പതിനേഴാമതു ലോക്സഭയുടെ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടുകൾ ഇന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വീഴും. 90 കോടി ജനങ്ങൾ രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ തെരഞ്ഞെടുപ്പാണു ഭാരതത്തിലേത്. ഓരോ തവണയും വിവേകപൂർണമായ വിധിയെഴുത്തിലൂടെ ഇന്ത്യൻ ജനത തങ്ങളുടെ ജനാധിപത്യ വ്യവസ്ഥിതിയും അവകാശങ്ങളും സംരക്ഷിച്ചു പോന്നിട്ടുണ്ട്.
സ്വതന്ത്രവും നിഷ്പക്ഷവും നിർഭയവുമായ വിധിയെഴുത്ത് ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും പങ്കു ചെറുതല്ല. അധികാരത്തിലിരിക്കുന്നവർ ആരായാലും, എത്ര പ്രഗല്ഭരായാലും, അവർക്കു വഴങ്ങാതെ തങ്ങളിലർപ്പിതമായിട്ടുള്ള ചുമതല നിറവേറ്റി ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ ആദരം നേടിയിട്ടുണ്ട്. ഭൂരിപക്ഷം നിരക്ഷരരായ ഒരു രാജ്യത്തു പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ ഒന്നാമത്തെ തെരഞ്ഞെടുപ്പു കമ്മീഷണർ എസ്.പി. സെൻ വർമ, തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരപരിധി എത്ര വലുതാണെന്നു കാണിച്ചുകൊടുത്ത ടി.എൻ. ശേഷൻ തുടങ്ങിയവരൊക്കെ സ്മരിക്കപ്പെടേണ്ടവരാണ്.
തെരഞ്ഞെടുപ്പു കാലത്തു തെരഞ്ഞെടുപ്പു കമ്മീഷൻ മാത്രമല്ല സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കേണ്ടത്. ഉദ്യോഗസ്ഥവൃന്ദം ഒന്നടങ്കം അങ്ങനെയായിരിക്കാൻ കടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു സീസണിൽ മാത്രമല്ല എല്ലാക്കാലത്തും അവർ നിഷ്പക്ഷരായിരിക്കണം. ഭരണകക്ഷിക്കുവേണ്ടി അവർ വിടുപണി ചെയ്യുന്നതും മറ്റാരെയെങ്കിലും ഉപദ്രവിക്കാൻ മുതിരുന്നതും തെറ്റാണ്.
ഇക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തു സംജാതമായിരിക്കുന്നു. ആശങ്കാജനകമാണ് അത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതവരെ സംശയനിഴലിലാകും. തെരഞ്ഞെടുപ്പു കമ്മീഷൻ അവസരോചിതമായി ഉണർന്നു കർശന നടപടികളിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ട്.
കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരേ ആദായനികുതി വകുപ്പിനെയും മറ്റും ഉപയോഗിക്കുന്നതിനെപ്പറ്റി പല സംസ്ഥാനങ്ങളിലും പരാതിയുണ്ട്. കർണാടകത്തിൽ കുറേ ദിവസം മുന്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതു വിവാദം സൃഷ്ടിച്ചു. റെയ്ഡിനെതിരേ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടന്നു. കർണാടകത്തിൽത്തന്നെ കോൺഗ്രസുകാരനായ മന്ത്രി ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തി. ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തരുടെ വീടുകളിലും കന്പനികളിലും റെയ്ഡ് നടന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവരടക്കം കുറേപ്പേരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ്. ഒഡീഷ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും ഇതേപോലെ റെയ്ഡുകൾ നടന്നു.
ഈ റെയ്ഡുകൾക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. ബിജെപിക്കെതിരേ പൊരുതുന്ന കക്ഷികളുടെയും നേതാക്കളുടെയും വസതികളിലും ഓഫീസുകളിലുമാണു റെയ്ഡ്. ബിജെപിയുടെയോ അവരുടെ ചങ്ങാത്ത പാർട്ടികളുടെയോ ആൾക്കാർക്കെതിരേ റെയ്ഡ് ഇല്ല.
തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കള്ളപ്പണത്തെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡുകൾ എന്നാണ് ആദായനികുതി വകുപ്പും പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡും (സിബിഡിടി) പറയുന്നത്. പക്ഷേ ഒരു വശത്തുള്ളവർ മാത്രം കള്ളപ്പണം ഉപയോഗിക്കുന്നു എന്നു വിശ്വസിക്കാൻ പറ്റില്ല. ആദായനികുതി വകുപ്പുകാർ ഭരണകക്ഷിയുടെ താത്പര്യത്തിനനുസരിച്ചു പെരുമാറുന്നു എന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
അധികാര ദുർവിനിയോഗം എന്നു പ്രതിപക്ഷകക്ഷികൾ വിളിക്കുന്ന ഇത്തരം നടപടികൾക്കെതിരേ പരാതി ലഭിച്ചിട്ടു തെരഞ്ഞെടുപ്പു കമ്മീഷൻ വേണ്ട ഗൗരവത്തിൽ അതു കൈകാര്യം ചെയ്തില്ല എന്നും പരാതിയുണ്ട്. സിബിഡിടി ചെയർമാനെയും റവന്യു സെക്രട്ടറിയെയും കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും അതിന്മേൽ കൂടുതൽ നടപടികൾ ഉണ്ടാകാത്തതാകാം പ്രതിപക്ഷത്തിന്റെ ആവലാതി തുടരുന്നതിനു കാരണം.
ഉപഗ്രഹവേധ മിസൈൽ പരീക്ഷണവിജയം പ്രധാനമന്ത്രി നേരിട്ടു പരസ്യപ്പെടുത്തിയത്, അംഗീകാരമില്ലാതെ നമോ ടിവി സംപ്രേഷണമാരംഭിച്ചത് തുടങ്ങിയ കാര്യങ്ങളിലും കമ്മീഷൻ വേണ്ടത്ര ഗൗരവത്തോടെ നീങ്ങിയില്ലെന്നു പരാതിപ്പെട്ടത് കേന്ദ്രത്തിലും മറ്റും ഉയർന്ന പദവികളിലിരുന്നു വിരമിച്ച 66 ഉദ്യോഗസ്ഥപ്രമുഖരാണ്. തമിഴ്നാട്ടിൽ അന്വേഷണവിധേയനായ ചീഫ് സെക്രട്ടറിയെ മാറ്റാത്തതിലും ആന്ധ്രപ്രദേശിൽ ചീഫ് സെക്രട്ടറിയെ തിടുക്കത്തിൽ മാറ്റിയതിലും പശ്ചിമബംഗാളിൽ പല ഉദ്യോഗസ്ഥരെ ഒന്നിച്ചു മാറ്റിയതിലുമൊക്കെ അവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷൻ വേണ്ടത്ര തന്റേടം കാണിക്കുന്നില്ലെന്നാണ് ഈ മുൻ ഉദ്യോഗസ്ഥ പ്രമുഖരുടെ പരാതിയുടെ രത്നച്ചുരുക്കം. അങ്ങനെയല്ല എന്നു കാണിക്കാൻ കമ്മീഷനു കഴിയുമെന്നതിൽ സംശയമില്ല. നേതാക്കളുടെ ജീവചരിത്രാധിഷ്ഠിത സിനിമകളുടെ റിലീസിംഗ് വിലക്കിയതും മറ്റും കമ്മീഷന്റെ നിഷ്പക്ഷതയെ ഉയർത്തിപ്പിടിക്കുന്നതാണ്. ലഭിച്ചതും ലഭിക്കുന്നതുമായ എല്ലാ പരാതികളിലും ഇതേപോലെ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിലൂടെയേ കമ്മീഷനെപ്പറ്റിയുള്ള ആശങ്ക നീക്കാനാവൂ. റഫാൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പു വീഡിയോയിൽ ഉന്നയിക്കാൻ പാടില്ല എന്നതുപോലെയുള്ള ചില നിർദേശങ്ങൾ കമ്മീഷനെപ്പറ്റി പലർക്കും വിപരീതാഭിപ്രായമുണ്ടാക്കി. കമ്മീഷൻ നിഷ്പക്ഷമായിരുന്നാൽ മാത്രം പോരാ, നിഷ്പക്ഷമാണെന്നു തോന്നുകയും വേണമെന്നതാണ് ആ വശ്യം. ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ ഈ തെരഞ്ഞെടുപ്പുവേളയിൽ നിഷ്പക്ഷത പാലിക്കുകയും നിർഭയമായി നീതി നടപ്പാക്കുകയും ചെയ്യുന്പോൾ നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജിക്കും; വോട്ടർമാർക്ക് ആത്മവിശ്വാസം കൈവരുകയും ചെയ്യും.
സ്വതന്ത്രവും നിഷ്പക്ഷവും നിർഭയവുമായ വിധിയെഴുത്ത് ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും പങ്കു ചെറുതല്ല. അധികാരത്തിലിരിക്കുന്നവർ ആരായാലും, എത്ര പ്രഗല്ഭരായാലും, അവർക്കു വഴങ്ങാതെ തങ്ങളിലർപ്പിതമായിട്ടുള്ള ചുമതല നിറവേറ്റി ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ ആദരം നേടിയിട്ടുണ്ട്. ഭൂരിപക്ഷം നിരക്ഷരരായ ഒരു രാജ്യത്തു പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ ഒന്നാമത്തെ തെരഞ്ഞെടുപ്പു കമ്മീഷണർ എസ്.പി. സെൻ വർമ, തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരപരിധി എത്ര വലുതാണെന്നു കാണിച്ചുകൊടുത്ത ടി.എൻ. ശേഷൻ തുടങ്ങിയവരൊക്കെ സ്മരിക്കപ്പെടേണ്ടവരാണ്.
തെരഞ്ഞെടുപ്പു കാലത്തു തെരഞ്ഞെടുപ്പു കമ്മീഷൻ മാത്രമല്ല സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കേണ്ടത്. ഉദ്യോഗസ്ഥവൃന്ദം ഒന്നടങ്കം അങ്ങനെയായിരിക്കാൻ കടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു സീസണിൽ മാത്രമല്ല എല്ലാക്കാലത്തും അവർ നിഷ്പക്ഷരായിരിക്കണം. ഭരണകക്ഷിക്കുവേണ്ടി അവർ വിടുപണി ചെയ്യുന്നതും മറ്റാരെയെങ്കിലും ഉപദ്രവിക്കാൻ മുതിരുന്നതും തെറ്റാണ്.
ഇക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തു സംജാതമായിരിക്കുന്നു. ആശങ്കാജനകമാണ് അത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതവരെ സംശയനിഴലിലാകും. തെരഞ്ഞെടുപ്പു കമ്മീഷൻ അവസരോചിതമായി ഉണർന്നു കർശന നടപടികളിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ട്.
കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരേ ആദായനികുതി വകുപ്പിനെയും മറ്റും ഉപയോഗിക്കുന്നതിനെപ്പറ്റി പല സംസ്ഥാനങ്ങളിലും പരാതിയുണ്ട്. കർണാടകത്തിൽ കുറേ ദിവസം മുന്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതു വിവാദം സൃഷ്ടിച്ചു. റെയ്ഡിനെതിരേ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടന്നു. കർണാടകത്തിൽത്തന്നെ കോൺഗ്രസുകാരനായ മന്ത്രി ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തി. ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തരുടെ വീടുകളിലും കന്പനികളിലും റെയ്ഡ് നടന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവരടക്കം കുറേപ്പേരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ്. ഒഡീഷ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും ഇതേപോലെ റെയ്ഡുകൾ നടന്നു.
ഈ റെയ്ഡുകൾക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. ബിജെപിക്കെതിരേ പൊരുതുന്ന കക്ഷികളുടെയും നേതാക്കളുടെയും വസതികളിലും ഓഫീസുകളിലുമാണു റെയ്ഡ്. ബിജെപിയുടെയോ അവരുടെ ചങ്ങാത്ത പാർട്ടികളുടെയോ ആൾക്കാർക്കെതിരേ റെയ്ഡ് ഇല്ല.
തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കള്ളപ്പണത്തെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡുകൾ എന്നാണ് ആദായനികുതി വകുപ്പും പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡും (സിബിഡിടി) പറയുന്നത്. പക്ഷേ ഒരു വശത്തുള്ളവർ മാത്രം കള്ളപ്പണം ഉപയോഗിക്കുന്നു എന്നു വിശ്വസിക്കാൻ പറ്റില്ല. ആദായനികുതി വകുപ്പുകാർ ഭരണകക്ഷിയുടെ താത്പര്യത്തിനനുസരിച്ചു പെരുമാറുന്നു എന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
അധികാര ദുർവിനിയോഗം എന്നു പ്രതിപക്ഷകക്ഷികൾ വിളിക്കുന്ന ഇത്തരം നടപടികൾക്കെതിരേ പരാതി ലഭിച്ചിട്ടു തെരഞ്ഞെടുപ്പു കമ്മീഷൻ വേണ്ട ഗൗരവത്തിൽ അതു കൈകാര്യം ചെയ്തില്ല എന്നും പരാതിയുണ്ട്. സിബിഡിടി ചെയർമാനെയും റവന്യു സെക്രട്ടറിയെയും കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും അതിന്മേൽ കൂടുതൽ നടപടികൾ ഉണ്ടാകാത്തതാകാം പ്രതിപക്ഷത്തിന്റെ ആവലാതി തുടരുന്നതിനു കാരണം.
ഉപഗ്രഹവേധ മിസൈൽ പരീക്ഷണവിജയം പ്രധാനമന്ത്രി നേരിട്ടു പരസ്യപ്പെടുത്തിയത്, അംഗീകാരമില്ലാതെ നമോ ടിവി സംപ്രേഷണമാരംഭിച്ചത് തുടങ്ങിയ കാര്യങ്ങളിലും കമ്മീഷൻ വേണ്ടത്ര ഗൗരവത്തോടെ നീങ്ങിയില്ലെന്നു പരാതിപ്പെട്ടത് കേന്ദ്രത്തിലും മറ്റും ഉയർന്ന പദവികളിലിരുന്നു വിരമിച്ച 66 ഉദ്യോഗസ്ഥപ്രമുഖരാണ്. തമിഴ്നാട്ടിൽ അന്വേഷണവിധേയനായ ചീഫ് സെക്രട്ടറിയെ മാറ്റാത്തതിലും ആന്ധ്രപ്രദേശിൽ ചീഫ് സെക്രട്ടറിയെ തിടുക്കത്തിൽ മാറ്റിയതിലും പശ്ചിമബംഗാളിൽ പല ഉദ്യോഗസ്ഥരെ ഒന്നിച്ചു മാറ്റിയതിലുമൊക്കെ അവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷൻ വേണ്ടത്ര തന്റേടം കാണിക്കുന്നില്ലെന്നാണ് ഈ മുൻ ഉദ്യോഗസ്ഥ പ്രമുഖരുടെ പരാതിയുടെ രത്നച്ചുരുക്കം. അങ്ങനെയല്ല എന്നു കാണിക്കാൻ കമ്മീഷനു കഴിയുമെന്നതിൽ സംശയമില്ല. നേതാക്കളുടെ ജീവചരിത്രാധിഷ്ഠിത സിനിമകളുടെ റിലീസിംഗ് വിലക്കിയതും മറ്റും കമ്മീഷന്റെ നിഷ്പക്ഷതയെ ഉയർത്തിപ്പിടിക്കുന്നതാണ്. ലഭിച്ചതും ലഭിക്കുന്നതുമായ എല്ലാ പരാതികളിലും ഇതേപോലെ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിലൂടെയേ കമ്മീഷനെപ്പറ്റിയുള്ള ആശങ്ക നീക്കാനാവൂ. റഫാൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പു വീഡിയോയിൽ ഉന്നയിക്കാൻ പാടില്ല എന്നതുപോലെയുള്ള ചില നിർദേശങ്ങൾ കമ്മീഷനെപ്പറ്റി പലർക്കും വിപരീതാഭിപ്രായമുണ്ടാക്കി. കമ്മീഷൻ നിഷ്പക്ഷമായിരുന്നാൽ മാത്രം പോരാ, നിഷ്പക്ഷമാണെന്നു തോന്നുകയും വേണമെന്നതാണ് ആ വശ്യം. ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷൻ ഈ തെരഞ്ഞെടുപ്പുവേളയിൽ നിഷ്പക്ഷത പാലിക്കുകയും നിർഭയമായി നീതി നടപ്പാക്കുകയും ചെയ്യുന്പോൾ നമ്മുടെ ജനാധിപത്യം കൂടുതൽ കരുത്താർജിക്കും; വോട്ടർമാർക്ക് ആത്മവിശ്വാസം കൈവരുകയും ചെയ്യും.