ചെന്നൈ: എം.എസ്. ധോണിയുടെ വെടിക്കെട്ടിനും ചെന്നൈ സൂപ്പർ കിംഗ്സിനെ തുണയ്ക്കാൻ സാധിച്ചില്ല. ത്രില്ലർ പോരാട്ടത്തിലെ ഭാഗ്യം തുണച്ചത് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബംഗളൂരു ഒരു റണ്‍ ജയം സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു, ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം ജയവും. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ചെന്നൈ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഇറങ്ങും.
പാർഥിവ് പട്ടേൽ (37 പന്തിൽ 53 റണ്‍സ്), എബി ഡിവില്യേഴ്സ് (19 പന്തിൽ 25 റണ്‍സ്), അക്ഷദീപ് നാഥ് (20 പന്തിൽ 24 റണ്‍സ്), മൊയീൻ അലി (16 പന്തിൽ 26 റണ്‍സ്) തുടങ്ങിയവരുടെ പ്രകടനത്തിലൂടെ ബംഗളൂരു 20 ഓവറിൽ 161 റണ്‍സ് നേടി. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്കായി ധോണി (48 പന്തിൽ 84 നോട്ടൗട്ട്), അന്പാട്ടി റായുഡു (29 പന്തിൽ 29 റണ്‍സ്), രവീന്ദ്ര ജഡേജ (12 പന്തിൽ 11 റണ്‍സ്) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. അവസാന ഓവറിൽ 26 റണ്‍സ് ആയിരുന്നു ചെന്നൈക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ ആ ഓവറിലെ ആദ്യ അഞ്ച് പന്തിൽ മൂന്ന് സിക്സ് ഉൾപ്പെടെ ധോണി 24 റണ്‍സ് അടിച്ചെടുത്തു. നിർണായകമായ അവസാന പന്തിൽ ധോണിയെ മറികടന്ന് ഉമേഷിന്റെ സ്ലോബോൾ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെ കൈയിൽ. സൂപ്പർ ഓവറിനായി ഒരു റണ്‍ ഓടിയെടുത്ത് ടൈ ആക്കാനുള്ള ശ്രമത്തിൽ ഷാർദുൾ ഠാക്കുർ റണ്ണൗട്ടായതോടെ ബംഗളൂരുവിന് ഒരു റണ്‍ ജയം.
ഡിവില്യേഴ്സ് 14 പന്തിൽ 14 റണ്‍സുമായി നിൽക്കുന്പോൾ ഫാഫ് ഡുപ്ലസി വിട്ടുകളഞ്ഞതും ചെന്നൈ ഇന്നിംഗ്സിലെ മൂന്നാം ഓവർ എറിഞ്ഞ ഉമേഷ് യാദവിന്റെ രണ്ടാം പന്തിൽ ഡുപ്ലസിയുടെ വിക്കറ്റ് തലനാരിഴയ്ക്ക് വീഴാതിരുന്നതുമാണ് ബംഗളൂരുവിന്റെ ഭാഗ്യനിമിഷങ്ങളായത്. 14 പന്തിൽ 14 റണ്‍സിൽനിന്ന് 19 പന്തിൽ 25 റണ്‍സുമായാണ് ഡിവില്യേഴ്സ് മടങ്ങിയത്. ഡുപ്ലസിയാകട്ടെ 15 പന്തിൽ അഞ്ച് റണ്‍സുമായി ഉമേഷ് യാദവിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു.
പാർഥിവ് പട്ടേൽ (37 പന്തിൽ 53 റണ്‍സ്), എബി ഡിവില്യേഴ്സ് (19 പന്തിൽ 25 റണ്‍സ്), അക്ഷദീപ് നാഥ് (20 പന്തിൽ 24 റണ്‍സ്), മൊയീൻ അലി (16 പന്തിൽ 26 റണ്‍സ്) തുടങ്ങിയവരുടെ പ്രകടനത്തിലൂടെ ബംഗളൂരു 20 ഓവറിൽ 161 റണ്‍സ് നേടി. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്കായി ധോണി (48 പന്തിൽ 84 നോട്ടൗട്ട്), അന്പാട്ടി റായുഡു (29 പന്തിൽ 29 റണ്‍സ്), രവീന്ദ്ര ജഡേജ (12 പന്തിൽ 11 റണ്‍സ്) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. അവസാന ഓവറിൽ 26 റണ്‍സ് ആയിരുന്നു ചെന്നൈക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ ആ ഓവറിലെ ആദ്യ അഞ്ച് പന്തിൽ മൂന്ന് സിക്സ് ഉൾപ്പെടെ ധോണി 24 റണ്‍സ് അടിച്ചെടുത്തു. നിർണായകമായ അവസാന പന്തിൽ ധോണിയെ മറികടന്ന് ഉമേഷിന്റെ സ്ലോബോൾ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെ കൈയിൽ. സൂപ്പർ ഓവറിനായി ഒരു റണ്‍ ഓടിയെടുത്ത് ടൈ ആക്കാനുള്ള ശ്രമത്തിൽ ഷാർദുൾ ഠാക്കുർ റണ്ണൗട്ടായതോടെ ബംഗളൂരുവിന് ഒരു റണ്‍ ജയം.
ഡിവില്യേഴ്സ് 14 പന്തിൽ 14 റണ്‍സുമായി നിൽക്കുന്പോൾ ഫാഫ് ഡുപ്ലസി വിട്ടുകളഞ്ഞതും ചെന്നൈ ഇന്നിംഗ്സിലെ മൂന്നാം ഓവർ എറിഞ്ഞ ഉമേഷ് യാദവിന്റെ രണ്ടാം പന്തിൽ ഡുപ്ലസിയുടെ വിക്കറ്റ് തലനാരിഴയ്ക്ക് വീഴാതിരുന്നതുമാണ് ബംഗളൂരുവിന്റെ ഭാഗ്യനിമിഷങ്ങളായത്. 14 പന്തിൽ 14 റണ്‍സിൽനിന്ന് 19 പന്തിൽ 25 റണ്‍സുമായാണ് ഡിവില്യേഴ്സ് മടങ്ങിയത്. ഡുപ്ലസിയാകട്ടെ 15 പന്തിൽ അഞ്ച് റണ്‍സുമായി ഉമേഷ് യാദവിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു.