ആഗോള ഭീകരതയ്ക്കൊപ്പം ആഭ്യന്തര ഭീകരതയ്ക്കുമെതിരേ രാജ്യം പ്രതിരോധം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ചില രാജ്യങ്ങളും പ്രസ്ഥാനങ്ങളും ആഗോള ഭീകരതയെ വളമിട്ടു വളർത്തുകയാണ്. ലോകസമൂഹം ഒറ്റക്കെട്ടായിനിന്നു പൊരുതിയാലേ അതിനെ പരാജയപ്പെടുത്താനാവൂ. ആ പോരാട്ടത്തിൽ നാം പങ്കാളികളാണ്. ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ രക്ഷാസമിതി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായി വിലയിരുത്തുന്നുണ്ട്. ഇതുപോലെതന്നെ ആഭ്യന്തരഭീകരതയ്ക്കെതിരേയും ശക്തമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനുള്ളിൽ കുറെക്കാലമായി വളർന്നുവരുന്ന മാവോയിസ്റ്റ് തീവ്രവാദത്തെ നാം വേണ്ടത്ര ഗൗരവത്തോടെ കാണുന്നതായി തോന്നുന്നില്ല. വിവിധ സംസ്ഥാനങ്ങളിലായി അടുത്തകാലത്തുതന്നെ എത്രയോ അക്രമങ്ങളാണ് മാവോയിസ്റ്റുകൾ നടത്തിയത്. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പതിനഞ്ചു പോലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.
മിക്കയിടത്തും മാവോയിസ്റ്റുകൾ സുരക്ഷാഭടന്മാരെയാണു ലക്ഷ്യമിടുന്നത്. ചിലയിടങ്ങളിൽ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും അവർ ലക്ഷ്യം വയ്ക്കുന്നു. ഈ തീവ്രവാദികൾക്കെതിരേ വേണ്ടത്ര ജാഗ്രത ഉണ്ടാകാത്തത് അക്രമങ്ങൾ ആവർത്തിക്കുന്നതിനു കാരണമാണ്. സർക്കാർ അവർക്കെതിരേ നടപടിയെടുക്കുന്പോൾ അതു മനുഷ്യത്വരഹിതമായ രീതിയിലാണെന്ന ആരോപണം ഉയരുകയും ചെയ്യുന്നു.
വലിയ ആസൂത്രണത്തോടെയാണു മാവോയിസ്റ്റുകളുടെ പല അക്രമങ്ങളും നടക്കുന്നത്. ഗഡ്ചിറോളിയിൽ പോലീസിന്റേതുൾപ്പെടെ 25 വാഹനങ്ങൾ അവർ തീവച്ചു നശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു ക്രൂരമായ കൂട്ടക്കുരുതി. ഗഡ്ചിറോളി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രിയും കുറ്റവാളികളെ പിടികൂടാൻ സംസ്ഥാന സർക്കാരിന് എല്ലാ സഹായവും ലഭ്യമാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയും പറഞ്ഞു.
ഛത്തീസ്ഗഡിലും മറ്റു മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവരുടെ ആക്രമണം പ്രതീക്ഷിച്ചിരുന്നതാണ്. ചിലയിടങ്ങളിൽ അവർ ആഞ്ഞടിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിൽ ഗഡ്ചിറോളിയിലെ ഒരു പോളിംഗ് ബൂത്തിനു സമീപം സ്ഫോടനം നടന്നു. ഇതിനു തലേന്നു നടന്ന സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാനു ഗുരുതരമായ പരിക്കേറ്റു. പതിനഞ്ചു പോലീസുകാരെ കൂട്ടക്കൊല ചെയ്തതു മഹാരാഷ്ട്ര സംസ്ഥാന ദിനം ആചരിക്കുന്ന ദിവസമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നാല്പതു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ കനത്ത ആക്രമണത്തിന് അവർ പദ്ധതിയിട്ടിരുന്നു. അതു മനസിലാക്കാൻ കഴിഞ്ഞില്ലെന്നതു വലിയ ഇന്റലിജൻസ് വീഴ്ചയാണ്. ആ വീഴ്ച ഇത്രയേറെ സുരക്ഷാ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തി. ഗഡ്ചിറോളി പോലീസിന്റെ പ്രത്യേക കമാൻഡോ സംഘം നടത്തിയ ഓപ്പറേഷനിലാണു കഴിഞ്ഞ വർഷം നാല്പതോളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലുങ്കാനാ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്തെ വനമേഖലയിൽ പ്രമുഖ മാവോയിസ്റ്റ് നേതാക്കൾ യോഗം ചേരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആ റെയ്ഡ്. എന്നാൽ, കഴിഞ്ഞദിവസമാകട്ടെ വേണ്ടത്ര ഇന്റലിജൻസ് ജാഗ്രത ഇല്ലാത്തതുകൊണ്ടാണു 15 സേനാംഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഛത്തീസ്ഗഡിലെ ബസ്തറിലും പരിസരപ്രദേശങ്ങളിലും മാവോയിസ്റ്റ് ആക്രമണം പതിവാണ്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണു ബസ്തറിൽ ബിജെപി എംഎൽഎയും അഞ്ചു സുരക്ഷാഭടന്മാരും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബസ്തറിലെ പോളിംഗിനു മൂന്നുദിവസം മുന്പായിരുന്നു സംഭവം. മാവോയിസ്റ്റ് ശക്തികേന്ദ്രമാണു ബസ്തർ. ദന്തേവാഡയിൽനിന്നുള്ള ബിജെപി എംഎൽഎ ഭീമ മണ്ഡാവിയാണു കൊല്ലപ്പെട്ടത്.
ജനങ്ങൾ വോട്ടെടുപ്പു ബഹിഷ്കരിക്കണമെന്ന് ബസ്തറിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിരുന്നു. എങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നാണു പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്. ബസ്തർ പാർലമെന്റ് മണ്ഡലത്തിൽ 57 ശതമാനം പോളിംഗ് നടന്നു. ഛത്തീസ്ഗഡിലെ പൊതുവായ വോട്ടിംഗ് നിലവാരം വിലയിരുത്തുന്പോൾ ഇപ്പോഴത്തെ വോട്ടിംഗ് ശതമാനം മെച്ചപ്പെട്ടതാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാൻ ജനങ്ങൾ കാണിക്കുന്ന താത്പര്യമാണിതു സൂചിപ്പിക്കുന്നത്. അതേസമയം ജനകീയ പ്രശ്നങ്ങളോടു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും കാണിക്കുന്ന അവഗണന മാവോയിസ്റ്റ് വെല്ലുവിളി ശക്തമാക്കുന്നു. ബസ്തറിലെ പ്രകൃതിസന്പത്ത് കേന്ദ്ര സർക്കാർ കൊള്ളയടിക്കുകയാണെന്നു മാവോയിസ്റ്റുകൾ ആരോപിക്കുന്നു.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ സേനാവിഭാഗം ഉണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു മാവോയിസ്റ്റുകൾ വലിയ വെല്ലുവിളിയാണുയർത്തുന്നതെന്നു 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞതാണ്. രാജ്യത്തെ ഇരുനൂറിലേറെ ജില്ലകളിൽ അവർക്കു സ്വാധീനമുണ്ടെന്നും എൺപതു ജില്ലകളിൽ നിർണായക സ്വാധീനമുണ്ടെന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
വയനാട്ടിലെ ലക്കിഡിയിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കബനി നാടുകാണി ദളത്തിലെ അംഗമായ സി.പി. ജലീൽ വെടിയേറ്റു മരിച്ചത് ഈയിടെയാണ്. ആത്മരക്ഷയ്ക്കാണു തങ്ങൾ വെടിവച്ചതെന്നാണു പോലീസിന്റെ ഭാഷ്യം. എന്നാൽ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണു ജലീൽ കൊല്ലപ്പെട്ടതെന്നു ജലീലിന്റെ സഹോദരൻ ആരോപിക്കന്നു. തീവ്രവാദത്തെ നേരിടാൻ പോലീസ് വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്നുവെന്നു പരക്കേ ആരോപണമുണ്ട്. സമൂഹത്തിനു ഭീഷണിയാകുന്നവരെപ്പോലും നേരിടാൻ ഒരു ജനാധിപത്യസമൂഹത്തിൽ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. നിയമത്തിനപ്പുറത്തേക്കു കടക്കാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഭരണകൂടങ്ങൾക്കു കഴിയണം. തീവ്രാശയങ്ങളിലേക്ക് ആളുകൾ തിരിയാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുക എന്നത് ഏറ്റവും പ്രധാനമാണ്. സമൂഹത്തിന്റെ പിന്നാന്പുറങ്ങളിൽ കഴിയുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സജീവ ശ്രമം ഉണ്ടാകണം.
മാവോയിസ്റ്റുകൾക്കു കീഴടങ്ങാനും സാധാരണ ജീവിതത്തിലേക്കു മടങ്ങാനുമുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊന്നും ഫലപ്രദമായി നടപ്പാക്കാനായില്ല. മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കാതെതന്നെ തീവ്രവാദത്തെ പരാജയപ്പെടുത്താൻ കഴിയും. ആദിവാസി, പിന്നോക്ക മേഖലകളിലാണു മാവോയിസ്റ്റുകൾ കൂടുതൽ സജീവമാകുന്നതെന്ന കാര്യം സാമൂഹ്യമായ പഠനത്തിനു വിഷയമാകണം. എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുണ്ടായാൽ തീവ്രാശയങ്ങൾക്കു പ്രചാരമുണ്ടാവില്ല.
മിക്കയിടത്തും മാവോയിസ്റ്റുകൾ സുരക്ഷാഭടന്മാരെയാണു ലക്ഷ്യമിടുന്നത്. ചിലയിടങ്ങളിൽ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും അവർ ലക്ഷ്യം വയ്ക്കുന്നു. ഈ തീവ്രവാദികൾക്കെതിരേ വേണ്ടത്ര ജാഗ്രത ഉണ്ടാകാത്തത് അക്രമങ്ങൾ ആവർത്തിക്കുന്നതിനു കാരണമാണ്. സർക്കാർ അവർക്കെതിരേ നടപടിയെടുക്കുന്പോൾ അതു മനുഷ്യത്വരഹിതമായ രീതിയിലാണെന്ന ആരോപണം ഉയരുകയും ചെയ്യുന്നു.
വലിയ ആസൂത്രണത്തോടെയാണു മാവോയിസ്റ്റുകളുടെ പല അക്രമങ്ങളും നടക്കുന്നത്. ഗഡ്ചിറോളിയിൽ പോലീസിന്റേതുൾപ്പെടെ 25 വാഹനങ്ങൾ അവർ തീവച്ചു നശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു ക്രൂരമായ കൂട്ടക്കുരുതി. ഗഡ്ചിറോളി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രിയും കുറ്റവാളികളെ പിടികൂടാൻ സംസ്ഥാന സർക്കാരിന് എല്ലാ സഹായവും ലഭ്യമാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയും പറഞ്ഞു.
ഛത്തീസ്ഗഡിലും മറ്റു മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവരുടെ ആക്രമണം പ്രതീക്ഷിച്ചിരുന്നതാണ്. ചിലയിടങ്ങളിൽ അവർ ആഞ്ഞടിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിൽ ഗഡ്ചിറോളിയിലെ ഒരു പോളിംഗ് ബൂത്തിനു സമീപം സ്ഫോടനം നടന്നു. ഇതിനു തലേന്നു നടന്ന സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാനു ഗുരുതരമായ പരിക്കേറ്റു. പതിനഞ്ചു പോലീസുകാരെ കൂട്ടക്കൊല ചെയ്തതു മഹാരാഷ്ട്ര സംസ്ഥാന ദിനം ആചരിക്കുന്ന ദിവസമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ നാല്പതു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ കനത്ത ആക്രമണത്തിന് അവർ പദ്ധതിയിട്ടിരുന്നു. അതു മനസിലാക്കാൻ കഴിഞ്ഞില്ലെന്നതു വലിയ ഇന്റലിജൻസ് വീഴ്ചയാണ്. ആ വീഴ്ച ഇത്രയേറെ സുരക്ഷാ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തി. ഗഡ്ചിറോളി പോലീസിന്റെ പ്രത്യേക കമാൻഡോ സംഘം നടത്തിയ ഓപ്പറേഷനിലാണു കഴിഞ്ഞ വർഷം നാല്പതോളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലുങ്കാനാ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്തെ വനമേഖലയിൽ പ്രമുഖ മാവോയിസ്റ്റ് നേതാക്കൾ യോഗം ചേരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആ റെയ്ഡ്. എന്നാൽ, കഴിഞ്ഞദിവസമാകട്ടെ വേണ്ടത്ര ഇന്റലിജൻസ് ജാഗ്രത ഇല്ലാത്തതുകൊണ്ടാണു 15 സേനാംഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഛത്തീസ്ഗഡിലെ ബസ്തറിലും പരിസരപ്രദേശങ്ങളിലും മാവോയിസ്റ്റ് ആക്രമണം പതിവാണ്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണു ബസ്തറിൽ ബിജെപി എംഎൽഎയും അഞ്ചു സുരക്ഷാഭടന്മാരും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബസ്തറിലെ പോളിംഗിനു മൂന്നുദിവസം മുന്പായിരുന്നു സംഭവം. മാവോയിസ്റ്റ് ശക്തികേന്ദ്രമാണു ബസ്തർ. ദന്തേവാഡയിൽനിന്നുള്ള ബിജെപി എംഎൽഎ ഭീമ മണ്ഡാവിയാണു കൊല്ലപ്പെട്ടത്.
ജനങ്ങൾ വോട്ടെടുപ്പു ബഹിഷ്കരിക്കണമെന്ന് ബസ്തറിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിരുന്നു. എങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നാണു പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്. ബസ്തർ പാർലമെന്റ് മണ്ഡലത്തിൽ 57 ശതമാനം പോളിംഗ് നടന്നു. ഛത്തീസ്ഗഡിലെ പൊതുവായ വോട്ടിംഗ് നിലവാരം വിലയിരുത്തുന്പോൾ ഇപ്പോഴത്തെ വോട്ടിംഗ് ശതമാനം മെച്ചപ്പെട്ടതാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാൻ ജനങ്ങൾ കാണിക്കുന്ന താത്പര്യമാണിതു സൂചിപ്പിക്കുന്നത്. അതേസമയം ജനകീയ പ്രശ്നങ്ങളോടു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും കാണിക്കുന്ന അവഗണന മാവോയിസ്റ്റ് വെല്ലുവിളി ശക്തമാക്കുന്നു. ബസ്തറിലെ പ്രകൃതിസന്പത്ത് കേന്ദ്ര സർക്കാർ കൊള്ളയടിക്കുകയാണെന്നു മാവോയിസ്റ്റുകൾ ആരോപിക്കുന്നു.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ സേനാവിഭാഗം ഉണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു മാവോയിസ്റ്റുകൾ വലിയ വെല്ലുവിളിയാണുയർത്തുന്നതെന്നു 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞതാണ്. രാജ്യത്തെ ഇരുനൂറിലേറെ ജില്ലകളിൽ അവർക്കു സ്വാധീനമുണ്ടെന്നും എൺപതു ജില്ലകളിൽ നിർണായക സ്വാധീനമുണ്ടെന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
വയനാട്ടിലെ ലക്കിഡിയിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കബനി നാടുകാണി ദളത്തിലെ അംഗമായ സി.പി. ജലീൽ വെടിയേറ്റു മരിച്ചത് ഈയിടെയാണ്. ആത്മരക്ഷയ്ക്കാണു തങ്ങൾ വെടിവച്ചതെന്നാണു പോലീസിന്റെ ഭാഷ്യം. എന്നാൽ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണു ജലീൽ കൊല്ലപ്പെട്ടതെന്നു ജലീലിന്റെ സഹോദരൻ ആരോപിക്കന്നു. തീവ്രവാദത്തെ നേരിടാൻ പോലീസ് വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്നുവെന്നു പരക്കേ ആരോപണമുണ്ട്. സമൂഹത്തിനു ഭീഷണിയാകുന്നവരെപ്പോലും നേരിടാൻ ഒരു ജനാധിപത്യസമൂഹത്തിൽ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. നിയമത്തിനപ്പുറത്തേക്കു കടക്കാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഭരണകൂടങ്ങൾക്കു കഴിയണം. തീവ്രാശയങ്ങളിലേക്ക് ആളുകൾ തിരിയാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുക എന്നത് ഏറ്റവും പ്രധാനമാണ്. സമൂഹത്തിന്റെ പിന്നാന്പുറങ്ങളിൽ കഴിയുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സജീവ ശ്രമം ഉണ്ടാകണം.
മാവോയിസ്റ്റുകൾക്കു കീഴടങ്ങാനും സാധാരണ ജീവിതത്തിലേക്കു മടങ്ങാനുമുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊന്നും ഫലപ്രദമായി നടപ്പാക്കാനായില്ല. മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കാതെതന്നെ തീവ്രവാദത്തെ പരാജയപ്പെടുത്താൻ കഴിയും. ആദിവാസി, പിന്നോക്ക മേഖലകളിലാണു മാവോയിസ്റ്റുകൾ കൂടുതൽ സജീവമാകുന്നതെന്ന കാര്യം സാമൂഹ്യമായ പഠനത്തിനു വിഷയമാകണം. എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുണ്ടായാൽ തീവ്രാശയങ്ങൾക്കു പ്രചാരമുണ്ടാവില്ല.