ബാങ്കോക്: ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ വന്പൻ അട്ടിമറി. 56 കിലോഗ്രാം വിഭാഗത്തിൽ ലോക ചാന്പ്യനായ കസാക്കിസ്ഥാന്റെ കൈരാത് യെറാലിയേവിനെ അട്ടിമറിച്ച് ഇന്ത്യയുടെ കവിന്ദർ സിംഗ് ബിഷ്ത് സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പാക്കി. 52 കിലോഗ്രാം വിഭാഗത്തിൽ ഒളിന്പിക് ചാന്പ്യനായ ഉസ്ബക്കിസ്ഥാന്റെ ഹസൻബോയ് ഡസ്മറ്റോവിനെ അട്ടിമറിച്ച് അമിത് പൻഘലും സെമിയിൽ ഇടംപിടിച്ചു.
ദേശീയ ചാന്പ്യനായ ദീപക് സിംഗ് 49 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ റമിഷ് റഹ്മാനിയെ കീഴടക്കിയായിരുന്നു ദീപക്കിന്റെ മുന്നേറ്റം.
വനിതാ വിഭാഗം 57 കിലോഗ്രാമിൽ ഇന്ത്യയുടെ സോണിയ ചാഹൽ സെമിയിൽ പ്രവേശിച്ചു. ലോക വെള്ളി മെഡൽ ജേതാവായ സോണിയ കൊറിയയുടെ ജൊ സണ്‍ ഹ്വയെ കീഴടക്കിയാണ് സെമിയിലെത്തി മെഡൽ ഉറപ്പിച്ചത്. അതേസമയം, 81+ കിലോഗ്രാം വിഭാഗത്തിൽ സീമ പൂനിയ ചൈനയുടെ യാങ് സിയാഒലിയോട് പരാജയപ്പെട്ട് ക്വാർട്ടറിൽ പുറത്തായി.
ദേശീയ ചാന്പ്യനായ ദീപക് സിംഗ് 49 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ റമിഷ് റഹ്മാനിയെ കീഴടക്കിയായിരുന്നു ദീപക്കിന്റെ മുന്നേറ്റം.
വനിതാ വിഭാഗം 57 കിലോഗ്രാമിൽ ഇന്ത്യയുടെ സോണിയ ചാഹൽ സെമിയിൽ പ്രവേശിച്ചു. ലോക വെള്ളി മെഡൽ ജേതാവായ സോണിയ കൊറിയയുടെ ജൊ സണ്‍ ഹ്വയെ കീഴടക്കിയാണ് സെമിയിലെത്തി മെഡൽ ഉറപ്പിച്ചത്. അതേസമയം, 81+ കിലോഗ്രാം വിഭാഗത്തിൽ സീമ പൂനിയ ചൈനയുടെ യാങ് സിയാഒലിയോട് പരാജയപ്പെട്ട് ക്വാർട്ടറിൽ പുറത്തായി.