ഫുട്ബോൾ കളത്തിൽ വർഗീയാധിക്ഷേപം നടത്തുന്നതിനെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് ഫോർവേഡ് റഹീം സ്റ്റെർലിംഗ്. വർഗീയാധിക്ഷേപം നടത്തുന്ന ക്ലബ്ബുകളുടെ ഒന്പത് പോയിന്റ് കുറയ്ക്കണം. ക്ലബ്ബുകളുടെ ആരാധകർ നടത്തുന്ന വർഗീയാധിക്ഷേപത്തിന് ടീമിനെ അടച്ചിട്ട ഗാലറിയിൽ മൂന്ന് മത്സരം കളിപ്പിക്കുയാണ് വേണ്ടതെന്നും ജമൈക്കൻ വംശജനായ സ്റ്റെർലിംഗ് വ്യക്തമാക്കി.
ടീമിന്റെ കിരീട സാധ്യതയ്ക്കും തരംതാഴ്ത്തലിനും തങ്ങളുടെ നടപടികൾ കാരണമാകുമെന്ന് മനസിലാക്കിയാൽ മാത്രമേ വർഗീയാധിക്ഷേപം തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ. പാർക്കിൽ കളിക്കുന്ന ഫുട്ബോൾ മുതൽ ചാന്പ്യൻസ് ലീഗ് വരെയുള്ള വേദികളിൽ ദൈനംദിനം വർഗീയാധിക്ഷേപം നടക്കാറുണ്ട്. കറുത്തവരും ഏഷ്യൻ വംശജരുമാണ് ഈ ക്രൂരതയ്ക്ക് ഏറ്റവുമധികം പാത്രമാകാറുള്ളതെന്നും സ്റ്റെർലിംഗ് പറഞ്ഞു.
ടീമിന്റെ കിരീട സാധ്യതയ്ക്കും തരംതാഴ്ത്തലിനും തങ്ങളുടെ നടപടികൾ കാരണമാകുമെന്ന് മനസിലാക്കിയാൽ മാത്രമേ വർഗീയാധിക്ഷേപം തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ. പാർക്കിൽ കളിക്കുന്ന ഫുട്ബോൾ മുതൽ ചാന്പ്യൻസ് ലീഗ് വരെയുള്ള വേദികളിൽ ദൈനംദിനം വർഗീയാധിക്ഷേപം നടക്കാറുണ്ട്. കറുത്തവരും ഏഷ്യൻ വംശജരുമാണ് ഈ ക്രൂരതയ്ക്ക് ഏറ്റവുമധികം പാത്രമാകാറുള്ളതെന്നും സ്റ്റെർലിംഗ് പറഞ്ഞു.