വിശാഖപട്ടണം: 12-ാം എഡിഷൻ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ. ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റിനു കീഴടക്കിയാണ് ചെന്നൈ മന്ന·ാരായി ഫൈനലിലേക്ക് നടന്നത്. സ്കോർ: ഡൽഹി 20 ഓവറിൽ ഒന്‍പതിന് 147. ചെന്നൈ 19 ഓവറിൽ നാലിന് 151.
സൂപ്പർ തുടക്കം
ചെന്നൈ സൂപ്പർ കിംഗ്സ് ശ്രദ്ധയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തി ചെന്നൈക്കായി ഓപ്പണർമാരായ ഫാഫ് ഡുപ്ലസിയും വാട്സണും ഓപ്പണിംഗ് വിക്കറ്റിൽ 81 റണ്‍സ് നേടി. അതിൽ 50 റണ്‍സും ഡുപ്ലസിയുടെ വകയായിരുന്നു. 38 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 50 റണ്‍സ് നേടിയ ഡുപ്ലസിയെ ട്രെന്റ് ബോൾട്ട് കീമോ പോളിന്റെ കൈകളിലെത്തിച്ചു.
12 പന്തിൽ ആറ് റണ്‍സ് മാത്രമായിരുന്നു വാട്സന്റെ തുടക്കത്തിലെ സന്പാദ്യം. അപ്പോൾ 30 പന്തിൽ 42 റണ്‍സ് ഡുപ്ലസി നേടിയിരുന്നു. ഡുപ്ലസി മടങ്ങിയതോടെ വാട്സണ് തനിരൂപം വെളിപ്പെടുത്തി. അമിത് മിശ്രയുടെ പന്തിൽ ഒരു തവണ ജീവൻലഭിച്ചതും വാട്സണ് ഉപകാരപ്പെടുത്തി. അക്സർ പട്ടേലിനെ സിക്സർ പറത്തിയാണ് വാട്സണ് ഗിയർമാറിയത്. കീമോ പോൾ എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 23 റണ്‍സ് വാട്സണ് അടിച്ചുകൂട്ടി. ഒടുവിൽ 32 പന്തിൽ 50 റണ്‍സുമായി വാട്സണ് അമിത് മിശ്രയുടെ മുന്നിൽ കീഴടങ്ങി.ഓസീസ് താരം മടങ്ങുന്പോൾ ചെന്നൈ 12.2 ഓവറിൽ 109 റണ്‍സിൽ എത്തി.
20 പന്തിൽ 20 റണ്‍സുമായി അന്പാട്ടി റായുഡു പുറത്താകാതെനിന്നു. ഫിനിഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണി (ഒന്‍പത് പന്തിൽ ഒന്‍പത്) ഇഷാന്ത് ശർമയുടെ പന്തിൽ ബൗണ്ടറി ലൈനിനരികെ കീമോ പോളിനു ക്യാച്ച് നല്കി മടങ്ങി.
ടോസ് നേടിയ ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. എലിമിനേറ്ററിൽ അർധസെഞ്ചുറി നേടിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ പൃഥ്വി ഷായെ മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ മടക്കി ചാഹർ ചെന്നൈക്ക് മികച്ച തുടക്കം നല്കി. ആറ് പന്തിൽ അഞ്ച് റണ്‍സുമായി പൃഥ്വി പവലിയനിലേക്ക് നടന്നു. മൂന്നാം നന്പറായെത്തിയ കോളിൻ മണ്‍റോ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖർ ധവാന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തി. 14 പന്തിൽ 18 റണ്‍സുമായി ധവാൻ ഹർഭജൻ സിംഗിനു മുന്നിൽ കീഴടങ്ങി. വിക്കറ്റിനു പിന്നിൽ ധോണിയുടെ ക്യാച്ചിലൂടെയായിരുന്നു ധവാന്റെ മടക്കം.
സ്കോർബോർഡിൽ 57 റണ്‍സുള്ളപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിനു മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. 24 പന്തിൽ 27 റണ്‍സുമായി കോളിൻ മണ്‍റോ ജഡേജയുടെ പന്തിൽ പുറത്ത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 18 പന്തിൽ 13 റണ്‍സുമായി അയ്യറും പവലിയൻപൂകി. ഇമ്രാൻ താഹിറിന്റെ പന്തിലായിരുന്നു അയ്യർ പുറത്തായത്. തൊട്ടുപിന്നാലെ അക്സർ പട്ടേലും (ആറ് പന്തിൽ മൂന്ന് റണ്‍സ്) മടങ്ങിയതോടെ ഡൽഹി 12.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 80.
16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ക്യാപ്പിറ്റൽസ് ഇന്നിംഗ്സിലെ ആദ്യ സിക്സർ പിറന്നത്. ഹർഭജൻസിംഗിന്റെ പന്ത് റൂതർഫോഡ് കവറിലൂടെ സിക്സർ പറത്തി. അതോടെ ഡൽഹി സ്കോർ 100ൽ എത്തി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ റൂതർഫോഡിനെ ഹർഭജൻ വാട്സന്റെ കൈകളിലെത്തിച്ചു. ആറ് പന്തിന്റെ ഇടവേളയിൽ കീമോ പോളിനെയും (ഏഴ് പന്തിൽ മൂന്ന് റണ്‍സ്) ഡൽഹിക്കു നഷ്ടമായി. 25 പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 38 റണ്‍സ് നേടി ടോപ് സ്കോററായ ഋഷഭ് പന്തും ഒടുവിൽ കീഴടങ്ങി. മൂന്ന് പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 10 റണ്‍സ് നേടി പുറത്താകാതെനിന്ന ഇഷാന്ത് ശർമയും മൂന്ന് പന്തിൽ ആറ് റണ്‍സ് വീതം നേടിയ അമിത് മിശ്ര, ട്രെന്റ് ബോൾട്ട് എന്നിവരും ചേർന്നാണ് സ്കോർ 147ൽ എത്തിച്ചത്.
സൂപ്പർ തുടക്കം
ചെന്നൈ സൂപ്പർ കിംഗ്സ് ശ്രദ്ധയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തി ചെന്നൈക്കായി ഓപ്പണർമാരായ ഫാഫ് ഡുപ്ലസിയും വാട്സണും ഓപ്പണിംഗ് വിക്കറ്റിൽ 81 റണ്‍സ് നേടി. അതിൽ 50 റണ്‍സും ഡുപ്ലസിയുടെ വകയായിരുന്നു. 38 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 50 റണ്‍സ് നേടിയ ഡുപ്ലസിയെ ട്രെന്റ് ബോൾട്ട് കീമോ പോളിന്റെ കൈകളിലെത്തിച്ചു.
12 പന്തിൽ ആറ് റണ്‍സ് മാത്രമായിരുന്നു വാട്സന്റെ തുടക്കത്തിലെ സന്പാദ്യം. അപ്പോൾ 30 പന്തിൽ 42 റണ്‍സ് ഡുപ്ലസി നേടിയിരുന്നു. ഡുപ്ലസി മടങ്ങിയതോടെ വാട്സണ് തനിരൂപം വെളിപ്പെടുത്തി. അമിത് മിശ്രയുടെ പന്തിൽ ഒരു തവണ ജീവൻലഭിച്ചതും വാട്സണ് ഉപകാരപ്പെടുത്തി. അക്സർ പട്ടേലിനെ സിക്സർ പറത്തിയാണ് വാട്സണ് ഗിയർമാറിയത്. കീമോ പോൾ എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 23 റണ്‍സ് വാട്സണ് അടിച്ചുകൂട്ടി. ഒടുവിൽ 32 പന്തിൽ 50 റണ്‍സുമായി വാട്സണ് അമിത് മിശ്രയുടെ മുന്നിൽ കീഴടങ്ങി.ഓസീസ് താരം മടങ്ങുന്പോൾ ചെന്നൈ 12.2 ഓവറിൽ 109 റണ്‍സിൽ എത്തി.
20 പന്തിൽ 20 റണ്‍സുമായി അന്പാട്ടി റായുഡു പുറത്താകാതെനിന്നു. ഫിനിഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണി (ഒന്‍പത് പന്തിൽ ഒന്‍പത്) ഇഷാന്ത് ശർമയുടെ പന്തിൽ ബൗണ്ടറി ലൈനിനരികെ കീമോ പോളിനു ക്യാച്ച് നല്കി മടങ്ങി.
ടോസ് നേടിയ ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. എലിമിനേറ്ററിൽ അർധസെഞ്ചുറി നേടിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ പൃഥ്വി ഷായെ മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ മടക്കി ചാഹർ ചെന്നൈക്ക് മികച്ച തുടക്കം നല്കി. ആറ് പന്തിൽ അഞ്ച് റണ്‍സുമായി പൃഥ്വി പവലിയനിലേക്ക് നടന്നു. മൂന്നാം നന്പറായെത്തിയ കോളിൻ മണ്‍റോ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖർ ധവാന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തി. 14 പന്തിൽ 18 റണ്‍സുമായി ധവാൻ ഹർഭജൻ സിംഗിനു മുന്നിൽ കീഴടങ്ങി. വിക്കറ്റിനു പിന്നിൽ ധോണിയുടെ ക്യാച്ചിലൂടെയായിരുന്നു ധവാന്റെ മടക്കം.
സ്കോർബോർഡിൽ 57 റണ്‍സുള്ളപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിനു മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. 24 പന്തിൽ 27 റണ്‍സുമായി കോളിൻ മണ്‍റോ ജഡേജയുടെ പന്തിൽ പുറത്ത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 18 പന്തിൽ 13 റണ്‍സുമായി അയ്യറും പവലിയൻപൂകി. ഇമ്രാൻ താഹിറിന്റെ പന്തിലായിരുന്നു അയ്യർ പുറത്തായത്. തൊട്ടുപിന്നാലെ അക്സർ പട്ടേലും (ആറ് പന്തിൽ മൂന്ന് റണ്‍സ്) മടങ്ങിയതോടെ ഡൽഹി 12.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 80.
16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ക്യാപ്പിറ്റൽസ് ഇന്നിംഗ്സിലെ ആദ്യ സിക്സർ പിറന്നത്. ഹർഭജൻസിംഗിന്റെ പന്ത് റൂതർഫോഡ് കവറിലൂടെ സിക്സർ പറത്തി. അതോടെ ഡൽഹി സ്കോർ 100ൽ എത്തി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ റൂതർഫോഡിനെ ഹർഭജൻ വാട്സന്റെ കൈകളിലെത്തിച്ചു. ആറ് പന്തിന്റെ ഇടവേളയിൽ കീമോ പോളിനെയും (ഏഴ് പന്തിൽ മൂന്ന് റണ്‍സ്) ഡൽഹിക്കു നഷ്ടമായി. 25 പന്തിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 38 റണ്‍സ് നേടി ടോപ് സ്കോററായ ഋഷഭ് പന്തും ഒടുവിൽ കീഴടങ്ങി. മൂന്ന് പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 10 റണ്‍സ് നേടി പുറത്താകാതെനിന്ന ഇഷാന്ത് ശർമയും മൂന്ന് പന്തിൽ ആറ് റണ്‍സ് വീതം നേടിയ അമിത് മിശ്ര, ട്രെന്റ് ബോൾട്ട് എന്നിവരും ചേർന്നാണ് സ്കോർ 147ൽ എത്തിച്ചത്.