മാഞ്ചസ്റ്റര്‍: ഈ സീസണില്‍ നാലു കിരീടങ്ങളെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെയും പരിശീലകന് പെപ് ഗാര്‍ഡിയോളയുടെയും മോഹങ്ങള്‍ തകര്‍ന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോട്ടനത്തെ 4-3ന് സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍വച്ച് സിറ്റി തോല്‍പ്പിച്ചെങ്കിലും സെമി ഫൈനലിലെത്താന്‍ ഇതു പോരായിരുന്നു. അഗ്രഗേറ്റില്‍ 4-4ന്റെ സമനില പാലിച്ചപ്പോള്‍ എവേ ഗോളിന്റെ ആനൂകുല്യം ടോട്ടനത്തിനൊപ്പമായിരുന്നു. ആദ്യപാദത്തില്‍ ടോട്ടനം 1-0ന് ജയിച്ചിരുന്നു. സെമി ഫൈനലില്‍ അയാക്സ് ആംസ്റ്റര്‍ഡാമാണ് ടോട്ടനത്തിന്റെ എതിരാളികള്‍. ഈ മാസം 30ന് ആദ്യപാദത്തിനായി ടോട്ടനം ആതിഥേയരാകുമ്പോള്‍ രണ്ടാംപാദം മേയ് എട്ടിന് ആസംസ്റ്റര്ഡാമില് നടക്കും.
ടോട്ടനം രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പിന്റെ സെമി ഫൈനലിലെത്തുന്നത. 1961-62 സീസണില്‍ യൂറോപ്യന്‍ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്.
വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) എന്ന സാങ്കേതികവിദ്യയുടെ സേവനം എത്രമാത്രം വലുതെന്ന് വെളിപ്പെട്ട മത്സരമായിരുന്നു ബുധനാഴ്ച രാത്രി കടന്നുപോയത്. വിഎആറിലൂടെ ഒരു ഗോള്‍ അനുവദിക്കുകയും ഇതേ സാങ്കേതികവിദ്യയിലൂടെ ഒരു ഗോള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ക്ലാസിക് മത്സരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന മത്സരമായിരുന്നു സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ആക്രമണപ്രത്യാക്രമണങ്ങളാല് ഓരോ നിമിഷവും ആവേശം നല്‍കുന്നതായിരുന്നു മത്സരം. സിറ്റിയുടെ ആക്രമണമികവിനൊപ്പം പ്രതിരോധത്തിലെ ദൗര്‍ബല്യവും പുറത്തുകാട്ടുന്നതായിരുന്നു മത്സരം.
ആദ്യ പതിനൊന്നില്‍ മിനിറ്റില്‍ നാലു ഗോള്‍ പിറന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. കളി തീരാന്‍ 17 മിനിറ്റുള്ളപ്പോള്‍ കിറോണ്‍ ട്രിപ്പിയറുടെ കോര്‍ണറില്‍നിന്നു ഫെര്‍ണാണ്ടോ ലെറന്റെ പന്ത് വലയിലാക്കി. ഇതാണ് ടോട്ടനത്തിന് എവേ ഗോളിന്റെ മുന്‍തൂക്കം നല്‍കിയത്. ഈ ഗോളില്‍ ഒഫീഷ്യല്‍സ് സംശയം പ്രകടിപ്പിച്ചു. പന്ത് കൈയ്യില്തട്ടിയോ അതോ അരക്കെട്ടില്തട്ടിയാണോ വലയില്‍ വീണതെന്ന സംശയം ഉയര്‍ന്നതോടെ വിഎആറിന്റെ സേവനം തേടി. വിഎആറിലൂടെ ടോട്ടനത്തിന്റെ ഗോള്‍ ഉറപ്പിച്ചു. ഈ സാങ്കേതിക വിദ്യ ഇഞ്ചുറി ടൈമില്‍ ആതിഥേയ ആരാധകരെ കണ്ണീരിലാക്കി. സെര്‍ജിയോ അഗ്വേറോയുടെ ക്രോസില്‍ റഹീം സ്റ്റെര്‍ലിംഗ് വലകുലുക്കി. ഇത് സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്ക് ഗോളായിരുന്നു.
ഈ ഗോള്‍ വന്നതോടെ സിറ്റി ആരാധകര്‍ ആഹ്ലാദത്തിലായി. എന്നാല്‍ റഫറി വിഎആറിന്റെ സേവനം ഉപയോഗിച്ചു. ഈ തീരുമാനം ശരിയായിരുന്നു. സ്റ്റെര്‍ലിംഗിനു പാസ് നല്കുമ്പോള് അഗ്വേറോ ഓഫ് സൈഡിലായിരുന്നുവെന്ന് തെളിഞ്ഞു. ഇതോടെ ടോട്ടനം പരിശീലകന് മൗറിസിയോ പൊചെറ്റിനോയും കളിക്കാരും ആഹ്ലാദത്തില്‍ തുള്ളിച്ചാടി. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്.
നാലാം മിനിറ്റില്‍ സിറ്റിയെ സ്റ്റെര്‍ലിംഗ് മുന്നിലെത്തിച്ചു. മൂന്നു മിനിറ്റും 51 സെക്കന്ഡുമുള്ളപ്പോള് സ്റ്റെര്‍ലിംഗ് നേടിയ ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ്് ടോട്ടനം സമനില നേടി. സിറ്റിയുടെ പ്രതിരോധതാരം അയ്മെറിക് ലാപൊര്ടെയുടെ ക്ലിയറന്‍സ് ശ്രമം നേരെ വീണത് സണ്‍ ഹ്യൂംഗ് മിനിനു മുന്നില്‍. കൊറിയന്‍ താരത്തിന്റെ ഷോട്ട് വലയില്‍. 10-ാം മിനിറ്റില്‍ ടോട്ടനം അടുത്ത ഗോളും നേടി. ഇത്തവണയും ലാപോര്‍ട്ടയുടെ പിഴവായിരുന്നു.
ലൂകാസ് മൗറയ്ക്കു ലഭിച്ച പന്ത് നേരെ ക്രിസ്റ്റ്യന്‍ എറിക്സണ്. എറിക്സണ് പന്ത് സണ്ണിനു നല്കി. പന്ത് വലയിൽ. ഇതിനുള്ള സിറ്റിയുടെ മറുപടി ഉടനടിയായിരുന്നു. അഗ്വേറോ നല്കിയ പാസില്‍ ബെര്‍ണാര്‍ഡോ സില്‍വ വലകുലുക്കി. 21-ാം മിനിറ്റില്‍ അപകടകാരിയായ സ്റ്റെര്‍ലിംഗ് ഗോള്‍ നേടിയതോടെ അഗ്രഗേറ്റ് ലെവല്‍ ഒപ്പമായി. 59-ാം മിനിറ്റില്‍ അഗ്വേറോയുടെ ശക്തമായ ഷോട്ട് വലയില്‍ പതിച്ചതോടെ മത്സരത്തില്‍ സിറ്റി മുന്‍തൂക്കം നേടി. സിറ്റി വിജയം ഉറപ്പിച്ചെന്ന അവസരത്തിലാണ് കളിയെ മാറ്റിമറിച്ച ഫെര്‍ണാണ്ടോ ലോറന്റെയുടെ ഗോള്‍ വിഎആറിലൂടെ അനുവദിച്ചതും സ്റ്റെര്‍ലിംഗിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടതും.
ആദ്യപാദത്തിന് സണ്ണില്ല
ടോട്ടനത്തിനായി രണ്ടു ഗോള്‍ നേടിയ സണ്ണിന് മൂന്നാമത്തെ മഞ്ഞകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി ഫൈനല്‍ നഷ്ടമാകും. മത്സരശേഷം ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വിലക്കിനെക്കുറിച്ച് പറയുന്നതുവരെ സണ്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
മിനിറ്റ് 11
മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം മത്സരത്തിന്റെ ആദ്യ 11 മിനിറ്റില്‍ പിറന്നത് നാലു ഗോള്‍. ഒരു ചാമ്പ്യന്‍സ് മത്സരത്തില്‍ ഇത്രവേഗത്തില്‍ നാലു ഗോളെത്തുന്നത് ആദ്യമായി.
* ഹ്യൂംഗ് മിന് സണ്ണിന് ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുകള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏഷ്യക്കാരനായി. ഉസ്ബക്കിസ്ഥാന്റെ മാക്സിം ഷാറ്റ്സ്കിഷിനെയാണ് മറികടന്നത്.
* ആദ്യ അഞ്ച് ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലെ അഞ്ചും ഗോളായി.
* ചാമ്പ്യന്‍സ് ലീഗില്‍നിന്നു മാഞ്ചസ്റ്റര്‍ സിറ്റി പുറത്തായെങ്കിലും 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബുകളെ തോല്‍പ്പിച്ച റിക്കാര്‍ഡ് പരിശീലകന് പെപ് ഗാര്‍ഡിയോള സ്വന്തമാക്കി.
* ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തുന്ന ഏഴാമത്തെ ഇംഗ്ലീഷ് ടീമാണ് ടോട്ടനം. (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍, ലീഡ്സ് ക്ലബ്ബുകള്‍ നേരത്തെ സെമിയിലെത്തിയിട്ടുണ്ട്്.) ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകളെയെത്തിച്ച രാജ്യമെന്ന പേര് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്പെയിനെയാണ് മറികടന്നത്.
മിനിറ്റ് 21
ആദ്യ 21 മിനിറ്റില്‍ അഞ്ചു ഗോള്‍. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവേഗം അഞ്ചു ഗോളെത്തുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട്-ലീഗിയ വാര്‍സോ മത്സരത്തില്‍ 24 മിനിറ്റില്‍ പിറന്നതായി മുമ്പുള്ള റിക്കാര്‍ഡ്.
ടോട്ടനം രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പിന്റെ സെമി ഫൈനലിലെത്തുന്നത. 1961-62 സീസണില്‍ യൂറോപ്യന്‍ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്.
വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) എന്ന സാങ്കേതികവിദ്യയുടെ സേവനം എത്രമാത്രം വലുതെന്ന് വെളിപ്പെട്ട മത്സരമായിരുന്നു ബുധനാഴ്ച രാത്രി കടന്നുപോയത്. വിഎആറിലൂടെ ഒരു ഗോള്‍ അനുവദിക്കുകയും ഇതേ സാങ്കേതികവിദ്യയിലൂടെ ഒരു ഗോള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ക്ലാസിക് മത്സരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന മത്സരമായിരുന്നു സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ആക്രമണപ്രത്യാക്രമണങ്ങളാല് ഓരോ നിമിഷവും ആവേശം നല്‍കുന്നതായിരുന്നു മത്സരം. സിറ്റിയുടെ ആക്രമണമികവിനൊപ്പം പ്രതിരോധത്തിലെ ദൗര്‍ബല്യവും പുറത്തുകാട്ടുന്നതായിരുന്നു മത്സരം.
ആദ്യ പതിനൊന്നില്‍ മിനിറ്റില്‍ നാലു ഗോള്‍ പിറന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. കളി തീരാന്‍ 17 മിനിറ്റുള്ളപ്പോള്‍ കിറോണ്‍ ട്രിപ്പിയറുടെ കോര്‍ണറില്‍നിന്നു ഫെര്‍ണാണ്ടോ ലെറന്റെ പന്ത് വലയിലാക്കി. ഇതാണ് ടോട്ടനത്തിന് എവേ ഗോളിന്റെ മുന്‍തൂക്കം നല്‍കിയത്. ഈ ഗോളില്‍ ഒഫീഷ്യല്‍സ് സംശയം പ്രകടിപ്പിച്ചു. പന്ത് കൈയ്യില്തട്ടിയോ അതോ അരക്കെട്ടില്തട്ടിയാണോ വലയില്‍ വീണതെന്ന സംശയം ഉയര്‍ന്നതോടെ വിഎആറിന്റെ സേവനം തേടി. വിഎആറിലൂടെ ടോട്ടനത്തിന്റെ ഗോള്‍ ഉറപ്പിച്ചു. ഈ സാങ്കേതിക വിദ്യ ഇഞ്ചുറി ടൈമില്‍ ആതിഥേയ ആരാധകരെ കണ്ണീരിലാക്കി. സെര്‍ജിയോ അഗ്വേറോയുടെ ക്രോസില്‍ റഹീം സ്റ്റെര്‍ലിംഗ് വലകുലുക്കി. ഇത് സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്ക് ഗോളായിരുന്നു.
ഈ ഗോള്‍ വന്നതോടെ സിറ്റി ആരാധകര്‍ ആഹ്ലാദത്തിലായി. എന്നാല്‍ റഫറി വിഎആറിന്റെ സേവനം ഉപയോഗിച്ചു. ഈ തീരുമാനം ശരിയായിരുന്നു. സ്റ്റെര്‍ലിംഗിനു പാസ് നല്കുമ്പോള് അഗ്വേറോ ഓഫ് സൈഡിലായിരുന്നുവെന്ന് തെളിഞ്ഞു. ഇതോടെ ടോട്ടനം പരിശീലകന് മൗറിസിയോ പൊചെറ്റിനോയും കളിക്കാരും ആഹ്ലാദത്തില്‍ തുള്ളിച്ചാടി. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്.
നാലാം മിനിറ്റില്‍ സിറ്റിയെ സ്റ്റെര്‍ലിംഗ് മുന്നിലെത്തിച്ചു. മൂന്നു മിനിറ്റും 51 സെക്കന്ഡുമുള്ളപ്പോള് സ്റ്റെര്‍ലിംഗ് നേടിയ ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ്് ടോട്ടനം സമനില നേടി. സിറ്റിയുടെ പ്രതിരോധതാരം അയ്മെറിക് ലാപൊര്ടെയുടെ ക്ലിയറന്‍സ് ശ്രമം നേരെ വീണത് സണ്‍ ഹ്യൂംഗ് മിനിനു മുന്നില്‍. കൊറിയന്‍ താരത്തിന്റെ ഷോട്ട് വലയില്‍. 10-ാം മിനിറ്റില്‍ ടോട്ടനം അടുത്ത ഗോളും നേടി. ഇത്തവണയും ലാപോര്‍ട്ടയുടെ പിഴവായിരുന്നു.
ലൂകാസ് മൗറയ്ക്കു ലഭിച്ച പന്ത് നേരെ ക്രിസ്റ്റ്യന്‍ എറിക്സണ്. എറിക്സണ് പന്ത് സണ്ണിനു നല്കി. പന്ത് വലയിൽ. ഇതിനുള്ള സിറ്റിയുടെ മറുപടി ഉടനടിയായിരുന്നു. അഗ്വേറോ നല്കിയ പാസില്‍ ബെര്‍ണാര്‍ഡോ സില്‍വ വലകുലുക്കി. 21-ാം മിനിറ്റില്‍ അപകടകാരിയായ സ്റ്റെര്‍ലിംഗ് ഗോള്‍ നേടിയതോടെ അഗ്രഗേറ്റ് ലെവല്‍ ഒപ്പമായി. 59-ാം മിനിറ്റില്‍ അഗ്വേറോയുടെ ശക്തമായ ഷോട്ട് വലയില്‍ പതിച്ചതോടെ മത്സരത്തില്‍ സിറ്റി മുന്‍തൂക്കം നേടി. സിറ്റി വിജയം ഉറപ്പിച്ചെന്ന അവസരത്തിലാണ് കളിയെ മാറ്റിമറിച്ച ഫെര്‍ണാണ്ടോ ലോറന്റെയുടെ ഗോള്‍ വിഎആറിലൂടെ അനുവദിച്ചതും സ്റ്റെര്‍ലിംഗിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടതും.
ആദ്യപാദത്തിന് സണ്ണില്ല
ടോട്ടനത്തിനായി രണ്ടു ഗോള്‍ നേടിയ സണ്ണിന് മൂന്നാമത്തെ മഞ്ഞകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി ഫൈനല്‍ നഷ്ടമാകും. മത്സരശേഷം ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വിലക്കിനെക്കുറിച്ച് പറയുന്നതുവരെ സണ്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
മിനിറ്റ് 11
മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം മത്സരത്തിന്റെ ആദ്യ 11 മിനിറ്റില്‍ പിറന്നത് നാലു ഗോള്‍. ഒരു ചാമ്പ്യന്‍സ് മത്സരത്തില്‍ ഇത്രവേഗത്തില്‍ നാലു ഗോളെത്തുന്നത് ആദ്യമായി.
* ഹ്യൂംഗ് മിന് സണ്ണിന് ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുകള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏഷ്യക്കാരനായി. ഉസ്ബക്കിസ്ഥാന്റെ മാക്സിം ഷാറ്റ്സ്കിഷിനെയാണ് മറികടന്നത്.
* ആദ്യ അഞ്ച് ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലെ അഞ്ചും ഗോളായി.
* ചാമ്പ്യന്‍സ് ലീഗില്‍നിന്നു മാഞ്ചസ്റ്റര്‍ സിറ്റി പുറത്തായെങ്കിലും 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബുകളെ തോല്‍പ്പിച്ച റിക്കാര്‍ഡ് പരിശീലകന് പെപ് ഗാര്‍ഡിയോള സ്വന്തമാക്കി.
* ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തുന്ന ഏഴാമത്തെ ഇംഗ്ലീഷ് ടീമാണ് ടോട്ടനം. (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍, ലീഡ്സ് ക്ലബ്ബുകള്‍ നേരത്തെ സെമിയിലെത്തിയിട്ടുണ്ട്്.) ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകളെയെത്തിച്ച രാജ്യമെന്ന പേര് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്പെയിനെയാണ് മറികടന്നത്.
മിനിറ്റ് 21
ആദ്യ 21 മിനിറ്റില്‍ അഞ്ചു ഗോള്‍. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവേഗം അഞ്ചു ഗോളെത്തുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട്-ലീഗിയ വാര്‍സോ മത്സരത്തില്‍ 24 മിനിറ്റില്‍ പിറന്നതായി മുമ്പുള്ള റിക്കാര്‍ഡ്.