ആംസ്റ്റർഡാം: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ വീണ്ടും ഇംഗ്ലീഷ് പടയോട്ടം. മൂന്ന് ഗോളിന്റെ കടവുമായി രണ്ടാം പാദത്തിനിറങ്ങി ചുവന്ന വിപ്ലവം സൃഷ്ടിച്ച് ബാഴ്സയെ മുക്കി ഫൈനലിൽ കടന്ന ലിവർപൂളിൽനിന്ന് ആവേശം ഉൾക്കൊണ്ട ടോട്ടനവും അദ്ഭുതം കാട്ടി. ഹോളണ്ട് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിനോട് മൂന്നു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ടോട്ടനം ഫൈനലിലേക്ക് ചുവടുവച്ചു.
ആദ്യ പാദത്തിൽ ടോട്ടനത്തിന്റെ സ്വന്തം തട്ടകത്തിൽ അയാക്സ് 1-0ന് ജയിച്ചിരുന്നു. രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് സ്വന്തം കാണികളുടെ മുന്നിൽ ഫൈനലിലേക്കെന്ന പ്രതീതി ജനിപ്പിച്ചശേഷമായിരുന്നു അയാക്സ് നിലംപൊത്തിയത്. രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് ഹോളണ്ടിൽ ടോട്ടനം ഹോട്സ്പർ ഇംഗ്ലീഷ് പടയോട്ടം നടത്തിയപ്പോൾ രണ്ടാം പാദത്തിൽ 3-2ന്റെ ജയം അവർ സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി 3-3 സമനിലയായിരുന്നെങ്കിലും മൂന്ന് എവേ ഗോൾ നേടിയ ടോട്ടനം സ്വപ്ന ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ലൂക്കാസ് ട്രിക്ക്
മത്യാസ് ഡി ലൈറ്റ് (അഞ്ചാം മിനിറ്റ്), ഹക്കിം സിയെച്ച് (35-ാം മിനിറ്റ്) എന്നിവരുടെ ഗോളിൽ അയാക്സ് ആദ്യ പകുതിയിൽ 2-0ന്റെ ലീഡ് നേടി. ഹോട്സ്പറിന്റെ സകല പ്രതീക്ഷയും അസ്തമിച്ചെന്നായിരുന്നു അപ്പോൾ ആംസ്റ്റർഡാംകാർ കണക്കുകൂട്ടിയത്. എന്നാൽ, രണ്ടാം പകുതിക്ക് പത്ത് മിനിറ്റ് പ്രായം ചെന്നപ്പോൾ ടോട്ടനം ആദ്യ ഗോൾ നേടി. തുടർന്നുള്ള 40 മിനിറ്റ് (ഇഞ്ചുറി ടൈം ഉൾപ്പെടെ) ഹോട്സ്പറിന്റെ കാന്തിക വലയത്തിൽ അയാക്സ് ശ്വാസംകിട്ടാതെ പിടഞ്ഞു. ബ്രസീൽ താരമായ ലൂക്കാസ് മോറയുടെ ഹാട്രിക്ക് സ്പർസിന്റെ സ്വപ്നത്തിനു ചിറകു നല്കി. 55, 59, 90+6 മിനിറ്റുകളിലായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോളുകൾ.
സൂപ്പർ താരമായ ഹാരി കെയ്ൻ പരിക്കിനെത്തുടർന്ന് കളത്തിലിറങ്ങിയില്ലെങ്കിലും ടോട്ടനത്തിന്റെ വിജയതൃഷ്ണയ്ക്കു കുറവുണ്ടായില്ല. പരിക്കിൽനിന്ന് മോചിതനായ സണ് ഹ്യൂൻ മിൻ ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ സെൻട്രൽ സ്ട്രൈക്കറായി ലൂക്കാസ് മോറയെ പൊചാറ്റീനോ ഇറക്കുകയായിരുന്നു.
രണ്ട് ഗോളിനു പിന്നിൽനിന്നശേഷം ചാന്പ്യൻസ് ലീഗ് സെമിയിൽ ജയിക്കുന്ന മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായി ടോട്ടനം. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെതിരേ തിരിച്ചുവരവ് ജയം നേടിയിരുന്നു.
ഇംഗ്ലീഷ് ഫൈനൽ
ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനലിനാണ് ഇതോടെ കളമൊരുങ്ങിയത്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടനവും ലിവർപൂളും ഇന്ത്യൻ സമയം ജൂണ് ഒന്നിന് അർധരാത്രി 12.30ന് നടക്കുന്ന ഫൈനലിൽ കൊന്പുകോർക്കും. മാഡ്രിഡിലാണ് ഫൈനൽ പോരാട്ടം. യൂറോപ്യൻ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ നേർക്കുനേർ വരുന്നത് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. 1972ൽ യുവേഫ കപ്പ് ഫൈനലിൽ ടോട്ടനം ഹോട്സ്പറും വോൾവർഹാംടണും ഏറ്റുമുട്ടിയതായിരുന്നു ആദ്യത്തേത്. 2008 ചാന്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും മുഖാമുഖമിറങ്ങിയതായിരുന്നു അവസാനത്തേത്. മൂന്ന് ഇംഗ്ലീഷ് ഫൈനലുകളിൽ രണ്ട് തവണ ഹോട്സ്പർ ഉണ്ടെന്നതും മറ്റൊരു വസ്തുത.
പിഎസ്ജി തഴഞ്ഞ ലൂക്കാസ്
ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി, ഇങ്ങനെ ഒരു നിമിഷം ഫുട്ബോളിൽ മാത്രമേ സാധ്യമാകൂ. വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളേ...നിനക്കു നന്ദി: ടോട്ടനത്തിന്റെ അർജന്റൈൻ പരിശീലകനായ മൗറീസിയോ പൊചാറ്റീനോയുടെ വാക്കുകളാണിത്. ചാന്പ്യൻസ് ലീഗ് സെമിയിൽ അദ്ഭുത തിരിച്ചുവരവിലൂടെ സെമിയിൽ പ്രവേശിച്ചശേഷമായിരുന്നു പൊചാറ്റീനോ ഇങ്ങനെ പറഞ്ഞത്.
2014 മുതൽ ടോട്ടനത്തിന്റെ പരിശീലകനായി പൊചാറ്റീനോയുണ്ട്. കോടികൾ അമ്മാനമാടുന്ന വന്പൻ ക്ലബ്ബുകൾക്കിടെ വേറിട്ട മുഖമാണ് ടോട്ടനത്തിന്. 2017 ഓഗസ്റ്റിനുശേഷം ടോട്ടനം സ്വന്തമാക്കിയത് ഒരേയൊരു കളിക്കാരനെ മാത്രമാണ്. ഈ സീസണിൽ ആരെയും വാങ്ങിയുമില്ല.
2017ൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഉപേക്ഷിച്ച ഒരു താരത്തെയാണ് ടോട്ടനം 227 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ആ താരമാണ് അയാക്സിനെതിരേ ടോട്ടനത്തിന്റെ ജയംകുറിച്ച് ഹാട്രിക്ക് നേടിയ ലൂക്കാസ് മോറ. പിഎസ്ജിയാൽ ഉപേക്ഷിക്കപ്പെട്ട താരം ടോട്ടനത്തിന്റെ മൂലക്കല്ലായതിനു പിന്നിൽ പൊചാറ്റീനോയുടെ പങ്ക് വലുതാണ്. അഞ്ചു വർഷത്തേക്കായിരുന്നു ബ്രസീൽ താരവുമായുള്ള കരാർ.
സതാംപ്ടണിൽ നിന്ന് ടോട്ടനത്തിന്റെ പരിശീലകനായി പൊചാറ്റീനോ എത്തുന്പോൾ പ്രീമിയർ ലീഗിൽ ആദ്യ നാലിനുള്ളിൽ കടന്നാൽ സന്തോഷിക്കുന്ന ക്ലബ്ബായിരുന്നു ടോട്ടനം. വാരിയെറിയാൻ പണമില്ലെന്നതിനാൽ അവരുടെ തട്ടകത്തിലേക്ക് സൂപ്പർ താരങ്ങളെ എത്തിച്ചില്ല.
പൊചാറ്റീനോയും സംഘവും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയാണ് സഞ്ചരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സലോണയും ഇന്റർമിലാനും, പ്രീ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി... കടന്പകളൊന്നൊന്നായി കടന്നെത്തിയപ്പോഴാണ് അയാക്സിന്റെ കൈയിൽനിന്ന് ആദ്യ പാദത്തിൽ പ്രഹരമേറ്റത്. രണ്ടാം പാദത്തിലെ രണ്ടാം പകുതിയിൽ പിന്നീടു ലോകം കണ്ടത് മറ്റൊരു അദ്ഭുത തിരിച്ചുവരവും.
ഇഞ്ചുറിടൈമിൽ ലൂക്കാസ് മോറ വിജയഗോൾ നേടിയപ്പോൾ പൊചാറ്റീനോയുടെ കണ്ണുനിറഞ്ഞു. ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന്, പുൽത്തകിടിയിൽ മുഖം ചേർത്ത് അയാൾ കരഞ്ഞു. സ്വപ്നസാക്ഷാത്കാരത്തിന്റെ ആനന്ദാശ്രുവായിരുന്നു അത്.
ആദ്യ പാദത്തിൽ ടോട്ടനത്തിന്റെ സ്വന്തം തട്ടകത്തിൽ അയാക്സ് 1-0ന് ജയിച്ചിരുന്നു. രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് സ്വന്തം കാണികളുടെ മുന്നിൽ ഫൈനലിലേക്കെന്ന പ്രതീതി ജനിപ്പിച്ചശേഷമായിരുന്നു അയാക്സ് നിലംപൊത്തിയത്. രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് ഹോളണ്ടിൽ ടോട്ടനം ഹോട്സ്പർ ഇംഗ്ലീഷ് പടയോട്ടം നടത്തിയപ്പോൾ രണ്ടാം പാദത്തിൽ 3-2ന്റെ ജയം അവർ സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി 3-3 സമനിലയായിരുന്നെങ്കിലും മൂന്ന് എവേ ഗോൾ നേടിയ ടോട്ടനം സ്വപ്ന ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ലൂക്കാസ് ട്രിക്ക്
മത്യാസ് ഡി ലൈറ്റ് (അഞ്ചാം മിനിറ്റ്), ഹക്കിം സിയെച്ച് (35-ാം മിനിറ്റ്) എന്നിവരുടെ ഗോളിൽ അയാക്സ് ആദ്യ പകുതിയിൽ 2-0ന്റെ ലീഡ് നേടി. ഹോട്സ്പറിന്റെ സകല പ്രതീക്ഷയും അസ്തമിച്ചെന്നായിരുന്നു അപ്പോൾ ആംസ്റ്റർഡാംകാർ കണക്കുകൂട്ടിയത്. എന്നാൽ, രണ്ടാം പകുതിക്ക് പത്ത് മിനിറ്റ് പ്രായം ചെന്നപ്പോൾ ടോട്ടനം ആദ്യ ഗോൾ നേടി. തുടർന്നുള്ള 40 മിനിറ്റ് (ഇഞ്ചുറി ടൈം ഉൾപ്പെടെ) ഹോട്സ്പറിന്റെ കാന്തിക വലയത്തിൽ അയാക്സ് ശ്വാസംകിട്ടാതെ പിടഞ്ഞു. ബ്രസീൽ താരമായ ലൂക്കാസ് മോറയുടെ ഹാട്രിക്ക് സ്പർസിന്റെ സ്വപ്നത്തിനു ചിറകു നല്കി. 55, 59, 90+6 മിനിറ്റുകളിലായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോളുകൾ.
സൂപ്പർ താരമായ ഹാരി കെയ്ൻ പരിക്കിനെത്തുടർന്ന് കളത്തിലിറങ്ങിയില്ലെങ്കിലും ടോട്ടനത്തിന്റെ വിജയതൃഷ്ണയ്ക്കു കുറവുണ്ടായില്ല. പരിക്കിൽനിന്ന് മോചിതനായ സണ് ഹ്യൂൻ മിൻ ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ സെൻട്രൽ സ്ട്രൈക്കറായി ലൂക്കാസ് മോറയെ പൊചാറ്റീനോ ഇറക്കുകയായിരുന്നു.
രണ്ട് ഗോളിനു പിന്നിൽനിന്നശേഷം ചാന്പ്യൻസ് ലീഗ് സെമിയിൽ ജയിക്കുന്ന മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായി ടോട്ടനം. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെതിരേ തിരിച്ചുവരവ് ജയം നേടിയിരുന്നു.
ഇംഗ്ലീഷ് ഫൈനൽ
ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനലിനാണ് ഇതോടെ കളമൊരുങ്ങിയത്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടനവും ലിവർപൂളും ഇന്ത്യൻ സമയം ജൂണ് ഒന്നിന് അർധരാത്രി 12.30ന് നടക്കുന്ന ഫൈനലിൽ കൊന്പുകോർക്കും. മാഡ്രിഡിലാണ് ഫൈനൽ പോരാട്ടം. യൂറോപ്യൻ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ നേർക്കുനേർ വരുന്നത് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. 1972ൽ യുവേഫ കപ്പ് ഫൈനലിൽ ടോട്ടനം ഹോട്സ്പറും വോൾവർഹാംടണും ഏറ്റുമുട്ടിയതായിരുന്നു ആദ്യത്തേത്. 2008 ചാന്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും മുഖാമുഖമിറങ്ങിയതായിരുന്നു അവസാനത്തേത്. മൂന്ന് ഇംഗ്ലീഷ് ഫൈനലുകളിൽ രണ്ട് തവണ ഹോട്സ്പർ ഉണ്ടെന്നതും മറ്റൊരു വസ്തുത.
പിഎസ്ജി തഴഞ്ഞ ലൂക്കാസ്
ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി, ഇങ്ങനെ ഒരു നിമിഷം ഫുട്ബോളിൽ മാത്രമേ സാധ്യമാകൂ. വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളേ...നിനക്കു നന്ദി: ടോട്ടനത്തിന്റെ അർജന്റൈൻ പരിശീലകനായ മൗറീസിയോ പൊചാറ്റീനോയുടെ വാക്കുകളാണിത്. ചാന്പ്യൻസ് ലീഗ് സെമിയിൽ അദ്ഭുത തിരിച്ചുവരവിലൂടെ സെമിയിൽ പ്രവേശിച്ചശേഷമായിരുന്നു പൊചാറ്റീനോ ഇങ്ങനെ പറഞ്ഞത്.
2014 മുതൽ ടോട്ടനത്തിന്റെ പരിശീലകനായി പൊചാറ്റീനോയുണ്ട്. കോടികൾ അമ്മാനമാടുന്ന വന്പൻ ക്ലബ്ബുകൾക്കിടെ വേറിട്ട മുഖമാണ് ടോട്ടനത്തിന്. 2017 ഓഗസ്റ്റിനുശേഷം ടോട്ടനം സ്വന്തമാക്കിയത് ഒരേയൊരു കളിക്കാരനെ മാത്രമാണ്. ഈ സീസണിൽ ആരെയും വാങ്ങിയുമില്ല.
2017ൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഉപേക്ഷിച്ച ഒരു താരത്തെയാണ് ടോട്ടനം 227 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ആ താരമാണ് അയാക്സിനെതിരേ ടോട്ടനത്തിന്റെ ജയംകുറിച്ച് ഹാട്രിക്ക് നേടിയ ലൂക്കാസ് മോറ. പിഎസ്ജിയാൽ ഉപേക്ഷിക്കപ്പെട്ട താരം ടോട്ടനത്തിന്റെ മൂലക്കല്ലായതിനു പിന്നിൽ പൊചാറ്റീനോയുടെ പങ്ക് വലുതാണ്. അഞ്ചു വർഷത്തേക്കായിരുന്നു ബ്രസീൽ താരവുമായുള്ള കരാർ.
സതാംപ്ടണിൽ നിന്ന് ടോട്ടനത്തിന്റെ പരിശീലകനായി പൊചാറ്റീനോ എത്തുന്പോൾ പ്രീമിയർ ലീഗിൽ ആദ്യ നാലിനുള്ളിൽ കടന്നാൽ സന്തോഷിക്കുന്ന ക്ലബ്ബായിരുന്നു ടോട്ടനം. വാരിയെറിയാൻ പണമില്ലെന്നതിനാൽ അവരുടെ തട്ടകത്തിലേക്ക് സൂപ്പർ താരങ്ങളെ എത്തിച്ചില്ല.
പൊചാറ്റീനോയും സംഘവും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയാണ് സഞ്ചരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സലോണയും ഇന്റർമിലാനും, പ്രീ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി... കടന്പകളൊന്നൊന്നായി കടന്നെത്തിയപ്പോഴാണ് അയാക്സിന്റെ കൈയിൽനിന്ന് ആദ്യ പാദത്തിൽ പ്രഹരമേറ്റത്. രണ്ടാം പാദത്തിലെ രണ്ടാം പകുതിയിൽ പിന്നീടു ലോകം കണ്ടത് മറ്റൊരു അദ്ഭുത തിരിച്ചുവരവും.
ഇഞ്ചുറിടൈമിൽ ലൂക്കാസ് മോറ വിജയഗോൾ നേടിയപ്പോൾ പൊചാറ്റീനോയുടെ കണ്ണുനിറഞ്ഞു. ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന്, പുൽത്തകിടിയിൽ മുഖം ചേർത്ത് അയാൾ കരഞ്ഞു. സ്വപ്നസാക്ഷാത്കാരത്തിന്റെ ആനന്ദാശ്രുവായിരുന്നു അത്.