മ്യൂണിക്: 2018-19 ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ അവസാന ദിവസം അദ്ഭുതങ്ങളൊന്നും നടന്നില്ല. ജയത്തോടെ ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായ ഏഴാം തവണയും കിരീടം നിലനിര്‍ത്തി. സ്വന്തം തട്ടകമായ അലന്‍സ് അരീനയില്‍ ബയേണ്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരേ 5-1ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് കിരീടം ചൂടിയത്. ബയേണ്‍ 29-ാമത്തെ തവണയാണ് ലീഗ് ചാമ്പ്യന്മാരാകുന്നത്.
ഈ സീസണില്‍ ബയേണ്‍ വിടുന്ന ഫ്രാങ്ക് റിബറിക്കും ആര്യന് റോബനും ലീഗിലെ അവസാന ഹോം മത്സരത്തില്‍ ഗോള്‍ നേടാനായി. 2007ൽ റിബറിയും 2009ല്‍ റോബനും ബയേണിലെത്തി. ഇരുവര്‍ക്കും ആരാധകര്‍ നന്ദി അറിയിച്ച് ഗാലറിയില്‍ വന്‍ ബാനര്‍ ഉയര്‍ത്തി. ബയേണിന്റെ ‘റോബറി’ എന്നിറയിപ്പെട്ട റോബനെയും റിബറിയെയും രണ്ടാം പകുതിയില്‍ പകരക്കാരായി ഇറക്കുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ലീഗിലെ വിടവാങ്ങല്‍ നഷ്ടമാകുമോയെന്നു കരുതിയ റോബന് ആ മത്സരത്തില്‍ ഗോളടിച്ച് ടീമിനെ കിരീടത്തിലെത്തിക്കാനുമായി.
കിരീടത്തിനായി ഈ സീസണില്‍ ബയേണിന് ബൊറൂസിയ ഡോര്‍ട്മുണ്ടുമായി കനത്ത പോരാട്ടം തന്നെ നടത്തേണ്ടിവന്നു. അവസാന ദിനം ഒരു പോയിന്റ് മാത്രം മതിയായിരുന്ന ബയേണ്‍ മൂന്നു പോയിന്റും നേടിയാണ് കിരീടം സ്വന്തമാക്കിയത്. കിംഗ്സ് ലി കോമന്, ഡേവിഡ് ആല്‍ബ, റെനറ്റോ സാഞ്ചസ് എന്നിവരും ഗോള്‍ നേടി. ഐന്ട്രാക്ടിനായി സെബാസ്റ്റ്യന്‍ ഹാലര്‍ ഒരു ഗോള്‍ നേടി. ഈ സമയം എവേ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 2-0ന് ബൊറുസിയ മോണ്ചന്ഗ്ലട്ബാഷിനെ തോല്‍പ്പിച്ചു. ബയേണ്‍ തേറ്റെങ്കില് മാത്രമേ ഡോട്മുണ്ടിന് കിരീടം നേടാമായിരുന്നുള്ളൂ. ബയേണിന് 78 പോയിന്റും ഡോര്‍ട്മുണ്ടിന് 76 പോയിന്റുമാണ്. 66 പോയിന്റുള്ള ലീപ്സിഗാണ് മൂന്നാമത്.
ഈ സീസണില്‍ ബയേണ്‍ വിടുന്ന ഫ്രാങ്ക് റിബറിക്കും ആര്യന് റോബനും ലീഗിലെ അവസാന ഹോം മത്സരത്തില്‍ ഗോള്‍ നേടാനായി. 2007ൽ റിബറിയും 2009ല്‍ റോബനും ബയേണിലെത്തി. ഇരുവര്‍ക്കും ആരാധകര്‍ നന്ദി അറിയിച്ച് ഗാലറിയില്‍ വന്‍ ബാനര്‍ ഉയര്‍ത്തി. ബയേണിന്റെ ‘റോബറി’ എന്നിറയിപ്പെട്ട റോബനെയും റിബറിയെയും രണ്ടാം പകുതിയില്‍ പകരക്കാരായി ഇറക്കുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ലീഗിലെ വിടവാങ്ങല്‍ നഷ്ടമാകുമോയെന്നു കരുതിയ റോബന് ആ മത്സരത്തില്‍ ഗോളടിച്ച് ടീമിനെ കിരീടത്തിലെത്തിക്കാനുമായി.
കിരീടത്തിനായി ഈ സീസണില്‍ ബയേണിന് ബൊറൂസിയ ഡോര്‍ട്മുണ്ടുമായി കനത്ത പോരാട്ടം തന്നെ നടത്തേണ്ടിവന്നു. അവസാന ദിനം ഒരു പോയിന്റ് മാത്രം മതിയായിരുന്ന ബയേണ്‍ മൂന്നു പോയിന്റും നേടിയാണ് കിരീടം സ്വന്തമാക്കിയത്. കിംഗ്സ് ലി കോമന്, ഡേവിഡ് ആല്‍ബ, റെനറ്റോ സാഞ്ചസ് എന്നിവരും ഗോള്‍ നേടി. ഐന്ട്രാക്ടിനായി സെബാസ്റ്റ്യന്‍ ഹാലര്‍ ഒരു ഗോള്‍ നേടി. ഈ സമയം എവേ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 2-0ന് ബൊറുസിയ മോണ്ചന്ഗ്ലട്ബാഷിനെ തോല്‍പ്പിച്ചു. ബയേണ്‍ തേറ്റെങ്കില് മാത്രമേ ഡോട്മുണ്ടിന് കിരീടം നേടാമായിരുന്നുള്ളൂ. ബയേണിന് 78 പോയിന്റും ഡോര്‍ട്മുണ്ടിന് 76 പോയിന്റുമാണ്. 66 പോയിന്റുള്ള ലീപ്സിഗാണ് മൂന്നാമത്.