നാപ്പോളി/ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ സെമി ഫൈനലില്‍ ആഴ്സണല്‍-വലന്‍സിയ, ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്-ചെല്‍സി പോരാട്ടം. മേയ് മൂന്നിന് ആദ്യപാദവും 10ന് രണ്ടാംപാദവും. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിന്റെ എവേ മത്സരത്തില്‍ ആഴ്സണല്‍ 1-0ന് നാപ്പോളിയെ പരാജയപ്പെടുത്തി. അഗ്രഗേറ്റില്‍ 3-0ന്റെ ജയമായിരുന്നു. അലക്സാണ്ടര്‍ ലാക്സെറ്റെയാണു ഗോള്‍ നേടിയത്. വലന്‍സിയ 2-0ന് വിയ്യാറയലിനെ തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ വലന്‍സിയ 3-1ന് ജയിച്ചിരുന്നു. അഗ്രഗേറ്റില്‍ 5-1ന്റെ ജയം.
സ്വന്തം ഗ്രൗണ്ടില്‍ ചെല്‍സി 4-3ന് സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍തന്നെ ചെല്‍സി 4-1ന് മുന്നിലെത്തി. പെഡ്രോയുടെ ഇരട്ട ഗോളിനു പുറമെ (2-ാം മിനിറ്റ്, 27-ാം മിനിറ്റ്), ഒലിവര്‍ ഗിരു (17-ാം മിനിറ്റ്) ഒരു ഗോള്‍ നേടി. ഒരണ്ണം സൈമണ്‍ ഡെലിയുടെ (9-ാം മിനിറ്റ്) സെല്‍ഫ് ഗോളായിരുന്നു. സ്ലാവിയയ്ക്കായി തോമസ് സൗചെക് (25-ാം മിനിറ്റ്), പീറ്റര്‍ സെവ്ചിക് (51-ാം മിനിറ്റ്, 54-ാം മിനിറ്റ്) എന്നിവർ ഗോള്‍ നേടി. സ്വന്തം ഗ്രൗണ്ടില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട് 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. അഗ്രഗേറ്റില്‍ 4-4ന്റെ സമനിലയായിരുന്നു. ലിസ്ബണില്‍ ഫ്രാങ്ക്ഫര്‍ട്ട് നേടിയ രണ്ടു എവേ ഗോളാണ് സെമിയിലെത്തിച്ചത്.
സ്വന്തം ഗ്രൗണ്ടില്‍ ചെല്‍സി 4-3ന് സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍തന്നെ ചെല്‍സി 4-1ന് മുന്നിലെത്തി. പെഡ്രോയുടെ ഇരട്ട ഗോളിനു പുറമെ (2-ാം മിനിറ്റ്, 27-ാം മിനിറ്റ്), ഒലിവര്‍ ഗിരു (17-ാം മിനിറ്റ്) ഒരു ഗോള്‍ നേടി. ഒരണ്ണം സൈമണ്‍ ഡെലിയുടെ (9-ാം മിനിറ്റ്) സെല്‍ഫ് ഗോളായിരുന്നു. സ്ലാവിയയ്ക്കായി തോമസ് സൗചെക് (25-ാം മിനിറ്റ്), പീറ്റര്‍ സെവ്ചിക് (51-ാം മിനിറ്റ്, 54-ാം മിനിറ്റ്) എന്നിവർ ഗോള്‍ നേടി. സ്വന്തം ഗ്രൗണ്ടില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട് 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. അഗ്രഗേറ്റില്‍ 4-4ന്റെ സമനിലയായിരുന്നു. ലിസ്ബണില്‍ ഫ്രാങ്ക്ഫര്‍ട്ട് നേടിയ രണ്ടു എവേ ഗോളാണ് സെമിയിലെത്തിച്ചത്.