ഹൈദരാബാദ്: ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) വീഴ്ചയെത്തുടർന്ന് മലയാളി താരമായ എച്ച്.എസ്. പ്രണോയ്ക്കും സായ് പ്രണീതിനും ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൻ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി. ചൈനയിലെ വുഹാനിൽ ഇന്നാണ് ഏഷ്യൻ ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. നിലവിലെ വെങ്കല മെഡൽ ജേതാവാണ് പ്രണോയ്.
നിയമപ്രകാരം മുൻനിര രാജ്യങ്ങൾക്ക് നാല് താരങ്ങളെ പങ്കെടുപ്പിക്കാം. പുരുഷ വിഭാഗം സിംഗിൾസിൽ ഏഷ്യൻ കമ്മിറ്റി നിർദേശിച്ചത് കിഡംബി ശ്രീകാന്ത്, സമീർ വർമ, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവരെയായിരുന്നു. എന്നാൽ, ഇന്ത്യൻ അസോസിയേഷൻ ശ്രീകാന്ത്, സമീർ വർമ എന്നിവരുടെ എൻട്രികൾ മാത്രമാണ് സ്ഥിരീകരിച്ചത്.
ഇന്നലെയാണ് തങ്ങൾക്ക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വിവരം അറിഞ്ഞതെന്ന് പ്രണോയ് പറഞ്ഞു. ഓരോ ചാന്പ്യൻഷിപ്പുകളും നിർണായകവും പ്രധാനപ്പെട്ടതുമാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, നിരാശയുണ്ട്- പ്രണോയ് പറഞ്ഞു.
നിയമപ്രകാരം മുൻനിര രാജ്യങ്ങൾക്ക് നാല് താരങ്ങളെ പങ്കെടുപ്പിക്കാം. പുരുഷ വിഭാഗം സിംഗിൾസിൽ ഏഷ്യൻ കമ്മിറ്റി നിർദേശിച്ചത് കിഡംബി ശ്രീകാന്ത്, സമീർ വർമ, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവരെയായിരുന്നു. എന്നാൽ, ഇന്ത്യൻ അസോസിയേഷൻ ശ്രീകാന്ത്, സമീർ വർമ എന്നിവരുടെ എൻട്രികൾ മാത്രമാണ് സ്ഥിരീകരിച്ചത്.
ഇന്നലെയാണ് തങ്ങൾക്ക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വിവരം അറിഞ്ഞതെന്ന് പ്രണോയ് പറഞ്ഞു. ഓരോ ചാന്പ്യൻഷിപ്പുകളും നിർണായകവും പ്രധാനപ്പെട്ടതുമാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, നിരാശയുണ്ട്- പ്രണോയ് പറഞ്ഞു.