്ട്; പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പോലീസിനെ അപേക്ഷിച്ചു നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ മര്യാദയും മനുഷ്യത്വവുമുള്ളവരാണ്. നമ്മുടെ എത്രയോ പോലീസുകാർ ജനങ്ങൾക്കു വളരെ വലിയ സേവനങ്ങൾ ചെയ്യുന്നു, ആളുകളോടു മാതൃകാപരമായി ഇടപെടുന്നു. പോലീസിന്റെ നന്മകൾ പരസ്യപ്പെടുത്താൻ അധികമാരും മിനക്കെടുന്നില്ല. അവരുടെ വീഴ്ചകളും അതിക്രമങ്ങളും ഉയർത്തിപ്പിടിക്കാനാണു പല മാധ്യമങ്ങൾക്കും താത്പര്യം. പോലീസിന്റെ നന്മയുടെയും മികവിന്റെയും അനേകം ഉദാഹരണങ്ങളുണ്ടെങ്കിലും സേനയുടെ സൽപ്പേരു നഷ്ടപ്പെടുത്തുന്ന സംഭവങ്ങളും നിരവധിയാണ്.
തങ്ങളിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചു പോലീസ് സേനാംഗങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടാകണം. പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടവരാണവർ. അതിനനുസരിച്ചുള്ള പരിശീലനമാണ് അവർക്കു ലഭിക്കേണ്ടത്. അതോടൊപ്പം ക്രിമിനലുകളെ കർശനമായി കൈകാര്യം ചെയ്യുകയും വേണം. കുറ്റവാളികളുമായി കുറ്റകരമായ ബന്ധം പുലർത്തുന്ന പോലീസുകാരുണ്ട്. അത്തരക്കാരെ കണ്ടെത്താനും കർശന നടപടി സ്വീകരിക്കാനും ആഭ്യന്തരവകുപ്പിനു കഴിയണം.
ജനങ്ങൾക്കു സുരക്ഷിതത്വബോധം നൽകാനും നീതിയുക്തമായി ജീവിക്കുന്നവർക്കു സംരക്ഷണം നൽകാനും പോലീസിനു സാധിക്കണം. പോലീസ് സ്റ്റേഷനുകളിലെ പരിമിതവും പരിതാപകരവുമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ മണർകാട് സംഭവം ഭരണാധികാരികളെ പ്രേരിപ്പിച്ചാൽ നന്ന്.