ജയ്പുർ: ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് തെറിച്ചെങ്കിലും സീസണിലെ അഞ്ചാമത്തെ സെഞ്ചുറി സ്വന്തം പേരിൽകുറിച്ച് രാജസ്ഥാൻ റോയൽസിന്റെ അജിങ്ക്യ രഹാനെ. ഐപിഎൽ ട്വന്റി-20യിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേയാണ് രഹാനെ സെഞ്ചുറി നേടി രാജകീയ ബാറ്റിംഗ് കാഴ്ചവച്ചത്. രഹാനെയുടെ മികവിൽ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സ് നേടി.
63 പന്തിൽ മൂന്ന് സിക്സും 11 ഫോറും അടക്കം രഹാനെ 105 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും രഹാനെയും രണ്ടാം വിക്കറ്റിൽ 130 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. സ്മിത്ത് 32 പന്തിൽ 50 റണ്‍സ് നേടി. എട്ട് ഫോറിന്റെ അകന്പടിയോടെയായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. ബെൻ സ്റ്റോക്സ് (എട്ട് റണ്‍സ്), ആഷ്ടണ്‍ ടർണർ (പൂജ്യം), റിയാൻ പ്രാഗ് (മൂന്ന് പന്തിൽ നാല് റണ്‍സ്) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. സ്റ്റൂവർട്ട് ബിന്നി 13 പന്തിൽ രണ്ട് ഫോറിന്റെ സഹായത്തോടെ 19 റണ്‍സ് നേടി.
ഡൽഹിക്കായി കഗിസൊ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസിനായി ശിഖർ ധവാൻ 25 പന്തിൽ 50 റണ്‍സ് തികച്ചു. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഡൽഹി 67 റണ്‍സ് അടിച്ചെടുത്തു.
63 പന്തിൽ മൂന്ന് സിക്സും 11 ഫോറും അടക്കം രഹാനെ 105 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും രഹാനെയും രണ്ടാം വിക്കറ്റിൽ 130 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. സ്മിത്ത് 32 പന്തിൽ 50 റണ്‍സ് നേടി. എട്ട് ഫോറിന്റെ അകന്പടിയോടെയായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. ബെൻ സ്റ്റോക്സ് (എട്ട് റണ്‍സ്), ആഷ്ടണ്‍ ടർണർ (പൂജ്യം), റിയാൻ പ്രാഗ് (മൂന്ന് പന്തിൽ നാല് റണ്‍സ്) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. സ്റ്റൂവർട്ട് ബിന്നി 13 പന്തിൽ രണ്ട് ഫോറിന്റെ സഹായത്തോടെ 19 റണ്‍സ് നേടി.
ഡൽഹിക്കായി കഗിസൊ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസിനായി ശിഖർ ധവാൻ 25 പന്തിൽ 50 റണ്‍സ് തികച്ചു. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഡൽഹി 67 റണ്‍സ് അടിച്ചെടുത്തു.