ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളായാണു പൂർത്തിയാവുന്നത്. ഒന്നാംഘട്ടം നടന്നു. നിഷ്പക്ഷമായും നീതിപൂർവമായും തെരഞ്ഞെടുപ്പു നടത്താനും നിർഭയമായി സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താനുള്ള പൗരാവകാശം ഉറപ്പുവരുത്താനും തെരഞ്ഞെടുപ്പു കമ്മീഷനാണു പ്രാഥമിക ഉത്തരവാദിത്വം. ഭരണകൂടം അതിനുവേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കണം. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു നടന്നാൽ മാത്രമേ നമ്മുടെ ജനാധിപത്യ പാരന്പര്യം കാത്തുസൂക്ഷിക്കാൻ കഴിയൂ.
മുൻകാലങ്ങളെ അപേക്ഷിച്ച് ബൂത്ത് പിടിത്തവും മറ്റ് അക്രമങ്ങളും രാജ്യത്തു വലിയൊരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ചന്പൽക്കാടുകൾപോലുള്ള പ്രദേശങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലുമൊക്കെ കർശന സുരക്ഷാ സംവിധാനങ്ങളൊരുക്കി സമാധാനപരമായ വോട്ടെടുപ്പിനു സാഹചര്യമുണ്ടാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു കഴിയുന്നു. വോട്ടെടുപ്പിന്റെ സുരക്ഷയിൽ വീഴ്ച ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത ആവശ്യമാണ്. ആദ്യഘട്ട വോട്ടിംഗിനോടനുബന്ധിച്ച് ആന്ധ്രയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പു കമ്മീഷനെ രൂക്ഷമായി വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയ്ക്ക് അദ്ദേഹം നേരിട്ടു പരാതി നൽകി. സ്വതന്ത്ര സ്വയംഭരണ സംവിധാനമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്കൊത്തു പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ, 50 ശതമാനം വിവിപാറ്റ് മെഷീനുകൾ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ 21 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ ഇത്തരമൊരു ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചു വിവിപാറ്റ് മെഷീനുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണാനാണു കോടതി വിധിച്ചത്. അന്പതു ശതമാനം വിവിപാറ്റ് എണ്ണാൻ ആറു ദിവസം വേണമെന്ന കമ്മീഷന്റെ വാദം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. പേപ്പർ ബാലറ്റ് ആയിരുന്നപ്പോൾപോലും 24 മണിക്കൂറിനകം വോട്ടെണ്ണൽ തീരുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വോട്ടിംഗ് യന്ത്രത്തിൽ താൻ വോട്ടു ചെയ്ത ആൾക്കുതന്നെയാണോ വോട്ട് വീണതെന്നു ബോധ്യപ്പെടാനാണു വിവിപാറ്റ് മെഷീനിൽ സ്ലിപ് കാണിക്കുന്നത്. “എക്സ്’’ പാർട്ടിക്കു വോട്ട് ചെയ്താൽ “വൈ’’ പാർട്ടിക്കാണുവോട്ട് പോകുന്നതെന്നു പറഞ്ഞ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി വിവിപാറ്റിൽ ഇപ്പോൾ മൂന്നു സെക്കൻഡ് മാത്രം വോട്ട് തെളിഞ്ഞുകാണുന്നത് ഏഴു സെക്കൻഡാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിൽ ജനങ്ങൾക്കു വിശ്വാസമില്ലെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അഭിപ്രായം. വോട്ടിംഗ് മെഷീന്റെ ഉപയോഗം നിർത്തി ബാലറ്റ് സംവിധാനത്തിലേക്കു മടങ്ങിപ്പോകണമെന്ന ആവശ്യം ചന്ദ്രബാബു നായിഡു ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പലേടത്തും വോട്ടിംഗ് മെഷീനുകൾ പ്രവർത്തിച്ചില്ലെന്നും മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്നതിനാലാണ് ആന്ധ്രയിൽ അക്രമങ്ങൾ നടന്നതെന്നും നായിഡു കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.
നിഷ്പക്ഷതയും നീതിബോധവും പുലർത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ കടപ്പെട്ടിരിക്കുന്നു. ഭരണഘടനയാണു കമ്മീഷനെ നയിക്കേണ്ടത്. കമ്മീഷന്റെ പ്രവർത്തനങ്ങളോടു സഹകരിക്കാൻ രാഷ്ട്രീയപാർട്ടികൾക്കും ചുമതലയുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ പക്ഷപാതമില്ലാതെ നിർവഹിക്കുന്പോഴാണു കമ്മീഷൻ അംഗീകരിക്കപ്പെടുക. ടി.എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന കാലത്താണു തെരഞ്ഞെടുപ്പുരംഗത്തു കാര്യമായ ചില മാറ്റങ്ങളുണ്ടായത്. കമ്മീഷന്റെ പ്രസക്തിയെക്കുറിച്ചു ജനങ്ങൾക്കും വലിയ ബോധ്യമുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു പല നിയന്ത്രണങ്ങളും അദ്ദേഹം ഏർപ്പെടുത്തി. പൊതുജനങ്ങൾക്കു വൈഷമ്യമുണ്ടാക്കുന്ന പ്രചാരണപരിപാടികൾക്കു തടയിട്ടു. എല്ലാറ്റിലുമുപരിയായി, സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നടപ്പാക്കി. പിന്നീടുവന്ന കമ്മീഷനുകളും ഏറക്കുറെ ആ പാത പിന്തുടർന്നു. എന്നാലിപ്പോൾ അപസ്വരങ്ങൾ ഉയരുന്നത് ആശങ്കയുണർത്തുന്നു.
കമ്മീഷന്റെ കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകളുണ്ടാവരുത്. അതോടൊപ്പം കമ്മീഷൻ അതിന്റെ നിഷ്പക്ഷത ജനങ്ങൾക്കു ബോധ്യമാകുന്നവിധത്തിൽ പ്രവർത്തിക്കണം. നിഷ്പക്ഷതയെക്കുറിച്ചു നേരിയ സംശയംപോലും ജനങ്ങളിൽ ഉണ്ടാകാൻ കമ്മീഷൻ ഇടയാക്കരുത്. തെരഞ്ഞെടുപ്പു പ്രകിയ ആരംഭിച്ചു കഴിഞ്ഞാൽ കോടതിപോലും സാധാരണഗതിയിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ല. തെരഞ്ഞെടുപ്പിനുശേഷമാണു പരാതികൾ പരിഗണിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കാതിരുന്നതിന്റെ പേരിൽ കോടതി പലരുടെയും തെരഞ്ഞെടുപ്പ് അസാധുവാക്കുകയും അവർക്കു പിന്നീടു മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
തെരഞ്ഞെടുപ്പുകാലത്ത്, ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കപ്പെടണം. കേരളത്തിൽത്തന്നെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണയുടെയും തൃശൂരിലെ വരണാധികാരി ടി.വി. അനുപമയുടെയും ചില നടപടികളെ ചിലർ നിശിതമായി വിമർശിച്ചു. നവമാധ്യമങ്ങളിലും മറ്റും ഉദ്യോഗസ്ഥർക്കെതിരേ വളരെ മോശമായ കമന്റുകൾ ചിലരിട്ടു. ഉദ്യോഗസ്ഥർക്കു തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ നിർവഹിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിൽ അതു ജനാധിപത്യപ്രക്രിയയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു സർക്കാർ അനാവശ്യമായി സൈനികകാര്യങ്ങൾ വലിച്ചിഴയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു മുൻ സൈനികമേധാവികൾ ഉൾപ്പെടെ 156 മുൻ സൈനികോദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കു കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാന സർക്കാരുകളിലെയും 66 ഉന്നതോദ്യോഗസ്ഥരും ഈയിടെ രാഷ്ട്രപതിക്കു കത്തു നൽകി. രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷിനേതാക്കളുടെ വസതികളിൽ ആദായ നികുതി റെയ്ഡ് നടക്കുന്നതിനെക്കുറിച്ചു തെരഞ്ഞെടുപ്പുകമ്മീഷനു പരാതി നൽകപ്പെട്ടിരുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും സുതാര്യതയും കൂടുതൽ വ്യക്തമാക്കേണ്ട സാഹചര്യമാണിന്നുള്ളത്. കമ്മീഷന്റെ നീതിയുക്തമായ പ്രവർത്തനങ്ങൾക്കു യാതൊരുവിധ തടസവും സൃഷ്ടിക്കാതിരിക്കാൻ സർക്കാരും രാഷ്ട്രീയകക്ഷികളും മനസു വയ്ക്കുകയും വേണം.
മുൻകാലങ്ങളെ അപേക്ഷിച്ച് ബൂത്ത് പിടിത്തവും മറ്റ് അക്രമങ്ങളും രാജ്യത്തു വലിയൊരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ചന്പൽക്കാടുകൾപോലുള്ള പ്രദേശങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലുമൊക്കെ കർശന സുരക്ഷാ സംവിധാനങ്ങളൊരുക്കി സമാധാനപരമായ വോട്ടെടുപ്പിനു സാഹചര്യമുണ്ടാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു കഴിയുന്നു. വോട്ടെടുപ്പിന്റെ സുരക്ഷയിൽ വീഴ്ച ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത ആവശ്യമാണ്. ആദ്യഘട്ട വോട്ടിംഗിനോടനുബന്ധിച്ച് ആന്ധ്രയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പു കമ്മീഷനെ രൂക്ഷമായി വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയ്ക്ക് അദ്ദേഹം നേരിട്ടു പരാതി നൽകി. സ്വതന്ത്ര സ്വയംഭരണ സംവിധാനമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്കൊത്തു പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ, 50 ശതമാനം വിവിപാറ്റ് മെഷീനുകൾ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ 21 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ ഇത്തരമൊരു ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചു വിവിപാറ്റ് മെഷീനുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണാനാണു കോടതി വിധിച്ചത്. അന്പതു ശതമാനം വിവിപാറ്റ് എണ്ണാൻ ആറു ദിവസം വേണമെന്ന കമ്മീഷന്റെ വാദം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. പേപ്പർ ബാലറ്റ് ആയിരുന്നപ്പോൾപോലും 24 മണിക്കൂറിനകം വോട്ടെണ്ണൽ തീരുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വോട്ടിംഗ് യന്ത്രത്തിൽ താൻ വോട്ടു ചെയ്ത ആൾക്കുതന്നെയാണോ വോട്ട് വീണതെന്നു ബോധ്യപ്പെടാനാണു വിവിപാറ്റ് മെഷീനിൽ സ്ലിപ് കാണിക്കുന്നത്. “എക്സ്’’ പാർട്ടിക്കു വോട്ട് ചെയ്താൽ “വൈ’’ പാർട്ടിക്കാണുവോട്ട് പോകുന്നതെന്നു പറഞ്ഞ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി വിവിപാറ്റിൽ ഇപ്പോൾ മൂന്നു സെക്കൻഡ് മാത്രം വോട്ട് തെളിഞ്ഞുകാണുന്നത് ഏഴു സെക്കൻഡാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിൽ ജനങ്ങൾക്കു വിശ്വാസമില്ലെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അഭിപ്രായം. വോട്ടിംഗ് മെഷീന്റെ ഉപയോഗം നിർത്തി ബാലറ്റ് സംവിധാനത്തിലേക്കു മടങ്ങിപ്പോകണമെന്ന ആവശ്യം ചന്ദ്രബാബു നായിഡു ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പലേടത്തും വോട്ടിംഗ് മെഷീനുകൾ പ്രവർത്തിച്ചില്ലെന്നും മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്നതിനാലാണ് ആന്ധ്രയിൽ അക്രമങ്ങൾ നടന്നതെന്നും നായിഡു കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.
നിഷ്പക്ഷതയും നീതിബോധവും പുലർത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ കടപ്പെട്ടിരിക്കുന്നു. ഭരണഘടനയാണു കമ്മീഷനെ നയിക്കേണ്ടത്. കമ്മീഷന്റെ പ്രവർത്തനങ്ങളോടു സഹകരിക്കാൻ രാഷ്ട്രീയപാർട്ടികൾക്കും ചുമതലയുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ പക്ഷപാതമില്ലാതെ നിർവഹിക്കുന്പോഴാണു കമ്മീഷൻ അംഗീകരിക്കപ്പെടുക. ടി.എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന കാലത്താണു തെരഞ്ഞെടുപ്പുരംഗത്തു കാര്യമായ ചില മാറ്റങ്ങളുണ്ടായത്. കമ്മീഷന്റെ പ്രസക്തിയെക്കുറിച്ചു ജനങ്ങൾക്കും വലിയ ബോധ്യമുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു പല നിയന്ത്രണങ്ങളും അദ്ദേഹം ഏർപ്പെടുത്തി. പൊതുജനങ്ങൾക്കു വൈഷമ്യമുണ്ടാക്കുന്ന പ്രചാരണപരിപാടികൾക്കു തടയിട്ടു. എല്ലാറ്റിലുമുപരിയായി, സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നടപ്പാക്കി. പിന്നീടുവന്ന കമ്മീഷനുകളും ഏറക്കുറെ ആ പാത പിന്തുടർന്നു. എന്നാലിപ്പോൾ അപസ്വരങ്ങൾ ഉയരുന്നത് ആശങ്കയുണർത്തുന്നു.
കമ്മീഷന്റെ കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകളുണ്ടാവരുത്. അതോടൊപ്പം കമ്മീഷൻ അതിന്റെ നിഷ്പക്ഷത ജനങ്ങൾക്കു ബോധ്യമാകുന്നവിധത്തിൽ പ്രവർത്തിക്കണം. നിഷ്പക്ഷതയെക്കുറിച്ചു നേരിയ സംശയംപോലും ജനങ്ങളിൽ ഉണ്ടാകാൻ കമ്മീഷൻ ഇടയാക്കരുത്. തെരഞ്ഞെടുപ്പു പ്രകിയ ആരംഭിച്ചു കഴിഞ്ഞാൽ കോടതിപോലും സാധാരണഗതിയിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ല. തെരഞ്ഞെടുപ്പിനുശേഷമാണു പരാതികൾ പരിഗണിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കാതിരുന്നതിന്റെ പേരിൽ കോടതി പലരുടെയും തെരഞ്ഞെടുപ്പ് അസാധുവാക്കുകയും അവർക്കു പിന്നീടു മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
തെരഞ്ഞെടുപ്പുകാലത്ത്, ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കപ്പെടണം. കേരളത്തിൽത്തന്നെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണയുടെയും തൃശൂരിലെ വരണാധികാരി ടി.വി. അനുപമയുടെയും ചില നടപടികളെ ചിലർ നിശിതമായി വിമർശിച്ചു. നവമാധ്യമങ്ങളിലും മറ്റും ഉദ്യോഗസ്ഥർക്കെതിരേ വളരെ മോശമായ കമന്റുകൾ ചിലരിട്ടു. ഉദ്യോഗസ്ഥർക്കു തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ നിർവഹിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിൽ അതു ജനാധിപത്യപ്രക്രിയയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു സർക്കാർ അനാവശ്യമായി സൈനികകാര്യങ്ങൾ വലിച്ചിഴയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു മുൻ സൈനികമേധാവികൾ ഉൾപ്പെടെ 156 മുൻ സൈനികോദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കു കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാന സർക്കാരുകളിലെയും 66 ഉന്നതോദ്യോഗസ്ഥരും ഈയിടെ രാഷ്ട്രപതിക്കു കത്തു നൽകി. രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷിനേതാക്കളുടെ വസതികളിൽ ആദായ നികുതി റെയ്ഡ് നടക്കുന്നതിനെക്കുറിച്ചു തെരഞ്ഞെടുപ്പുകമ്മീഷനു പരാതി നൽകപ്പെട്ടിരുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും സുതാര്യതയും കൂടുതൽ വ്യക്തമാക്കേണ്ട സാഹചര്യമാണിന്നുള്ളത്. കമ്മീഷന്റെ നീതിയുക്തമായ പ്രവർത്തനങ്ങൾക്കു യാതൊരുവിധ തടസവും സൃഷ്ടിക്കാതിരിക്കാൻ സർക്കാരും രാഷ്ട്രീയകക്ഷികളും മനസു വയ്ക്കുകയും വേണം.