പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോൾ ഫൈനലില്‍ റെനിനെതിരേ തോല്‍വിക്കുശേഷം കാണിയെ തല്ലിയതിന് പാരി സാന്‍ ഷെര്മയിന്റെ സ്ട്രൈക്കര്‍ നെയ്മര്‍ക്കു മൂന്നു കളിയില്‍ വിലക്ക്. പെനല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിക്കുശേഷം റണ്ണേഴ്സ് അപ്പിനുള്ള മെഡല്‍ വാങ്ങാന്‍ പോകുന്പോൾ കളിക്കാരുടെ ഫോട്ടോയെടുക്കുന്നതിനിടെയാണ് കാണികളിലൊരാളെ നെയ്മര്‍ തല്ലിയത്. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനാണ് ബ്രസീല്‍ താരത്തിനു വിലക്ക് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. അതുകൊണ്ട് ഇന്ന് നടക്കുന്ന ലീഗ് വണ്‍ മത്സരത്തില്‍ നെയ്മറുണ്ടാകും. എന്നാല്‍, അവസാന രണ്ടു ലീഗ് മത്സരം നഷ്ടമാകും. അടുത്ത ലീഗ് സീസണിലെ ആദ്യത്തെ മത്സരവും കൂടാതെ ഫ്രഞ്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍ റെനിനെതിരായ മത്സരത്തിലും നെയ്മറിനു കളിക്കാനാവില്ല.
മാച്ച് ഓഫീഷ്യല്‍സിനെ അധിക്ഷേപിച്ചതിന് അടുത്ത സീസണിലെ മൂന്നു ചാമ്പ്യന്‍സ് ലീഗ് മത്സരത്തിൽ വിലക്ക് നേരിട്ടതിനു പിന്നാലെയാണ് നെയ്മറിനു ഫ്രഞ്ച് ഫുട്ബോളിലും വിലക്കു വന്നത്. സസ്പെന്ഷന് കടുത്തതാണെന്നും ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും പിഎസ്ജി അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. അതുകൊണ്ട് ഇന്ന് നടക്കുന്ന ലീഗ് വണ്‍ മത്സരത്തില്‍ നെയ്മറുണ്ടാകും. എന്നാല്‍, അവസാന രണ്ടു ലീഗ് മത്സരം നഷ്ടമാകും. അടുത്ത ലീഗ് സീസണിലെ ആദ്യത്തെ മത്സരവും കൂടാതെ ഫ്രഞ്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍ റെനിനെതിരായ മത്സരത്തിലും നെയ്മറിനു കളിക്കാനാവില്ല.
മാച്ച് ഓഫീഷ്യല്‍സിനെ അധിക്ഷേപിച്ചതിന് അടുത്ത സീസണിലെ മൂന്നു ചാമ്പ്യന്‍സ് ലീഗ് മത്സരത്തിൽ വിലക്ക് നേരിട്ടതിനു പിന്നാലെയാണ് നെയ്മറിനു ഫ്രഞ്ച് ഫുട്ബോളിലും വിലക്കു വന്നത്. സസ്പെന്ഷന് കടുത്തതാണെന്നും ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും പിഎസ്ജി അറിയിച്ചു.