ദോഹ: 23-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് കൊടിയേറിയത് ഇന്ത്യക്ക് വേദന സമ്മാനിച്ച്. വനിതാ വിഭാഗം 400 മീറ്ററിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഹിമ ദാസ് പരിക്കേറ്റ് പുറത്ത്. 400 മീറ്റർ ആദ്യ ഹീറ്റിൽ ഇറങ്ങിയ ഹിമയ്ക്ക് പിൻ മസിൽ വേദനയെത്തുടർന്ന് ഓട്ടം പൂർത്തിയാക്കാൻ സാധിച്ചില്ല. ആദ്യ ദിനം ഇന്ത്യക്ക് രണ്ട് വീതം വെള്ളിയും വെങ്കലവും ലഭിച്ചത് ആശ്വാസമായി.
പത്തൊന്‍പതുകാരിയായ ഹിമ ലോക ജൂണിയർ ചാന്പ്യനും ദേശീയ റിക്കാർഡിനുടമയുമാണ്. ഹിമയുടെ പരിക്ക് ഇന്ത്യൻ ക്യാന്പിൽ ആശങ്കപരത്തിയിരിക്കുകയാണ്. 4-400 മീറ്റർ റിലേയിലും 400 മീറ്റർ മിക്സഡ് റിലേയിലും അവിഭാജ്യഘടകമായിരുന്നു ഹിമ. ഈ ഇനങ്ങളിൽ യുവ താരത്തിന്റെ സാന്നിധ്യം ഉറപ്പുപറയാറായിട്ടില്ലെന്ന് പരിശീലകനായ രാധാകൃഷ്ണൻ നായർ പറഞ്ഞു. 400 മീറ്ററിൽ 50.59 സെക്കൻഡ് ആണ് ഹിമയുടെ മികച്ച സമയം. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പിൽ 52.88 സെക്കൻഡിൽ ഫിനിഷ് ചെയ്യാനേ ഹിമയ്ക്കു സാധിച്ചിരുന്നുള്ളൂ.
റിക്കാർഡ് ദ്യുതി
ദേശീയ റിക്കാർഡ് തിരുത്തുന്ന പ്രകടനത്തോടെ ഇന്ത്യയുടെ വേഗ റാണിയായ ദ്യുതി ചന്ദ് വനിതാ വിഭാഗം 100 മീറ്റർ ഹീറ്റ്സിൽ ജയിച്ച് സെമിയിലേക്ക് മുന്നേറി. നാലാം ഹീറ്റിൽ മത്സരിച്ച ദ്യുതി 11.28 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷിംഗ് ലൈൻ കടന്നത്. സ്വന്തം പേരിലുണ്ടായിരുന്ന 11.29 സെക്കൻഡ് എന്ന ദേശീയ റിക്കാർഡാണ് ദ്യുതി തിരുത്തിയത്. കഴിഞ്ഞ വർഷം ഗോഹട്ടിയിലായിരുന്നു ദ്യുതി ദേശീയ റിക്കാർഡ് കുറിച്ചത്. അതേസമയം, സെപ്റ്റംബർ-ഒക്ടോബറിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പ് യോഗ്യതാ മാർക്കായ 11.24 സെക്കൻഡ് കണ്ടെത്താൻ ഒഡീഷ താരത്തിനു സാധിച്ചില്ല.
ജിൻസണ്, അനസ്...
ജിൻസണ് ജോണ്സണ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ്, പ്രവീണ്‍ ചിത്രവേൽ, ഗോമതി മാരിമുത്തു എന്നിവർ ഹീറ്റ്സ് പോരാട്ടം ജയിച്ച് സെമിയിലേക്ക് മുന്നേറി.
മലയാളികളുടെ അഭിമാനമായ ജിൻസണ് പുരുഷന്മാരുടെ 800 മീറ്ററിൽ 1:53.43 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് സെമിയിൽ കടന്നത്. മുഹമ്മദ് അഫ്സലും (1:52.93 സെക്കൻഡ്) സെമിയിൽ കടന്നു.
പുരുഷന്മാരുടെ 400 മീറ്ററിലാണ് മുഹമ്മദ് അനസും (46.46 സെക്കൻഡ്) ആരോക്യ രാജീവും (46.25 സെക്കൻഡ്) സെമിയിൽ പ്രവേശിച്ചത്. ഫെഡറേഷൻ കപ്പിൽ സ്വർണ ജേതാവായ പ്രവീണ്‍ ചിത്രവേൽ 15.66 മീറ്റർ താണ്ടി പുരുഷ വിഭാഗം ട്രിപ്പിൾജംപ് സെമിയിൽ കടന്നു. വനിതാ വിഭാഗം 800 മീറ്ററിൽ ഗോമതി മാരിമുത്തു 2:04.96 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമതെത്തി സെമിയിലേക്ക് യോഗ്യത നേടി. സരിതബെൻ ഗെയ്ക്വാദ് വനിതാ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ കടന്നു.
രണ്ടു വെള്ളി, രണ്ടു വെങ്കലം
വനിതാ വിഭാഗം 5000 മീറ്ററിൽ വെങ്കലത്തിലൂടെ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു. പരുൾ ചൗധരിയാണ് ഇന്ത്യക്കായി 5000 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയത്. 15:36.03 സെക്കൻഡിൽ ഇന്ത്യൻ താരം ഫിനിഷിംഗ് ലൈൻ കടന്നു.
വനിതകളുടെ ജാവലിൻത്രോയിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. ഇന്ത്യയുടെ അനു റാണി 60.22 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടി. ആദ്യ ശ്രമത്തിലാണ് ഇന്ത്യൻതാരം ഈ ദൂരം ജാവലിൻ പായിച്ചത്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യക്കായി അവിനാഷ് (8:30.19 സെക്കൻഡ്) വെള്ളിയണിഞ്ഞു. എം.ആർ. പൂവമ്മയ്ക്ക് വനിതകളുടെ 400 മീറ്ററിൽ വെങ്കലം. 53.21 സെക്കൻഡിലാണ് പൂവമ്മ വെങ്കലം കരസ്ഥമാക്കിയത്.
പത്തൊന്‍പതുകാരിയായ ഹിമ ലോക ജൂണിയർ ചാന്പ്യനും ദേശീയ റിക്കാർഡിനുടമയുമാണ്. ഹിമയുടെ പരിക്ക് ഇന്ത്യൻ ക്യാന്പിൽ ആശങ്കപരത്തിയിരിക്കുകയാണ്. 4-400 മീറ്റർ റിലേയിലും 400 മീറ്റർ മിക്സഡ് റിലേയിലും അവിഭാജ്യഘടകമായിരുന്നു ഹിമ. ഈ ഇനങ്ങളിൽ യുവ താരത്തിന്റെ സാന്നിധ്യം ഉറപ്പുപറയാറായിട്ടില്ലെന്ന് പരിശീലകനായ രാധാകൃഷ്ണൻ നായർ പറഞ്ഞു. 400 മീറ്ററിൽ 50.59 സെക്കൻഡ് ആണ് ഹിമയുടെ മികച്ച സമയം. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പിൽ 52.88 സെക്കൻഡിൽ ഫിനിഷ് ചെയ്യാനേ ഹിമയ്ക്കു സാധിച്ചിരുന്നുള്ളൂ.
റിക്കാർഡ് ദ്യുതി
ദേശീയ റിക്കാർഡ് തിരുത്തുന്ന പ്രകടനത്തോടെ ഇന്ത്യയുടെ വേഗ റാണിയായ ദ്യുതി ചന്ദ് വനിതാ വിഭാഗം 100 മീറ്റർ ഹീറ്റ്സിൽ ജയിച്ച് സെമിയിലേക്ക് മുന്നേറി. നാലാം ഹീറ്റിൽ മത്സരിച്ച ദ്യുതി 11.28 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷിംഗ് ലൈൻ കടന്നത്. സ്വന്തം പേരിലുണ്ടായിരുന്ന 11.29 സെക്കൻഡ് എന്ന ദേശീയ റിക്കാർഡാണ് ദ്യുതി തിരുത്തിയത്. കഴിഞ്ഞ വർഷം ഗോഹട്ടിയിലായിരുന്നു ദ്യുതി ദേശീയ റിക്കാർഡ് കുറിച്ചത്. അതേസമയം, സെപ്റ്റംബർ-ഒക്ടോബറിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പ് യോഗ്യതാ മാർക്കായ 11.24 സെക്കൻഡ് കണ്ടെത്താൻ ഒഡീഷ താരത്തിനു സാധിച്ചില്ല.
ജിൻസണ്, അനസ്...
ജിൻസണ് ജോണ്സണ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ്, പ്രവീണ്‍ ചിത്രവേൽ, ഗോമതി മാരിമുത്തു എന്നിവർ ഹീറ്റ്സ് പോരാട്ടം ജയിച്ച് സെമിയിലേക്ക് മുന്നേറി.
മലയാളികളുടെ അഭിമാനമായ ജിൻസണ് പുരുഷന്മാരുടെ 800 മീറ്ററിൽ 1:53.43 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് സെമിയിൽ കടന്നത്. മുഹമ്മദ് അഫ്സലും (1:52.93 സെക്കൻഡ്) സെമിയിൽ കടന്നു.
പുരുഷന്മാരുടെ 400 മീറ്ററിലാണ് മുഹമ്മദ് അനസും (46.46 സെക്കൻഡ്) ആരോക്യ രാജീവും (46.25 സെക്കൻഡ്) സെമിയിൽ പ്രവേശിച്ചത്. ഫെഡറേഷൻ കപ്പിൽ സ്വർണ ജേതാവായ പ്രവീണ്‍ ചിത്രവേൽ 15.66 മീറ്റർ താണ്ടി പുരുഷ വിഭാഗം ട്രിപ്പിൾജംപ് സെമിയിൽ കടന്നു. വനിതാ വിഭാഗം 800 മീറ്ററിൽ ഗോമതി മാരിമുത്തു 2:04.96 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമതെത്തി സെമിയിലേക്ക് യോഗ്യത നേടി. സരിതബെൻ ഗെയ്ക്വാദ് വനിതാ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ കടന്നു.
രണ്ടു വെള്ളി, രണ്ടു വെങ്കലം
വനിതാ വിഭാഗം 5000 മീറ്ററിൽ വെങ്കലത്തിലൂടെ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു. പരുൾ ചൗധരിയാണ് ഇന്ത്യക്കായി 5000 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയത്. 15:36.03 സെക്കൻഡിൽ ഇന്ത്യൻ താരം ഫിനിഷിംഗ് ലൈൻ കടന്നു.
വനിതകളുടെ ജാവലിൻത്രോയിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. ഇന്ത്യയുടെ അനു റാണി 60.22 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടി. ആദ്യ ശ്രമത്തിലാണ് ഇന്ത്യൻതാരം ഈ ദൂരം ജാവലിൻ പായിച്ചത്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യക്കായി അവിനാഷ് (8:30.19 സെക്കൻഡ്) വെള്ളിയണിഞ്ഞു. എം.ആർ. പൂവമ്മയ്ക്ക് വനിതകളുടെ 400 മീറ്ററിൽ വെങ്കലം. 53.21 സെക്കൻഡിലാണ് പൂവമ്മ വെങ്കലം കരസ്ഥമാക്കിയത്.