ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമിൽ വന്പൻ ട്വിറ്റ്. ആരാധകരുടെയും നിരീക്ഷകരുടെയും ആഗ്രഹം സഫലീകരിച്ച് യുവ പേസർ ജോഫ്ര ആർച്ചർ അവസാന പതിനഞ്ചംഗ ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പതിനഞ്ചംഗ സംഘത്തിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇംഗ്ലണ്ടിന്റെ അന്തിമ ടീം പ്രഖ്യാപനം. ആർച്ചറിന് പുറകേ ജയിംസ് വിൻസ്, ലിയാം ഡോസണ് എന്നിവരും ടീമിൽ ഇടംപിടിച്ചു. അതേസമയം, പ്രിലിമിനറി സ്ക്വാഡിലുണ്ടായിരുന്ന ഡേവിഡ് വില്ലി, അലക്സ് ഹെയ്ൽസ്, ജോ ഡെൻലി എന്നിവരെ ഒഴിവാക്കി.
മൂന്ന് ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ആർച്ചറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരമടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. 140 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാൻ കഴിവുള്ള ആർച്ചർ യോർക്കർ സ്പെഷലിസ്റ്റ് കൂടിയാണ്. ഐപിഎലിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു.
ജോ ഡെൻലിക്ക് പകരം ടീമിലെത്തിയ ലിയാംഡോസണ് 2018 ഒക്ടോബറിലാണ് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. ഇടം കൈയൻ സ്പിന്നർ കൂടിയാണ് ഡോസണ്. ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയതാണ് അലക്സ് ഹെയ്ൽസിന് വിനയായത്. ഹെയ്ൽസിനെ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒഴിവാക്കിയത്. ഹെയിൽസിന് പകരം ജയിംസ് വിൻസ് ടീമിലെത്തി.
ടീം: ഇയോൻ മോർഗൻ (ക്യാപ്റ്റൻ), ജേസണ്‍ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ജയിംസ് വിൻസ്, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, മോയീൻ അലി, ആദിൽ റഷീദ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ടോം കറൻ, ലിയാൻ ഡോസണ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്.
മൂന്ന് ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ആർച്ചറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരമടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. 140 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാൻ കഴിവുള്ള ആർച്ചർ യോർക്കർ സ്പെഷലിസ്റ്റ് കൂടിയാണ്. ഐപിഎലിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു.
ജോ ഡെൻലിക്ക് പകരം ടീമിലെത്തിയ ലിയാംഡോസണ് 2018 ഒക്ടോബറിലാണ് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. ഇടം കൈയൻ സ്പിന്നർ കൂടിയാണ് ഡോസണ്. ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയതാണ് അലക്സ് ഹെയ്ൽസിന് വിനയായത്. ഹെയ്ൽസിനെ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒഴിവാക്കിയത്. ഹെയിൽസിന് പകരം ജയിംസ് വിൻസ് ടീമിലെത്തി.
ടീം: ഇയോൻ മോർഗൻ (ക്യാപ്റ്റൻ), ജേസണ്‍ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ജയിംസ് വിൻസ്, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, മോയീൻ അലി, ആദിൽ റഷീദ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ടോം കറൻ, ലിയാൻ ഡോസണ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്.