കുട്ടികളുടെ അവകാശസംരക്ഷണം സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്, ഉത്തരവാദിത്വമാണ്. കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിലും പെരുകിവരുകയാണ്. പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നു. തീർച്ചയായും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികൾ ആവശ്യംതന്നെ. എന്നാൽ ബാലാവകാശത്തിന്റ പേരിൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണ്.
മധ്യവേനൽ അവധിക്കാലത്തു കടുത്ത ചൂടു മൂലം സ്കൂളുകളിലെ ക്ലാസുകൾക്കു സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് മതബോധന ക്ലാസുകൾക്കും ബാധകമാക്കിക്കൊണ്ടു പുതിയ നിർദേശം വന്നിരിക്കയാണ്. ക്രൈസ്തവ സഭകൾ നടത്തുന്ന അവധിക്കാല മതബോധന ക്ലാസുകളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ നിർദേശം. സർക്കാരിനെപ്പോലും സമ്മർദത്തിലാക്കുന്ന ഇത്തരം നിർദേശങ്ങൾ എത്രമാത്രം യുക്തിസഹവും പ്രായോഗികവുമാണെന്ന് ഉത്തരവ് ഇറക്കുന്നവർ ശ്രദ്ധിക്കേണ്ടിയിരുന്നു.
കുട്ടികൾക്കു ഭക്ഷണം, കുടിവെള്ളം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സൂര്യാതപം ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു പരിഹരിക്കാനും വേണ്ട ക്രമീകരണങ്ങൾ നടത്താനും കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ്( കെസിബിസി) കത്തോലിക്കാ രൂപതകൾക്കു സത്വര നിർദേശം നൽകി. കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമായി കരുതി ക്രമീകരണങ്ങൾ നടത്താൻ എല്ലാ രൂപതകളും ശ്രദ്ധിക്കണമെന്നും കെസിബിസി അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. എം. സൂസ പാക്യം ഓർമിപ്പിച്ചു.
മധ്യവേനൽ അവധിക്കാലത്തെ മതബോധന ക്ലാസുകളും പരിശീലന പരിപാടികളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുൻകാലങ്ങളിൽ അന്തരീക്ഷത്തിന് ഇത്രയേറെ ചൂടുണ്ടായിരുന്നില്ലെന്നതു ശരിതന്നെ. ഏതായാലും കുട്ടികൾക്കു ചൂടുമൂലം യാതൊരു വിധത്തിലും പ്രയാസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തുകൊണ്ടാണ് എല്ലാ വർഷവും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന കാര്യം ഉത്തരവു പുറപ്പെടുവിച്ചവർക്ക് അറിവുണ്ടോ ആവോ? സഭയോടും സഭാധികാരികളോടും നിതാന്ത ശത്രുത പുലർത്തുന്ന ഏതാനും വിമർശകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബാലാവകാശ കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചതെന്നു കരുതുന്നു. മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികളിലാർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി പരാതി ലഭിച്ചിട്ടുണ്ടോ? എന്തിനും സഭയെ വിമർശിക്കുകയെന്നതു ചിലരുടെ ശീലമാണ്. പൊതുശ്രദ്ധയാകർഷിക്കാൻ വെന്പലുള്ള ചിലർക്ക് അത് എളുപ്പമാർഗവുമാണ്. അവരുടെ അടിസ്ഥാനരഹിതമായ പരാതികളുടെ പേരിൽ, അന്വേഷണമോ വിശദീകരണംതേടലോ കൂടാതെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു വിശ്വാസിസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ മാത്രമേ ഉതകൂ.
വിവിധ കത്തോലിക്കാ രൂപതകളിൽ വിശ്വാസോത്സവം എന്ന പേരിൽ മതബോധന ക്ലാസുകളും ബൈബിൾക്ലാസുകളും നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണത്രേ ഇപ്പോഴത്തെ നടപടി. മലങ്കര ഓർത്തഡോക്സ് സഭയുടെ സ്കൂളുകളിൽ നടത്തുന്ന ബൈബിൾ ക്ലാസുകളുടെ പേരിലും പരാതി ലഭിച്ചിട്ടുണ്ടത്രേ.
ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ചു കുട്ടികൾക്ക് ഞായറാഴ്ചകളിലും അവധിക്കാലത്തു നിശ്ചിത ദിവസങ്ങളിലും ക്ലാസുകളും പരിശീലന പരിപാടികളും നടത്തുന്നതു ദശകങ്ങളായുള്ള പതിവാണ്. പ്രാർഥന, ബൈബിൾ പഠനം എന്നിവയ്ക്കുപുറമേ വ്യക്തിത്വവികസനം, കലാകായിക കഴിവുകളുടെ വികസനം എന്നിവയ്ക്കുള്ള പരിശീലന പരിപാടികളും അവധിക്കാല വിശ്വാസോത്സവത്തിന്റെ ഭാഗമായി നടത്തിവരുന്നു. ക്ലാസുകൾക്ക് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി സഭയുടെ ശത്രുക്കൾപോലും പരാതിപ്പെട്ടിട്ടില്ല.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ ഈ രാജ്യത്ത് സ്വന്തം മതവിശ്വാസത്തിനനുസൃതമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഈ പൗരാവകാശത്തിന്റെ മേൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. അതേസമയം ഈ അവകാശം ഉപയോഗിക്കുന്നതിൽ രാജ്യതാത്പര്യത്തിനു നിരക്കാത്തതോ സാമൂഹ്യ ജീവിതത്തോടു പൊരുത്തപ്പെടാത്തതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ അതു തടയാൻ സർക്കാരിന് അധികാരമുണ്ട്. അങ്ങനെ എന്തെങ്കിലുമോ മതസൗഹാർദം തകർക്കുന്നതായ എന്തെങ്കിലുമോ സഭയുടെ മതബോധന ക്ലാസുകളിലോ വിശ്വാസോത്സവത്തിലോ നടക്കുന്നതായി ആരും പറയില്ല. കുട്ടികൾക്കു മാർഗനിർദേശങ്ങൾ ലഭിക്കുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. അവധിക്കാലത്ത് എത്രയോ സ്ഥലങ്ങളിൽ എൻസിസി ക്യാന്പുകളും സ്പോർട്സ് കൗൺസിലിന്റെ പരിശീലന പരിപാടികളുമൊക്കെ നടത്തുന്നു. അതൊക്കെ കുട്ടികൾക്കു ചൂടിന്റെ ആഘാതം ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകളോടെയാണെന്നു പ്രതീക്ഷിക്കാം. ഉച്ചയ്ക്കു പതിനൊന്നു മുതൽ മൂന്നുവരെയാണു സർക്കാർ തുറസായ സ്ഥലങ്ങളിൽ ജോലി നിരോധിച്ചിരിക്കുന്നത്. അത്തരം നിയന്ത്രണങ്ങൾ നല്ലതുതന്നെ.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു കുട്ടികളുടെ സാന്നിധ്യം സജീവമാണ്. പലേടത്തും ആളെക്കൂട്ടാൻ സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതെക്കുറിച്ചൊന്നും ആർക്കും യാതൊരു പരാതിയുമില്ല. തെരുവുകളിൽ കുട്ടികൾ രാഷ്ട്രീയക്കാർക്കുവേണ്ടി വെയിൽ കൊള്ളുന്നതു കാണാൻ ആളില്ല.
മയക്കുമരുന്നു ലോബികളും നവമാധ്യമക്കൂട്ടായ്മകളും കൗമാരക്കാരെ വലയിൽ വീഴ്ത്താൻ ശ്രമിക്കുന്ന കാലമാണിത്. അതിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കു സമയം കിട്ടുന്നില്ല. രണ്ടു മാസം നീണ്ടുനിൽക്കുന്ന മധ്യവേനൽ അവധിക്കാലം കുട്ടികളുടെമേൽ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. നമ്മുടെ കുട്ടികൾ എവിടെപ്പോകുന്നു, എന്തുചെയ്യുന്നു, ആരാണവരുടെ കൂട്ടൂകാർ എന്നൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്തരവാദിത്വത്തോടെ അവർക്കു പഠനവും പരിശീലനവും നൽകുന്ന സംവിധാനങ്ങളെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതുകൊണ്ടു സമൂഹത്തിനു ദോഷമേ ഉണ്ടാകൂ. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കേ, അവരുടെ അവകാശസംരക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധ അഭിനന്ദനീയംതന്നെ. പക്ഷേ, കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി വേണം നടപടികളെടുക്കാൻ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാവർക്കും കടമയുണ്ട്.
മധ്യവേനൽ അവധിക്കാലത്തു കടുത്ത ചൂടു മൂലം സ്കൂളുകളിലെ ക്ലാസുകൾക്കു സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് മതബോധന ക്ലാസുകൾക്കും ബാധകമാക്കിക്കൊണ്ടു പുതിയ നിർദേശം വന്നിരിക്കയാണ്. ക്രൈസ്തവ സഭകൾ നടത്തുന്ന അവധിക്കാല മതബോധന ക്ലാസുകളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ നിർദേശം. സർക്കാരിനെപ്പോലും സമ്മർദത്തിലാക്കുന്ന ഇത്തരം നിർദേശങ്ങൾ എത്രമാത്രം യുക്തിസഹവും പ്രായോഗികവുമാണെന്ന് ഉത്തരവ് ഇറക്കുന്നവർ ശ്രദ്ധിക്കേണ്ടിയിരുന്നു.
കുട്ടികൾക്കു ഭക്ഷണം, കുടിവെള്ളം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സൂര്യാതപം ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു പരിഹരിക്കാനും വേണ്ട ക്രമീകരണങ്ങൾ നടത്താനും കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ്( കെസിബിസി) കത്തോലിക്കാ രൂപതകൾക്കു സത്വര നിർദേശം നൽകി. കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമായി കരുതി ക്രമീകരണങ്ങൾ നടത്താൻ എല്ലാ രൂപതകളും ശ്രദ്ധിക്കണമെന്നും കെസിബിസി അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. എം. സൂസ പാക്യം ഓർമിപ്പിച്ചു.
മധ്യവേനൽ അവധിക്കാലത്തെ മതബോധന ക്ലാസുകളും പരിശീലന പരിപാടികളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുൻകാലങ്ങളിൽ അന്തരീക്ഷത്തിന് ഇത്രയേറെ ചൂടുണ്ടായിരുന്നില്ലെന്നതു ശരിതന്നെ. ഏതായാലും കുട്ടികൾക്കു ചൂടുമൂലം യാതൊരു വിധത്തിലും പ്രയാസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തുകൊണ്ടാണ് എല്ലാ വർഷവും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന കാര്യം ഉത്തരവു പുറപ്പെടുവിച്ചവർക്ക് അറിവുണ്ടോ ആവോ? സഭയോടും സഭാധികാരികളോടും നിതാന്ത ശത്രുത പുലർത്തുന്ന ഏതാനും വിമർശകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബാലാവകാശ കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചതെന്നു കരുതുന്നു. മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികളിലാർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി പരാതി ലഭിച്ചിട്ടുണ്ടോ? എന്തിനും സഭയെ വിമർശിക്കുകയെന്നതു ചിലരുടെ ശീലമാണ്. പൊതുശ്രദ്ധയാകർഷിക്കാൻ വെന്പലുള്ള ചിലർക്ക് അത് എളുപ്പമാർഗവുമാണ്. അവരുടെ അടിസ്ഥാനരഹിതമായ പരാതികളുടെ പേരിൽ, അന്വേഷണമോ വിശദീകരണംതേടലോ കൂടാതെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു വിശ്വാസിസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ മാത്രമേ ഉതകൂ.
വിവിധ കത്തോലിക്കാ രൂപതകളിൽ വിശ്വാസോത്സവം എന്ന പേരിൽ മതബോധന ക്ലാസുകളും ബൈബിൾക്ലാസുകളും നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണത്രേ ഇപ്പോഴത്തെ നടപടി. മലങ്കര ഓർത്തഡോക്സ് സഭയുടെ സ്കൂളുകളിൽ നടത്തുന്ന ബൈബിൾ ക്ലാസുകളുടെ പേരിലും പരാതി ലഭിച്ചിട്ടുണ്ടത്രേ.
ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ചു കുട്ടികൾക്ക് ഞായറാഴ്ചകളിലും അവധിക്കാലത്തു നിശ്ചിത ദിവസങ്ങളിലും ക്ലാസുകളും പരിശീലന പരിപാടികളും നടത്തുന്നതു ദശകങ്ങളായുള്ള പതിവാണ്. പ്രാർഥന, ബൈബിൾ പഠനം എന്നിവയ്ക്കുപുറമേ വ്യക്തിത്വവികസനം, കലാകായിക കഴിവുകളുടെ വികസനം എന്നിവയ്ക്കുള്ള പരിശീലന പരിപാടികളും അവധിക്കാല വിശ്വാസോത്സവത്തിന്റെ ഭാഗമായി നടത്തിവരുന്നു. ക്ലാസുകൾക്ക് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി സഭയുടെ ശത്രുക്കൾപോലും പരാതിപ്പെട്ടിട്ടില്ല.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ ഈ രാജ്യത്ത് സ്വന്തം മതവിശ്വാസത്തിനനുസൃതമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഈ പൗരാവകാശത്തിന്റെ മേൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. അതേസമയം ഈ അവകാശം ഉപയോഗിക്കുന്നതിൽ രാജ്യതാത്പര്യത്തിനു നിരക്കാത്തതോ സാമൂഹ്യ ജീവിതത്തോടു പൊരുത്തപ്പെടാത്തതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ അതു തടയാൻ സർക്കാരിന് അധികാരമുണ്ട്. അങ്ങനെ എന്തെങ്കിലുമോ മതസൗഹാർദം തകർക്കുന്നതായ എന്തെങ്കിലുമോ സഭയുടെ മതബോധന ക്ലാസുകളിലോ വിശ്വാസോത്സവത്തിലോ നടക്കുന്നതായി ആരും പറയില്ല. കുട്ടികൾക്കു മാർഗനിർദേശങ്ങൾ ലഭിക്കുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. അവധിക്കാലത്ത് എത്രയോ സ്ഥലങ്ങളിൽ എൻസിസി ക്യാന്പുകളും സ്പോർട്സ് കൗൺസിലിന്റെ പരിശീലന പരിപാടികളുമൊക്കെ നടത്തുന്നു. അതൊക്കെ കുട്ടികൾക്കു ചൂടിന്റെ ആഘാതം ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകളോടെയാണെന്നു പ്രതീക്ഷിക്കാം. ഉച്ചയ്ക്കു പതിനൊന്നു മുതൽ മൂന്നുവരെയാണു സർക്കാർ തുറസായ സ്ഥലങ്ങളിൽ ജോലി നിരോധിച്ചിരിക്കുന്നത്. അത്തരം നിയന്ത്രണങ്ങൾ നല്ലതുതന്നെ.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു കുട്ടികളുടെ സാന്നിധ്യം സജീവമാണ്. പലേടത്തും ആളെക്കൂട്ടാൻ സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതെക്കുറിച്ചൊന്നും ആർക്കും യാതൊരു പരാതിയുമില്ല. തെരുവുകളിൽ കുട്ടികൾ രാഷ്ട്രീയക്കാർക്കുവേണ്ടി വെയിൽ കൊള്ളുന്നതു കാണാൻ ആളില്ല.
മയക്കുമരുന്നു ലോബികളും നവമാധ്യമക്കൂട്ടായ്മകളും കൗമാരക്കാരെ വലയിൽ വീഴ്ത്താൻ ശ്രമിക്കുന്ന കാലമാണിത്. അതിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കു സമയം കിട്ടുന്നില്ല. രണ്ടു മാസം നീണ്ടുനിൽക്കുന്ന മധ്യവേനൽ അവധിക്കാലം കുട്ടികളുടെമേൽ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. നമ്മുടെ കുട്ടികൾ എവിടെപ്പോകുന്നു, എന്തുചെയ്യുന്നു, ആരാണവരുടെ കൂട്ടൂകാർ എന്നൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്തരവാദിത്വത്തോടെ അവർക്കു പഠനവും പരിശീലനവും നൽകുന്ന സംവിധാനങ്ങളെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതുകൊണ്ടു സമൂഹത്തിനു ദോഷമേ ഉണ്ടാകൂ. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കേ, അവരുടെ അവകാശസംരക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധ അഭിനന്ദനീയംതന്നെ. പക്ഷേ, കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി വേണം നടപടികളെടുക്കാൻ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാവർക്കും കടമയുണ്ട്.