ജയ്പുർ: രാജസ്ഥാൻ റോയൽസ് തല മാറിയിറങ്ങിയ ആദ്യ മത്സരത്തിൽ ജയം. സീസണിൽ എട്ട് മത്സരത്തിൽ ആറ് തോൽവി വഴങ്ങിയ രാജസ്ഥാൻ റോയൽസ് ഒന്‍പതാം മത്സരത്തിൽ ഇറങ്ങിയത് പുതിയ ക്യാപ്റ്റൻസിയിൽ. അജിങ്ക്യ രഹാനയ്ക്കു പകരം സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായെത്തിയപ്പോൾ റോയൽസ് അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. റോയൽസിന്റെ മൂന്നാം ജയമാണിത്. അതിൽ രണ്ട് ജയവും മുംബൈക്കെതിരായാണെന്നതാണ് ശ്രദ്ധേയം. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161. രാജസ്ഥാൻ റോയൽസ് 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162. ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ റോയൽസ് നാല് വിക്കറ്റിനായിരുന്നു ജയിച്ചത്.
ജയ്പുരിലെ സ്വാമി മാൻസിംഗ് സ്റ്റേഡിയത്തിൽ ടോസ് ജയിച്ച സ്മിത്ത് മുംബൈയെ ബാറ്റിംഗിന് അയച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ (ഏഴ് പന്തിൽ അഞ്ച് റണ്‍സ്) ശ്രേയസ് ഗോപാലിനു റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി. 11 റണ്‍സ് ആയിരുന്നു മുംബൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്വിന്റണ്‍ ഡി കോക്കും (47 പന്തിൽ 65 റണ്‍സ്) സൂര്യകുമാർ യാദവും (33 പന്തിൽ 34 റണ്‍സ്) 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 68 പന്തിലായിരുന്നു ഇവർ 97 റണ്‍സ് നേടിയത്. ഹാർദിക് പാണ്ഡ്യ (15 പന്തിൽ 23 റണ്‍സ്), കിറോണ്‍ പൊള്ളാർഡ് (ഏഴ് പന്തിൽ 10 റണ്‍സ്), ബെൻ കട്ടിംഗ് (ഒന്‍പത് പന്തിൽ 13 നോട്ടൗട്ട്) എന്നിവരുടെ സംഭാവനയാണ് മുംബൈയെ161ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിനായി ഓപ്പണിംഗിനെത്തിയത് സഞ്ജു വി. സാംസണും രഹാനയുമായിരുന്നു. ഇവരുടെ കൂട്ടുകെട്ട് 3.4 ഓവറിൽ 39ൽ അവസാനിച്ചു. രഹാനയായിരുന്നു (12 പന്തിൽ 12 റണ്‍സ്) ആദ്യം മടങ്ങിയത്.
മൂന്നാമനായി എത്തിയ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്റെ കളിയിലൂടെ ടീമിനെ ജയത്തിലേക്ക് നയിച്ചു. സ്മിത്ത്-സഞ്ജു കൂട്ടുകെട്ട് 22 പന്തിൽ 37 റണ്‍സ് നേടി. ബെൻ സ്റ്റോക്സിന് (പൂജ്യം) രണ്ട് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. റിയാൻ പരാഗും (29 പന്തിൽ 43 റണ്‍സ്) സ്മിത്തും (28 പന്തിൽ 59 നോട്ടൗട്ട്) നാലാം വിക്കറ്റിൽ 58 പന്തിൽ 70 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചത് രാജസ്ഥാന്റെ ജയത്തിൽ നിർണായകമായി.
ദുരന്തമായി ആർച്ചർ
ഇംഗ്ലണ്ടിന്റെ 15 അംഗ ലോകകപ്പ് ടീമിൽ ഇടംലഭിക്കാതിരുന്ന ജോഫ്ര ആർച്ചർ മറക്കാനാഗ്രഹിക്കുന്ന ദിനമായിരുന്നു ഇന്നലത്തേത്. നാല് ഓവറിൽ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ആർച്ചർ മൂന്ന് നിർണായക ക്യാച്ചുകൾ ഇന്നലെ നിലത്തിട്ടു. മുംബൈയുടെ ഓപ്പണർ ക്വിന്റണ്‍ ഡികോക്ക് ഏഴ് റണ്‍സ് എടുത്ത് നിൽക്കുന്പോൾ ശ്രേയസ് ഗോപാലിന്റെ പന്തിലായിരുന്നു ആദ്യ ക്യാച്ച് വിട്ടുകളഞ്ഞത്. 17-ാം ഓവർ എറിയാനെത്തിയ ഉനദ്കടിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയെയും ആർച്ചർ വിട്ടുകളഞ്ഞു. മൂന്ന് റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയുടെ അപ്പോഴത്തെ സന്പാദ്യം. 19-ാം ഓവറിൽ ഉനദ്കടിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയെ രണ്ടാമതും ആർച്ചർ വിട്ടുകളഞ്ഞു. അടുത്ത പന്തിൽ പാണ്ഡ്യ സിക്സറും പറത്തി.
ജയ്പുരിലെ സ്വാമി മാൻസിംഗ് സ്റ്റേഡിയത്തിൽ ടോസ് ജയിച്ച സ്മിത്ത് മുംബൈയെ ബാറ്റിംഗിന് അയച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ (ഏഴ് പന്തിൽ അഞ്ച് റണ്‍സ്) ശ്രേയസ് ഗോപാലിനു റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി. 11 റണ്‍സ് ആയിരുന്നു മുംബൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്വിന്റണ്‍ ഡി കോക്കും (47 പന്തിൽ 65 റണ്‍സ്) സൂര്യകുമാർ യാദവും (33 പന്തിൽ 34 റണ്‍സ്) 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 68 പന്തിലായിരുന്നു ഇവർ 97 റണ്‍സ് നേടിയത്. ഹാർദിക് പാണ്ഡ്യ (15 പന്തിൽ 23 റണ്‍സ്), കിറോണ്‍ പൊള്ളാർഡ് (ഏഴ് പന്തിൽ 10 റണ്‍സ്), ബെൻ കട്ടിംഗ് (ഒന്‍പത് പന്തിൽ 13 നോട്ടൗട്ട്) എന്നിവരുടെ സംഭാവനയാണ് മുംബൈയെ161ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിനായി ഓപ്പണിംഗിനെത്തിയത് സഞ്ജു വി. സാംസണും രഹാനയുമായിരുന്നു. ഇവരുടെ കൂട്ടുകെട്ട് 3.4 ഓവറിൽ 39ൽ അവസാനിച്ചു. രഹാനയായിരുന്നു (12 പന്തിൽ 12 റണ്‍സ്) ആദ്യം മടങ്ങിയത്.
മൂന്നാമനായി എത്തിയ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്റെ കളിയിലൂടെ ടീമിനെ ജയത്തിലേക്ക് നയിച്ചു. സ്മിത്ത്-സഞ്ജു കൂട്ടുകെട്ട് 22 പന്തിൽ 37 റണ്‍സ് നേടി. ബെൻ സ്റ്റോക്സിന് (പൂജ്യം) രണ്ട് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. റിയാൻ പരാഗും (29 പന്തിൽ 43 റണ്‍സ്) സ്മിത്തും (28 പന്തിൽ 59 നോട്ടൗട്ട്) നാലാം വിക്കറ്റിൽ 58 പന്തിൽ 70 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചത് രാജസ്ഥാന്റെ ജയത്തിൽ നിർണായകമായി.
ദുരന്തമായി ആർച്ചർ
ഇംഗ്ലണ്ടിന്റെ 15 അംഗ ലോകകപ്പ് ടീമിൽ ഇടംലഭിക്കാതിരുന്ന ജോഫ്ര ആർച്ചർ മറക്കാനാഗ്രഹിക്കുന്ന ദിനമായിരുന്നു ഇന്നലത്തേത്. നാല് ഓവറിൽ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ആർച്ചർ മൂന്ന് നിർണായക ക്യാച്ചുകൾ ഇന്നലെ നിലത്തിട്ടു. മുംബൈയുടെ ഓപ്പണർ ക്വിന്റണ്‍ ഡികോക്ക് ഏഴ് റണ്‍സ് എടുത്ത് നിൽക്കുന്പോൾ ശ്രേയസ് ഗോപാലിന്റെ പന്തിലായിരുന്നു ആദ്യ ക്യാച്ച് വിട്ടുകളഞ്ഞത്. 17-ാം ഓവർ എറിയാനെത്തിയ ഉനദ്കടിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയെയും ആർച്ചർ വിട്ടുകളഞ്ഞു. മൂന്ന് റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയുടെ അപ്പോഴത്തെ സന്പാദ്യം. 19-ാം ഓവറിൽ ഉനദ്കടിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയെ രണ്ടാമതും ആർച്ചർ വിട്ടുകളഞ്ഞു. അടുത്ത പന്തിൽ പാണ്ഡ്യ സിക്സറും പറത്തി.