കോൽക്കത്ത: ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ ഇന്നിംഗ്സ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചു. വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഡികെ പട നയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് നേടി. കാർത്തിക് 50 പന്തിൽ ഒന്‍പത് സിക്സും ഏഴ് ഫോറും അടക്കം 97 റണ്‍സ് നേടി പുറത്താകാതെനിന്നു.
ടോസ് നഷ്ടപ്പെട്ട കോൽക്കത്തയെ രാജസ്ഥാൻ ബാറ്റിംഗിന് അയച്ചു. ഇന്നിംഗ്സിന്റെ മൂന്നാം പന്തിൽ ഓപ്പണർ ക്രിസ് ലിനെ ആതിഥേയർക്കു നഷ്ടപ്പെട്ടു. അക്കൗണ്ട് തുറക്കുന്നതിനു മുന്‍പായിരുന്നു ലിൻ വരുണ്‍ ആരോണിന്റെ പന്തിൽ ബൗൾഡ് ആയത്. 26 പന്തിൽ 21 റണ്‍സുമായി മൂന്നാം നന്പർ ബാറ്റ്സ്മാനായ നിതീഷ് റാണ മടങ്ങി.
ഓപ്പണിംഗിനു പകരം അഞ്ചാം നന്പറിൽ ക്രീസിലെത്തിയ സുനിൽ നരെയ്നും (എട്ട് പന്തിൽ 11 റണ്‍സ്) അധികസമയം ചെലവഴിക്കാനായില്ല. വെടിക്കെട്ടുകാരനായ ആന്ദ്രേ റസലും നിരാശപ്പെടുത്തി. 14 പന്തിൽ 14 റണ്‍സുമായി റസലും മടങ്ങി. പിന്നാലെ കാർലോസ് ബ്രാത്വെയ്റ്റും (മൂന്ന് പന്തിൽ അഞ്ച് റണ്‍സ്) പവലിയൻ പൂകിയപ്പോൾ ആതിഥേയരുടെ സ്കോർ 17.2 ഓവറിൽ ആറിന് 131. തുടർന്ന് റിങ്കു സിംഗിനെ (മൂന്ന് പന്തിൽ മൂന്ന് നോട്ടൗട്ട്) ഒരറ്റത്ത് കാഴ്ചക്കാരനാക്കി ദിനേശ് കാർത്തിക് തകർത്തടിച്ചതോടെ നൈറ്റ് റൈഡേഴ്സിന്റെ സ്കോർബോർഡ് ഉയർന്നു. ആതിഥേയ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഏഴാം വിക്കറ്റിൽ കാർത്തിക്-റിങ്കു നേടിയ അഭേദ്യമായ 44 റണ്‍സ്. വെറും 16 പന്തിലായിരുന്നു ഇവർ 44 റണ്‍സ് അടിച്ചെടുത്തത്. അതിൽ 13 പന്തിൽ 40 റണ്‍സും ഡികെയുടെ ബാറ്റിൽനിന്നായിരുന്നു.
10 ഓവർ പൂർത്തിയായപ്പോൾ 49 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പതറിയ കോൽക്കത്തയാണ് 175ലേക്ക് കുതിച്ചെത്തിയത്. അവസാന 10 ഓവറിൽ പിറന്നത് 126 റണ്‍സ് ആയിരുന്നു. അതിൽ അവസാന അഞ്ച് ഓവറിലായിരുന്നു 75 റണ്‍സ് പിറന്നത്.
ടോസ് നഷ്ടപ്പെട്ട കോൽക്കത്തയെ രാജസ്ഥാൻ ബാറ്റിംഗിന് അയച്ചു. ഇന്നിംഗ്സിന്റെ മൂന്നാം പന്തിൽ ഓപ്പണർ ക്രിസ് ലിനെ ആതിഥേയർക്കു നഷ്ടപ്പെട്ടു. അക്കൗണ്ട് തുറക്കുന്നതിനു മുന്‍പായിരുന്നു ലിൻ വരുണ്‍ ആരോണിന്റെ പന്തിൽ ബൗൾഡ് ആയത്. 26 പന്തിൽ 21 റണ്‍സുമായി മൂന്നാം നന്പർ ബാറ്റ്സ്മാനായ നിതീഷ് റാണ മടങ്ങി.
ഓപ്പണിംഗിനു പകരം അഞ്ചാം നന്പറിൽ ക്രീസിലെത്തിയ സുനിൽ നരെയ്നും (എട്ട് പന്തിൽ 11 റണ്‍സ്) അധികസമയം ചെലവഴിക്കാനായില്ല. വെടിക്കെട്ടുകാരനായ ആന്ദ്രേ റസലും നിരാശപ്പെടുത്തി. 14 പന്തിൽ 14 റണ്‍സുമായി റസലും മടങ്ങി. പിന്നാലെ കാർലോസ് ബ്രാത്വെയ്റ്റും (മൂന്ന് പന്തിൽ അഞ്ച് റണ്‍സ്) പവലിയൻ പൂകിയപ്പോൾ ആതിഥേയരുടെ സ്കോർ 17.2 ഓവറിൽ ആറിന് 131. തുടർന്ന് റിങ്കു സിംഗിനെ (മൂന്ന് പന്തിൽ മൂന്ന് നോട്ടൗട്ട്) ഒരറ്റത്ത് കാഴ്ചക്കാരനാക്കി ദിനേശ് കാർത്തിക് തകർത്തടിച്ചതോടെ നൈറ്റ് റൈഡേഴ്സിന്റെ സ്കോർബോർഡ് ഉയർന്നു. ആതിഥേയ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഏഴാം വിക്കറ്റിൽ കാർത്തിക്-റിങ്കു നേടിയ അഭേദ്യമായ 44 റണ്‍സ്. വെറും 16 പന്തിലായിരുന്നു ഇവർ 44 റണ്‍സ് അടിച്ചെടുത്തത്. അതിൽ 13 പന്തിൽ 40 റണ്‍സും ഡികെയുടെ ബാറ്റിൽനിന്നായിരുന്നു.
10 ഓവർ പൂർത്തിയായപ്പോൾ 49 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പതറിയ കോൽക്കത്തയാണ് 175ലേക്ക് കുതിച്ചെത്തിയത്. അവസാന 10 ഓവറിൽ പിറന്നത് 126 റണ്‍സ് ആയിരുന്നു. അതിൽ അവസാന അഞ്ച് ഓവറിലായിരുന്നു 75 റണ്‍സ് പിറന്നത്.