പാരീസ്: മത്സരത്തിനു മുമ്പുതന്നെ കിരീടം ഉറപ്പിച്ച പാരി സാന്‍ ഷെര്‍മയിന്‍ ജയത്തോടെ കിരീടനേട്ടം ആഘോഷിച്ചു. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പിഎസ്ജി 3-1ന് മോണക്കോയെ തോല്‍പ്പിച്ചു. കൈലിയന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് പിഎസ്ജിക്ക് ജയമൊരുക്കിയത്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ജനുവരി 23നുശേഷം നെയ്മര്‍ പിഎസ്ജിയുടെ കുപ്പായത്തില്‍ തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു.
ആദ്യ പകുതിയില്‍ത്തന്നെ എംബാപ്പെ ഇരട്ട ഗോളുമായി മത്സരം അനുകൂലമാക്കി. അവസാന മിനിറ്റില്‍ അലക്സാണ്ടര്‍ ഗോളോവിനാണ് മോണക്കോയുടെ ഗോള്‍ നേടിയത്. 33 കളിയില്‍ 84 പോയിന്റാണ് പിഎസ്ജിക്ക്. ഇത്രതന്നെ മത്സരങ്ങളില്‍ 65 പോയിന്റുള്ള ലിലെയാണ് രണ്ടാമത്. പിഎസ്ജിയുടെ എട്ടാമത്തെ ലീഗ് കിരീടമാണ്. എംബാപ്പെയുടെ ഹാട്രിക് ലീഗ് വണ്‍ കിരീടമാണ്. 206-17ല്‍ മോണക്കോയ്ക്കൊപ്പവും അടുത്ത സീസണുകളില്‍ പിഎസ്ജിക്കൊപ്പവും യുവതാരം ലീഗ് കിരീടം ചൂടി.
എംബാപ്പെ ഗോൾ നേട്ടം 30
ഹാട്രിക്കോടെ എംബാപ്പെ സീസണില്‍ ഗോള്‍ തികച്ചു. ലീഗ് വണ്‍ ചരിത്രത്തില്‍ ഇത്രയും ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ.
ആദ്യ പകുതിയില്‍ത്തന്നെ എംബാപ്പെ ഇരട്ട ഗോളുമായി മത്സരം അനുകൂലമാക്കി. അവസാന മിനിറ്റില്‍ അലക്സാണ്ടര്‍ ഗോളോവിനാണ് മോണക്കോയുടെ ഗോള്‍ നേടിയത്. 33 കളിയില്‍ 84 പോയിന്റാണ് പിഎസ്ജിക്ക്. ഇത്രതന്നെ മത്സരങ്ങളില്‍ 65 പോയിന്റുള്ള ലിലെയാണ് രണ്ടാമത്. പിഎസ്ജിയുടെ എട്ടാമത്തെ ലീഗ് കിരീടമാണ്. എംബാപ്പെയുടെ ഹാട്രിക് ലീഗ് വണ്‍ കിരീടമാണ്. 206-17ല്‍ മോണക്കോയ്ക്കൊപ്പവും അടുത്ത സീസണുകളില്‍ പിഎസ്ജിക്കൊപ്പവും യുവതാരം ലീഗ് കിരീടം ചൂടി.
എംബാപ്പെ ഗോൾ നേട്ടം 30
ഹാട്രിക്കോടെ എംബാപ്പെ സീസണില്‍ ഗോള്‍ തികച്ചു. ലീഗ് വണ്‍ ചരിത്രത്തില്‍ ഇത്രയും ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ.