നാനിങ് (ചൈന): പരിചയ സന്പന്നനായ കിഡംബി ശ്രീകാന്തിനെ പുറത്തിരുത്തി സമീർ വർമയെ കളത്തിലിറക്കിയ ഇന്ത്യക്ക് സുധിർമാൻ കപ്പ് ബാഡ്മിന്റണിൽ കടന്ന തിരിച്ചടി. ഗ്രൂപ്പ് വണ്‍ ഡിയിലെ ആദ്യ മത്സരത്തിൽ മലേഷ്യയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മോഹത്തിനു കനത്ത പ്രഹരമേറ്റു. 3-2നായിരുന്നു ഇന്ത്യയുടെ തോൽവി. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ക്വാർട്ടറിൽ കടക്കുക. ചൈനയാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഇന്നാണ് ഇന്ത്യ-ചൈന മത്സരം.
പുരുഷ സിംഗിൾസിൽ സമീർ വർമ 12-21, 15-21ന് ലീ സീ ജിയയോട് പരാജയപ്പെട്ടു. വനിതാ സിംഗിൾസിൽ പി.വി. സിന്ധു 21-12, 21-8ന് ജോഹ് ജിൻ വീയെ കീഴടക്കി. മിക്സഡ് ഡബിൾസിലായിരുന്നു ഇന്ത്യയുടെ മറ്റൊരു ജയം. പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് എന്നിവയിലും ഇന്ത്യ പരാജയപ്പെട്ടു.
പുരുഷ സിംഗിൾസിൽ സമീർ വർമ 12-21, 15-21ന് ലീ സീ ജിയയോട് പരാജയപ്പെട്ടു. വനിതാ സിംഗിൾസിൽ പി.വി. സിന്ധു 21-12, 21-8ന് ജോഹ് ജിൻ വീയെ കീഴടക്കി. മിക്സഡ് ഡബിൾസിലായിരുന്നു ഇന്ത്യയുടെ മറ്റൊരു ജയം. പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് എന്നിവയിലും ഇന്ത്യ പരാജയപ്പെട്ടു.