ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന ഐപിഎൽ ട്വന്റി-20 പോരാട്ടം കട്ടക്കലിപ്പ് രംഗങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റി. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാരായ വിരാട് കോഹ്ലിയും ആർ. അശ്വിനും ആക്രമണോത്സുകതയ്ക്ക് ഒട്ടും പിന്നിലല്ല. ഇരു ക്യാപ്റ്റന്മാരും പുറത്തായപ്പോൾ നടത്തിയ കട്ടക്കലിപ്പ് ആഹ്ലാദപ്രകടനമാണ് ചർച്ചാ വിഷയം. കോഹ്ലിക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.
റോയൽ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സിന്റെ നാലാം ഓവറിൽ കോഹ്ലി പുറത്തായപ്പോൾ പഞ്ചാബ് നായകനായ ആർ. അശ്വിൻ അതാഘോഷിച്ചത് അത്യാവേശത്തോടെയായിരുന്നു. എന്നാൽ, ഇതിനുള്ള മറുപടി കോഹ്ലി നൽകിയത് മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു. അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻവേണ്ടിയിരുന്നത് 27 റണ്‍സ്. ഉമേഷ് യാദവ് എറിഞ്ഞ ആ ഓവറിന്റെ ആദ്യ പന്ത് അശ്വിൻ സിക്സർ പറത്തി. രണ്ടാം പന്തും സിക്സറിനായുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനരികെ കോഹ്ലി ക്യാച്ച് എടുത്തു. താൻ പുറത്തായപ്പോൾ അശ്വിൻ കാണിച്ച ആഘോഷ പ്രകടനത്തിന്റെ അതേയളവിൽ കോഹ്ലിയും ഇത്തവണ കട്ടക്കലിപ്പ് പുറത്തെടുത്തു. പുറത്തായതിന് പിന്നാലെ കോഹ്ലിയുടെ വിക്കറ്റാഘോഷം കൂടിയായതോടെ അശ്വിന്റെ സമനിലതെറ്റി. ഡഗ് ഒൗട്ടിലേക്ക് എത്തിയ അശ്വിൻ തന്റെ ബാറ്റിംഗ് ഗ്ലൗ വലിച്ചെറിഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്.
തങ്ങളുടെ രണ്ടുപേരുടെയും പ്രകടനം അതിരുകടക്കുന്നതായിരുന്നു എന്ന് മത്സരശേഷം അശ്വിൻ സമ്മതിച്ചു.
തുടർച്ചയായ മൂന്നാം ജയമാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. എബി ഡിവില്യേഴ്സ് (44 പന്തിൽ 82 നോട്ടൗട്ട്), മാർകസ് സ്റ്റോയിനിസ് (34 പന്തിൽ 46 നോട്ടൗട്ട്), പാർഥിവ് പട്ടേൽ (24 പന്തിൽ 43 റണ്‍സ്) എന്നിവരുടെ മികവിൽ ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് നേടി. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴിന് 185ൽ അവസാനിച്ചു. ഡിവില്യേഴ്സ് ആണ് കളിയിലെ താരമായത്. മുഹമ്മദ് ഷാമിയുടെ പന്തിൽ ഡിവില്യേഴ്സ് ഒറ്റക്കൈകൊണ്ട് അടിച്ച സിക്സർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കു മുകളിലാണ് വിശ്രമിച്ചത്. അവസാന മൂന്ന് ഓവറിൽ റോയൽ ചലഞ്ചേഴ്സ് 64 റണ്‍സ് അടിച്ചുകൂട്ടിയത് ജയത്തിൽ നിർണായകമായി.
റോയൽ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സിന്റെ നാലാം ഓവറിൽ കോഹ്ലി പുറത്തായപ്പോൾ പഞ്ചാബ് നായകനായ ആർ. അശ്വിൻ അതാഘോഷിച്ചത് അത്യാവേശത്തോടെയായിരുന്നു. എന്നാൽ, ഇതിനുള്ള മറുപടി കോഹ്ലി നൽകിയത് മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു. അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻവേണ്ടിയിരുന്നത് 27 റണ്‍സ്. ഉമേഷ് യാദവ് എറിഞ്ഞ ആ ഓവറിന്റെ ആദ്യ പന്ത് അശ്വിൻ സിക്സർ പറത്തി. രണ്ടാം പന്തും സിക്സറിനായുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനരികെ കോഹ്ലി ക്യാച്ച് എടുത്തു. താൻ പുറത്തായപ്പോൾ അശ്വിൻ കാണിച്ച ആഘോഷ പ്രകടനത്തിന്റെ അതേയളവിൽ കോഹ്ലിയും ഇത്തവണ കട്ടക്കലിപ്പ് പുറത്തെടുത്തു. പുറത്തായതിന് പിന്നാലെ കോഹ്ലിയുടെ വിക്കറ്റാഘോഷം കൂടിയായതോടെ അശ്വിന്റെ സമനിലതെറ്റി. ഡഗ് ഒൗട്ടിലേക്ക് എത്തിയ അശ്വിൻ തന്റെ ബാറ്റിംഗ് ഗ്ലൗ വലിച്ചെറിഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്.
തങ്ങളുടെ രണ്ടുപേരുടെയും പ്രകടനം അതിരുകടക്കുന്നതായിരുന്നു എന്ന് മത്സരശേഷം അശ്വിൻ സമ്മതിച്ചു.
തുടർച്ചയായ മൂന്നാം ജയമാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. എബി ഡിവില്യേഴ്സ് (44 പന്തിൽ 82 നോട്ടൗട്ട്), മാർകസ് സ്റ്റോയിനിസ് (34 പന്തിൽ 46 നോട്ടൗട്ട്), പാർഥിവ് പട്ടേൽ (24 പന്തിൽ 43 റണ്‍സ്) എന്നിവരുടെ മികവിൽ ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് നേടി. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴിന് 185ൽ അവസാനിച്ചു. ഡിവില്യേഴ്സ് ആണ് കളിയിലെ താരമായത്. മുഹമ്മദ് ഷാമിയുടെ പന്തിൽ ഡിവില്യേഴ്സ് ഒറ്റക്കൈകൊണ്ട് അടിച്ച സിക്സർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കു മുകളിലാണ് വിശ്രമിച്ചത്. അവസാന മൂന്ന് ഓവറിൽ റോയൽ ചലഞ്ചേഴ്സ് 64 റണ്‍സ് അടിച്ചുകൂട്ടിയത് ജയത്തിൽ നിർണായകമായി.