കുടിവെള്ളത്തിനായി പരക്കംപായുകയാണു കേരളം. ഇത്രയും കടുത്ത ചൂട് മുന്പെങ്ങും കേരളത്തിൽ അനുഭവപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല. ശുദ്ധജലക്ഷാമം ഇല്ലാത്ത പ്രദേശങ്ങൾ ചുരുക്കം. പണി പാതിയാക്കിയും വർഷങ്ങളായി മുടങ്ങിയും കിടക്കുന്ന നിരവധി ശുദ്ധജലവിതരണ പദ്ധതികളുണ്ടു നമ്മുടെ നാട്ടിൽ. നാട്ടുകാർ മുൻകൈയെടുത്തു സ്ഥലവും സൗകര്യങ്ങളും നൽകിയിട്ടും വാട്ടർ ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കാൻ അധികൃതർ മിനക്കെടാതിരുന്നതിന് ഉദാഹരണങ്ങൾ എത്രയെത്ര. ടാങ്കും പൈപ്പുമൊക്കെ ഉണ്ടെങ്കിലും പലവിധ അനുമതികൾ കിട്ടാത്തതിനാൽ സാക്ഷാത്കരിക്കാത്ത പദ്ധതികളും കുറവല്ല.
വേനൽ കടുത്തു വെള്ളം കിട്ടാതെ വരുന്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങളെപ്പറ്റി നാം ചിന്തിക്കുക. സമൃദ്ധമായ മഴയും 44 നദികളും ധാരാളം തടാകങ്ങളുമൊക്കെയുള്ള സംസ്ഥാനമാണു കേരളം. കേരളത്തിലൂടെ മാത്രം ഒഴുകുന്ന മുല്ലപ്പെരിയാറിലെ വെള്ളം നാം തമിഴ്നാടിന് സൗജന്യമെന്നു പറയാവുന്നത്ര തുച്ഛമായ വിലയിൽ നൽകുന്നുമുണ്ട്. പക്ഷേ, ജനുവരിയോ ഫെബ്രുവരിയോ ആകുന്പോഴേ കേരളത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതാകും. കുടിവെള്ളവും കുളിവെള്ളവുമൊക്കെ വലിയ വിലകൊടുത്തു വാങ്ങേണ്ടിവരുന്നവർ നിരവധി. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതും വെള്ളക്കെട്ടുപ്രദേശവുമായ കുട്ടനാട്ടിൽപ്പോലും വേനലിൽ കുടിവെള്ളമെന്നല്ല, കുളിക്കാനുള്ള വെള്ളംപോലും ഉണ്ടാകാറില്ല.
പലേടത്തും ഉറവകൾ വറ്റിവരണ്ടു. പല നദികളിലും കുഴി കുത്തിയാണു ജലം ഊറ്റിയെടുക്കുന്നത്. പെരുമഴയുടെ രൂക്ഷത കേരളം അനുഭവിച്ചിട്ട് ഒരു വർഷമാകുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ കരകവിഞ്ഞൊഴുകിയ നദികൾ പലതും ഇപ്പോൾ വരണ്ടുകിടക്കുന്നു. ഒരുവിധം നന്നായി - ചിലപ്പോൾ വളരെ സമൃദ്ധമായി - മഴ പെയ്യാറുള്ള ഈ നാട്ടിൽ എന്തുകൊണ്ടാണ് ഇത്ര കടുത്ത ജലക്ഷാമം? ഇതു പരിഹരിക്കാൻ മാർഗമൊന്നുമില്ലേ?
നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന പെരുമഴയുടെ വെള്ളം തടഞ്ഞുനിർത്തി ആണ്ടുവട്ടം മുഴുവൻ ഉപയോഗിക്കുക അസാധ്യമാണ്. അല്ലെങ്കിൽ അതിനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പക്ഷേ, കടലിലേക്ക് ഒഴുകിപ്പോയിട്ടില്ലാത്ത വെള്ളമെങ്കിലും മലിനമാക്കാതെ സൂക്ഷിക്കാൻ നമുക്കാവില്ലേ? കുടിവെള്ളം എത്തിക്കാനുള്ള ചെറുതും വലുതുമായ പദ്ധതികൾ കാലവിളംബം കൂടാതെ പൂർത്തീകരിച്ച് വേനൽക്കാലത്തെ നെട്ടോട്ടം കുറെയെങ്കിലും കുറയ്ക്കാനും കഴിയും.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പലസ്ഥലത്തും ജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നു. അവയിൽ ചിലതുമാത്രമേ നന്നാക്കാൻ കഴിഞ്ഞിട്ടുള്ളൂ. കുടിവെള്ള വിതരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കിയ സംവിധാനങ്ങൾ പലയിടത്തും പൂർത്തിയാകാതെ കിടക്കുന്നു. യഥാസമയം അവ പൂർത്തിയാക്കിയിരുന്നുവെങ്കിൽ എത്രയോ ജനങ്ങൾക്ക് അനുഗ്രഹമായേനേ.
സംസ്ഥാനങ്ങളിലെ ജലസ്രോതസുകളുടെ ഉപയോഗവും കരുതലും സംബന്ധിച്ചു നീതി ആയോഗ് നടത്തിയ പഠനത്തിൽ ജലവിഭവ വിനിയോഗത്തിൽ മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളം. ഗുരുതരമായ ജലക്ഷാമം നേരിട്ടിരുന്ന ബിഹാർപോലുള്ള ചില സംസ്ഥാനങ്ങൾ ജലവിനിയോഗത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾ നീതി ആയോഗ് റിപ്പോർട്ട് എടുത്തുകാട്ടുന്നു.
നാഷണൽ കമ്മീഷൻ ഫോർ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റിന്റെ റിപ്പോർട്ടനുസരിച്ച് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തെ ശുദ്ധജലാവശ്യം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. ഒരു പതിറ്റാണ്ടുകൂടി പിന്നിടുന്പോൾ രാജ്യം ഗുരുതരമായ ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടിവരും. ഇനിവരുന്ന തലമുറയ്ക്കിവിടെ വാസം സാധ്യമാകാൻ നാം എത്രമാത്രം കരുതലോടെ പ്രവർത്തിക്കണം എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകം പൊതുവേ കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണ്. വികസിതരാജ്യങ്ങൾ ഇതു മുൻകൂട്ടിക്കണ്ടു പല കരുതലുകളുമെടുക്കുന്നുണ്ട്. ഇന്ത്യ ദീർഘവീക്ഷണത്തോടെയും കൂടുതൽ കരുതലോടെയും പ്രവർത്തിക്കുന്നില്ലെങ്കിൽ നാം നേടിക്കഴിഞ്ഞ വികസനത്തിന്റെ തളിരുകൾ കരിഞ്ഞുപോകാനിടയാകും. ജലവിനിയോഗം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. തുടങ്ങിവച്ചിട്ടുള്ള ജലപദ്ധതികൾ പൂർത്തിയാക്കാൻ വൈകിക്കൂടാ. കേരളത്തിൽ ജനപ്രതിനിധികളുടെ പ്രത്യേക ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ പണവും ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, അവ കാര്യക്ഷമതയോടെ നടത്താൻ ശ്രമിക്കുന്നില്ല എന്നതാണു പ്രശ്നം. മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികളെക്കുറിച്ചു സർക്കാർ വിശദമായ പഠനം നടത്തണം. എന്താണു തടസം എന്നു കണ്ടെത്തി പരിഹാര നടപടികൾ എടുക്കണം.
ജലനിധി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 1007 കോടി രൂപയുടെ പദ്ധതി രൂപരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിക്കു നീതി ആയോഗിന്റെയും ലോകബാങ്കിന്റെയും അനുമതി ലഭിച്ചു. 2012 ജനുവരിയിൽ ആരംഭിച്ച 1358 കോടി രൂപയുടെ ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാവേണ്ടതായിരുന്നു. 3705 ഗുണഭോക്തൃ ഗ്രൂപ്പുകളിലൂടെ 2175 ജലവിതരണ പദ്ധതികളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ചെറുതും വലുതുമായ ജലവിതരണ പദ്ധതികളിലൂടെ 13.76 ലക്ഷം ജനങ്ങൾക്കു പ്രയോജനം ലഭിക്കുമെന്നും കണക്കാക്കി. ഈ ലക്ഷ്യം പൂർണമായി കൈവരിക്കാനായിട്ടില്ല. ലോകബാങ്ക് സഹായത്തോടെ നടത്തുന്ന ജലനിധി പദ്ധതിയുടെ പുരോഗതി വിലയിരുത്തപ്പെടണം. തടസങ്ങൾ നീക്കാൻ ഫലപ്രദമായ ശ്രമം ഉണ്ടാകണം. ജലനിധി മൂന്നാം ഘട്ടത്തിനായി അനുവദിച്ച തുകയിൽ പകുതിയിലേറെയും ലോകബാങ്ക് വായ്പയാണ്. ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ളവും ശുചിത്വസംവിധാനങ്ങളും ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലാ ഭരണകൂടം ഏതാനും മാസം മുന്പാരംഭിച്ച ആലപ്പി വാട്ടർ ചാലഞ്ച് പ്രതീക്ഷ പകരുന്നതാണ്. സംസ്ഥാനത്ത് എടിഎം മാതൃകയിൽ കുടിവെള്ളവിതരണ പദ്ധതിക്കു കഴിഞ്ഞ ഡിസംബറിൽ അട്ടപ്പാടിയിലുള്ള ഷോളയൂർ ഗ്രാമപഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ തുടക്കമിട്ടിരുന്നു. ജലസംരക്ഷണത്തിനും ശുദ്ധജല വിതരണത്തിനും ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികൾ അടിയന്തരാവശ്യംതന്നെയാണ്.
വേനൽ കടുത്തു വെള്ളം കിട്ടാതെ വരുന്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങളെപ്പറ്റി നാം ചിന്തിക്കുക. സമൃദ്ധമായ മഴയും 44 നദികളും ധാരാളം തടാകങ്ങളുമൊക്കെയുള്ള സംസ്ഥാനമാണു കേരളം. കേരളത്തിലൂടെ മാത്രം ഒഴുകുന്ന മുല്ലപ്പെരിയാറിലെ വെള്ളം നാം തമിഴ്നാടിന് സൗജന്യമെന്നു പറയാവുന്നത്ര തുച്ഛമായ വിലയിൽ നൽകുന്നുമുണ്ട്. പക്ഷേ, ജനുവരിയോ ഫെബ്രുവരിയോ ആകുന്പോഴേ കേരളത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതാകും. കുടിവെള്ളവും കുളിവെള്ളവുമൊക്കെ വലിയ വിലകൊടുത്തു വാങ്ങേണ്ടിവരുന്നവർ നിരവധി. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതും വെള്ളക്കെട്ടുപ്രദേശവുമായ കുട്ടനാട്ടിൽപ്പോലും വേനലിൽ കുടിവെള്ളമെന്നല്ല, കുളിക്കാനുള്ള വെള്ളംപോലും ഉണ്ടാകാറില്ല.
പലേടത്തും ഉറവകൾ വറ്റിവരണ്ടു. പല നദികളിലും കുഴി കുത്തിയാണു ജലം ഊറ്റിയെടുക്കുന്നത്. പെരുമഴയുടെ രൂക്ഷത കേരളം അനുഭവിച്ചിട്ട് ഒരു വർഷമാകുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ കരകവിഞ്ഞൊഴുകിയ നദികൾ പലതും ഇപ്പോൾ വരണ്ടുകിടക്കുന്നു. ഒരുവിധം നന്നായി - ചിലപ്പോൾ വളരെ സമൃദ്ധമായി - മഴ പെയ്യാറുള്ള ഈ നാട്ടിൽ എന്തുകൊണ്ടാണ് ഇത്ര കടുത്ത ജലക്ഷാമം? ഇതു പരിഹരിക്കാൻ മാർഗമൊന്നുമില്ലേ?
നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന പെരുമഴയുടെ വെള്ളം തടഞ്ഞുനിർത്തി ആണ്ടുവട്ടം മുഴുവൻ ഉപയോഗിക്കുക അസാധ്യമാണ്. അല്ലെങ്കിൽ അതിനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പക്ഷേ, കടലിലേക്ക് ഒഴുകിപ്പോയിട്ടില്ലാത്ത വെള്ളമെങ്കിലും മലിനമാക്കാതെ സൂക്ഷിക്കാൻ നമുക്കാവില്ലേ? കുടിവെള്ളം എത്തിക്കാനുള്ള ചെറുതും വലുതുമായ പദ്ധതികൾ കാലവിളംബം കൂടാതെ പൂർത്തീകരിച്ച് വേനൽക്കാലത്തെ നെട്ടോട്ടം കുറെയെങ്കിലും കുറയ്ക്കാനും കഴിയും.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പലസ്ഥലത്തും ജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നു. അവയിൽ ചിലതുമാത്രമേ നന്നാക്കാൻ കഴിഞ്ഞിട്ടുള്ളൂ. കുടിവെള്ള വിതരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കിയ സംവിധാനങ്ങൾ പലയിടത്തും പൂർത്തിയാകാതെ കിടക്കുന്നു. യഥാസമയം അവ പൂർത്തിയാക്കിയിരുന്നുവെങ്കിൽ എത്രയോ ജനങ്ങൾക്ക് അനുഗ്രഹമായേനേ.
സംസ്ഥാനങ്ങളിലെ ജലസ്രോതസുകളുടെ ഉപയോഗവും കരുതലും സംബന്ധിച്ചു നീതി ആയോഗ് നടത്തിയ പഠനത്തിൽ ജലവിഭവ വിനിയോഗത്തിൽ മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളം. ഗുരുതരമായ ജലക്ഷാമം നേരിട്ടിരുന്ന ബിഹാർപോലുള്ള ചില സംസ്ഥാനങ്ങൾ ജലവിനിയോഗത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾ നീതി ആയോഗ് റിപ്പോർട്ട് എടുത്തുകാട്ടുന്നു.
നാഷണൽ കമ്മീഷൻ ഫോർ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റിന്റെ റിപ്പോർട്ടനുസരിച്ച് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തെ ശുദ്ധജലാവശ്യം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. ഒരു പതിറ്റാണ്ടുകൂടി പിന്നിടുന്പോൾ രാജ്യം ഗുരുതരമായ ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടിവരും. ഇനിവരുന്ന തലമുറയ്ക്കിവിടെ വാസം സാധ്യമാകാൻ നാം എത്രമാത്രം കരുതലോടെ പ്രവർത്തിക്കണം എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകം പൊതുവേ കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണ്. വികസിതരാജ്യങ്ങൾ ഇതു മുൻകൂട്ടിക്കണ്ടു പല കരുതലുകളുമെടുക്കുന്നുണ്ട്. ഇന്ത്യ ദീർഘവീക്ഷണത്തോടെയും കൂടുതൽ കരുതലോടെയും പ്രവർത്തിക്കുന്നില്ലെങ്കിൽ നാം നേടിക്കഴിഞ്ഞ വികസനത്തിന്റെ തളിരുകൾ കരിഞ്ഞുപോകാനിടയാകും. ജലവിനിയോഗം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. തുടങ്ങിവച്ചിട്ടുള്ള ജലപദ്ധതികൾ പൂർത്തിയാക്കാൻ വൈകിക്കൂടാ. കേരളത്തിൽ ജനപ്രതിനിധികളുടെ പ്രത്യേക ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ പണവും ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, അവ കാര്യക്ഷമതയോടെ നടത്താൻ ശ്രമിക്കുന്നില്ല എന്നതാണു പ്രശ്നം. മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികളെക്കുറിച്ചു സർക്കാർ വിശദമായ പഠനം നടത്തണം. എന്താണു തടസം എന്നു കണ്ടെത്തി പരിഹാര നടപടികൾ എടുക്കണം.
ജലനിധി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 1007 കോടി രൂപയുടെ പദ്ധതി രൂപരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിക്കു നീതി ആയോഗിന്റെയും ലോകബാങ്കിന്റെയും അനുമതി ലഭിച്ചു. 2012 ജനുവരിയിൽ ആരംഭിച്ച 1358 കോടി രൂപയുടെ ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാവേണ്ടതായിരുന്നു. 3705 ഗുണഭോക്തൃ ഗ്രൂപ്പുകളിലൂടെ 2175 ജലവിതരണ പദ്ധതികളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ചെറുതും വലുതുമായ ജലവിതരണ പദ്ധതികളിലൂടെ 13.76 ലക്ഷം ജനങ്ങൾക്കു പ്രയോജനം ലഭിക്കുമെന്നും കണക്കാക്കി. ഈ ലക്ഷ്യം പൂർണമായി കൈവരിക്കാനായിട്ടില്ല. ലോകബാങ്ക് സഹായത്തോടെ നടത്തുന്ന ജലനിധി പദ്ധതിയുടെ പുരോഗതി വിലയിരുത്തപ്പെടണം. തടസങ്ങൾ നീക്കാൻ ഫലപ്രദമായ ശ്രമം ഉണ്ടാകണം. ജലനിധി മൂന്നാം ഘട്ടത്തിനായി അനുവദിച്ച തുകയിൽ പകുതിയിലേറെയും ലോകബാങ്ക് വായ്പയാണ്. ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ളവും ശുചിത്വസംവിധാനങ്ങളും ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലാ ഭരണകൂടം ഏതാനും മാസം മുന്പാരംഭിച്ച ആലപ്പി വാട്ടർ ചാലഞ്ച് പ്രതീക്ഷ പകരുന്നതാണ്. സംസ്ഥാനത്ത് എടിഎം മാതൃകയിൽ കുടിവെള്ളവിതരണ പദ്ധതിക്കു കഴിഞ്ഞ ഡിസംബറിൽ അട്ടപ്പാടിയിലുള്ള ഷോളയൂർ ഗ്രാമപഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ തുടക്കമിട്ടിരുന്നു. ജലസംരക്ഷണത്തിനും ശുദ്ധജല വിതരണത്തിനും ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികൾ അടിയന്തരാവശ്യംതന്നെയാണ്.