ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ് ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിന്‍ഡീസ്-ബംഗ്ലാദേശ് ഫൈനല്‍. ഒരു മത്സരവും പരാജയപ്പെടാതെയാണ് 10 പോയിന്റുമായി പരമ്പരയിലെ ഒന്നാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. രണ്ടു ജയവും രണ്ടു തോല്‍വിയുമുള്ള വിന്‍ഡീസിന് ഒമ്പത് പോയിന്റുമാണ്. അയര്‍ലന്‍ഡിന് ഒരു ജയം പോലും നേടാനായില്ല. പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഇത്തവണ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് ജയിച്ചത്.
വിൻഡീസ് 50 ഓവറിൽ ഒന്‍പത് വിക്കറ്റിന് 247; ബംഗ്ലാദേശ് 47.2 ഓവറിൽ അഞ്ച് വിക്കറ്റിന് 248
ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഷായ് ഹോപ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ പ്രകടനം 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 247 റണ്‍സിലെത്തിച്ചു.
മുസ്താഫിസുര്‍ റഹ് മാന്‍ നാലു വിക്കറ്റും മഷ്റഫെ മോര്‍ത്താസ മൂന്നു വിക്കറ്റും വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവച്ചു.
വിന്‍ഡീസ് സ്കോറിലേക്ക് അനായാസമായി ബംഗ്ലാദേശ് ബാറ്റ് വീശി. മുന്‍നിര ബാറ്റ്സ്മാന്മാര്ക്കെല്ലാം ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താനായി. തമീം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 54 റണ്‍സ് എടുത്തു. സൗമ്യ സര്‍ക്കാര്‍ (54), മുസ്ഫിഖര്‍ റഹീം (63), മുഹമ്മദ് മിഥുന് (43) മഹമ്മദുള്ള (30 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് അനായസ ജയമൊരുക്കിയത്. ഷക്കീബ് അല്‍ ഹസന് (29), തമീം ഇക്ബാല്‍ (21) എന്നിവര്‍ക്കും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവയ്ക്കാനായി.
വിൻഡീസ് 50 ഓവറിൽ ഒന്‍പത് വിക്കറ്റിന് 247; ബംഗ്ലാദേശ് 47.2 ഓവറിൽ അഞ്ച് വിക്കറ്റിന് 248
ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഷായ് ഹോപ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ പ്രകടനം 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 247 റണ്‍സിലെത്തിച്ചു.
മുസ്താഫിസുര്‍ റഹ് മാന്‍ നാലു വിക്കറ്റും മഷ്റഫെ മോര്‍ത്താസ മൂന്നു വിക്കറ്റും വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവച്ചു.
വിന്‍ഡീസ് സ്കോറിലേക്ക് അനായാസമായി ബംഗ്ലാദേശ് ബാറ്റ് വീശി. മുന്‍നിര ബാറ്റ്സ്മാന്മാര്ക്കെല്ലാം ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താനായി. തമീം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 54 റണ്‍സ് എടുത്തു. സൗമ്യ സര്‍ക്കാര്‍ (54), മുസ്ഫിഖര്‍ റഹീം (63), മുഹമ്മദ് മിഥുന് (43) മഹമ്മദുള്ള (30 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് അനായസ ജയമൊരുക്കിയത്. ഷക്കീബ് അല്‍ ഹസന് (29), തമീം ഇക്ബാല്‍ (21) എന്നിവര്‍ക്കും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവയ്ക്കാനായി.