ക്വൊലാലംപുര്: പുരുഷൻമാരുടെ ഫുട്ബോള്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതാ റഫറിമാര്‍. ജപ്പാന്‍കാരി യോഷിമി യമശിത, മാകോടോ ബൊസോണോ, നവോമി തേഷിറോഗി എന്നിവരാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പിലെ മ്യാന്മാര് ക്ലബ് യങ്കോണ്‍ യുണൈറ്റഡും കംബോഡിയ ക്ലബ് നാഗാ വേള്‍ഡും തമ്മിലുള്ള പോരാട്ടത്തില്‍ വനിതാ റഫറിമാരായെത്തുന്നത്.
എഎഫ്സിയുടെ പുരുഷന്മാരുടെ മത്സരങ്ങളില്‍ സഹ റഫറിമാരായി വനിതകളെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രധാന റഫറിയുള്പ്പെടെ മൂന്നുപേരും വനിതകളാകുന്നതെന്ന് എഎഫ്സി പറഞ്ഞു.
യോഷിമി യമശിത 2016ലും 2018ലും ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ റഫറിയായിരുന്നു. തന്റെ വലിയൊരു സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഏഷ്യന്‍ ക്ലബ്ബ് മത്സരത്തില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗിനു പിന്നിലുള്ള ടൂര്‍ണമെന്റാണ് എഎഫ്സി കപ്പ്.
എഎഫ്സിയുടെ പുരുഷന്മാരുടെ മത്സരങ്ങളില്‍ സഹ റഫറിമാരായി വനിതകളെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രധാന റഫറിയുള്പ്പെടെ മൂന്നുപേരും വനിതകളാകുന്നതെന്ന് എഎഫ്സി പറഞ്ഞു.
യോഷിമി യമശിത 2016ലും 2018ലും ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ റഫറിയായിരുന്നു. തന്റെ വലിയൊരു സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഏഷ്യന്‍ ക്ലബ്ബ് മത്സരത്തില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗിനു പിന്നിലുള്ള ടൂര്‍ണമെന്റാണ് എഎഫ്സി കപ്പ്.